May 17, 2015

ശബ്ദതാരാവലി


മലയാള ഭാഷാ പദവിജ്ഞാന കോശവും ശബ്ദതാരാവലിയും

അക്ഷരമാല
മലയാള ഭാഷയിലെ അക്ഷരമാലയില്‍ വടക്കുംകൂര്‍ 51 അക്ഷരം സ്വീകരിക്കുന്നു. ഒരു ഉള്ളാടപ്പാട്ടിലും 'തമ്പുരാനമ്പത്തൊന്നക്ഷരം തന്നേ' എന്ന് കാണുന്നു. (ഇടുക്കിയിലെ ആദിവാസിപ്പാട്ടുകള്‍) അ കാരം മുതല്‍ ന കാരം വരെ 30 അക്ഷരവും, രണ്ട് കുറിയ ഉ് , ഇ് കാരങ്ങളും തമിഴില്‍ ആയ്താക്ഷരവും (മലയാളത്തില്‍ ഘോഷികള്‍) അടങ്ങുന്ന 3 ചാര്‍പ്പെഴുത്തുകള്‍, അഥവാ ആശ്രിത ചിഹ്നങ്ങളും ചേര്‍ന്ന് ആകെ 33 അക്ഷരങ്ങള്‍. അതില്‍ അ ഇ ഉ എ ഒ 5 ഹ്രസ്വം. അവയുടെ ദീര്‍ഘങ്ങളും. (തൊല്‍.) മലയാളത്തിലെ ഘോഷികള്‍ സൃഷ്ടിക്കാന്‍ തമിഴിലെ ആയ്തത്തിന് കഴിയും.
അത് സംസ്‌കൃതത്തിലെ ഉപസര്‍ഗത്തിന്റെ സ്ഥാനം വഹിക്കുന്നു. ഉദാ- ആയ്തം+> ച്ഛ/, +> /, +> /. ഇത് സംസ്‌കൃതത്തിലെ ആശ്രിതം എന്ന വിഭാഗമാണ്. ഇ കാരത്തിനും ഉ കാരത്തിനും പഴന്തമിഴില്‍ മൂന്ന് ഉച്ചാരണം വീതമുണ്ട്. (തൊല്‍) അര മാത്രയില്‍ താഴെ അളവുള്ളത്,(ഇ്,ഉ്) വിവൃതമായി ഉച്ചരിക്കുന്നത്, (,ദീര്‍ഘോച്ചാരണമുള്ളത്.(ഇഇ, ഉഉ) ഇതൊക്കെ മലയാളത്തിലും ഉച്ചാരണത്തില്‍  ഇപ്രകാരമാണെങ്കിലും തമിഴില്‍ രണ്ടിലധികം മാത്രയളവ് മേല്‍ക്കാണിച്ചതു പോലെ (എഴുഉതല്‍) എഴുതാറുണ്ടെങ്കിലും മലയാളത്തിലങ്ങനെ ചെയ്യാന്‍ പാടില്ല. ഉച്ചാരണത്തില്‍ മാത്രം കാണിക്കുക.'ഗുരുവാക്കാമിച്ഛപോലെ പാടി നീട്ടി ലഘുക്കളെ' (വൃ.മഞ്ജരി) എന്നാണ് പ്രമാണം. 12 സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളും മൂന്ന് ചാര്‍പ്പെഴുത്തുകളും., ആ യും വായ തുറക്കുന്നതു മൂലവും ഇ, , , , ഐ എന്നിവ വായ തുറക്കുന്നതിനോടൊപ്പം അടിനാക്കിന്റെ (നാവിന്റെ മൂലം) ഇരുവശങ്ങള്‍ മേല്‍വരിയിലെ പല്ലിന് സമീപം തൊടുന്നതു മൂലമുണ്ടാകുന്നു., ,, , ഔ എന്നീ അഞ്ചു സ്വരങ്ങള്‍ ചുണ്ടുകൂര്‍പ്പിച്ചുച്ചരിക്കുന്നു. വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിലും വൈദിക സമ്പ്രദായത്തെയാണ് പിന്തുടരുന്നത്. സംസ്‌കൃതാക്ഷരമാലയിലില്ലാത്ത റ യും ന യും ഏറ്റവുമൊടുവിലായിട്ടാണ് ചേര്‍ത്തിരിക്കു ന്നത്. സാഹിത്യത്തമിഴില്‍ (ആധുനികം) മുപ്പത്തിയാറക്ഷരങ്ങളുണ്ടെങ്കില്‍ വായ്‌മൊഴി ത്തമിഴില്‍ മുപ്പത് അക്ഷരങ്ങളാണുള്ളത്. (ആന്‍ഡ്രനോവ്). , (ല്) എന്നിവ അപൂര്‍വ മായെങ്കിലും മലയാള ഭാഷയിലുണ്ടെങ്കിലും അവയുടെ ദീര്‍ഘം തീര്‍ത്തും നിഷ്പ്രയോജനമാണ് സജീവ ഭാഷയ്ക്ക്. അതിനാലവ പൂര്‍ണമായുമൊഴിവാക്കുന്നു. ഉയിര്‍മെയ്/സ്വരവ്യഞ്ജനം
അം (am) കേവല സ്വരമോ, വ്യഞ്ജനമോ അല്ല. അതൊരു പ്രത്യയമാണ്. യഥാര്‍ത്ഥ ത്തില്‍ അതൊരു പ്രത്യേക ഗണത്തില്‍പ്പെടുന്നു. തൊല്‍കാപ്പിയം ഇതിനെ ഉയിര്‍മെയ് (സ്വരവ്യഞ്ജനം)എന്ന് വിളിക്കുന്നു. മലയാളത്തിലെ സ്വര-വ്യഞ്ജനങ്ങളുടെ പ്രയോഗത്തിന നുസൃതമായി അം ല്‍ തുടങ്ങുന്ന നിരവധി വാക്കുകളുണ്ട്. അന്‍ എന്നൊരു രൂപഭേദവു മതിനുണ്ട്. മിക്ക നിഘണ്ടുക്കളും അംശം എന്ന വാക്കില്‍ തുടങ്ങുന്നു. ഗുണ്ടര്‍ട്ടുള്‍പ്പെടെ ചിലര്‍ അം പ്രത്യേക പ്രത്യയമായി സ്വീകരിച്ച് അര്‍ഥം നല്‍കി. അതാണ് ശരിയും. 'അം എന്ന് മിണ്ടിപ്പോകരുത്' എന്ന താക്കീതില്‍ അം മൗനത്തെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമെന്ന അര്‍ഥമാണ് സൂചിപ്പിക്കുന്നത്. ചിലേടത്ത് ഇത് കമാ എന്നാകുന്നു. അക്ഷര മാലയില്‍ ഇതിന്റെ സ്ഥാനം ഔ കഴിഞ്ഞ് കൊടുക്കുന്നു. കാരണം ഇതിന് വ്യഞ്ജന സമ്പര്‍ക്കമുള്ളതാണ്. അന്‍ ന് അം ന്റെ തുല്യ പദമെന്ന സ്ഥാനവും പുരുഷഭേദ സൂചക മെന്ന ഒരു സ്വതന്ത്ര സ്ഥാനവുമുണ്ട്. രണ്ട് സ്ഥാനത്തും അതിന് പ്രത്യേക പ്രയോഗ സന്ദര്‍ഭങ്ങളും അര്‍ഥ ഭേദകത്വവുമുണ്ട്. അതിനാല്‍ ഇവയെ രണ്ട് രൂപങ്ങളും അര്‍ഥ വ്യത്യാസങ്ങളുമുള്ള സ്വതന്ത്ര പദങ്ങളായി കണക്കാക്കുകയാണ് ഉചിതം. (അം, അന്‍ എന്നീ വര്‍ണങ്ങള്‍ നോക്കുക.)
ലിപി പരിണാമം തെക്കന്‍ ദ്രാവിഡവും പ്രാകൃത (വടക്കന്‍ ദ്രാവിഡം)വും ഒരു പൂര്‍വ ഭാഷ യില്‍ നിന്ന് വികസിച്ചു വന്നതാണ്. അവയുടെ ലിപികളും ഏകദേശം ഒരു പോലെയാണ്. വ്യാകരണപരമായും അവ തമ്മില്‍ സാദൃശ്യമുണ്ട്. അവ സംസ്‌കൃതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇടക്കല്‍ ഗുഹയില്‍ കാണുന്നത് വട്ടെഴുത്തിന്റെയും ബ്രാഹ്മിയുടെയും കലര്‍പ്പുള്ള ഒരു ലിപിയാണ്. ക്രി.പി. ഒന്നാം നൂറ്റാണ്ടു മുതല്‍ ബ്രാഹ്മി ലിപിക്ക് രൂപ ഭേദം വന്ന് ക്രമേണ അത് വട്ടെഴുത്തിലേയ്ക്കും തമിഴിലേയ്ക്കും നീങ്ങാന്‍ തുടങ്ങി. ക്രി.പി.മൂന്നാം നൂറ്റാണ്ടിന് ശേഷം അത് ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്ന് മൂന്നായി തിരിഞ്ഞു. ആറാം നൂറ്റാണ്ടില്‍ പല്ലവ കാലത്താണ് ഗ്രന്ഥ ലിപി വികാസം പ്രാപിച്ചത്. കാഞ്ചീപുരത്തെ ആദിപല്ലവന്മാര്‍ ബ്രാഹ്മി ഉപയോഗിക്കുന്നു. അതിനു ദേവനാഗരി അക്ഷരങ്ങള്‍ കൂടിയുണ്ട്. ഈ പല്ലവ ഗ്രന്ഥലിപിയില്‍ നിന്നാണ് ആര്യ എഴുത്തെന്ന പേരില്‍ മലയാള ഭാഷയുടെ അക്ഷരമാല വളര്‍ന്നുവന്നിട്ടുള്ളത്. തമിഴ് ലിപിയും വട്ടെഴുത്തും കോലെഴുത്തും മലയാണ്മയും ഒരേ കുടുംബത്തില്‍പ്പെട്ട അക്ഷരമാലയില്‍ നിന്നു വികസിച്ചു വന്നിട്ടുള്ളവയാണ്. ഇവ യ്‌ക്കൊന്നും വര്‍ഗാക്ഷരങ്ങളില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലിപി ബ്രാഹ്മി യാണ്. തെക്കേ ഇന്ത്യയിലെ അശോക ശാസനങ്ങളുടെ ഭാഷ പാലി (പ്രാകൃതം)യും ലിപി ബ്രാഹ്മിയുമാണ്. മധുര-തിരുനെല്‍വേലി പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ശാസനങ്ങളിലെ ലിപിയും ബ്രാഹ്മിയാണ്; ഭാഷ തമിഴും. ഈ ലിപി വടക്കേ ഇന്ത്യന്‍ ബ്രാഹ്മിയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് തെക്കന്‍ ബ്രാഹ്മിയെന്നും വിളിക്കുന്നു.ക്രിസ്ത്വബ്ദം ഒന്നാം ശതകം വരെയുള്ള പഴന്തമിഴ് ഭാഷാ ലിഖിതങ്ങളെല്ലാം തെക്കന്‍ ബ്രാഹ്മിയിലാണ്. അതിനുശേഷം ലിപിയുടെ രൂപത്തിനു മാറ്റം വന്നുതുടങ്ങുകയുംവികൃതമായ ബ്രാഹ്മി ക്രമേണ അധികമാകു കയും ഒടുവില്‍ ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്നീ ലിപികളായി മാറുകയും ചെയ്തു. വട്ടെഴുത്തി ന് ചേര-പാണ്ട്യ എഴുത്തെന്നും തെക്കന്‍ മലയാളമെന്നും നാനം മോനമെന്നും പേരുകളു ണ്ടായിരുന്നു. വട്ടെഴുത്തില്‍ വര്‍ഗ മധ്യാക്ഷരങ്ങളായ അതിഖര, മൃദു,ഘോഷങ്ങള്‍ക്കും ഊഷ്മാക്കള്‍ക്കും ഹകാരത്തിനും ചിഹ്നമില്ലായിരുന്നു. അതിനാല്‍ ഭാഷയില്‍ നിരവധി തദ്ഭവങ്ങളുണ്ടായി. വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തിന് പ്രത്യേക ലിപിയൊന്നു മില്ല. എഴുത്താണിയുടെ പ്രത്യേകതയനുസരിച്ച് ഓരോ വടിവ് രൂപപ്പെട്ടതാണ്. അതിനെ വടക്കന്‍ കേരളത്തില്‍, മലയാളം-തമിഴെന്നും, തെക്ക് ,മലയായ്മ/മലയാണ്‍മ എന്നും വിളിച്ചുവന്നു. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗ്രന്ഥ ലിപി സംസ്‌കൃത ഗ്രന്ഥങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സംസ്‌കൃത ശബ്ദങ്ങള്‍ കൃത്യമായി എഴുതാനുള്ള 51 അക്ഷരങ്ങളും അതിന് ചില രൂപ ഭേദങ്ങളുമുണ്ടായിരുന്നു. .ഡി. ഏഴാം നൂറ്റാണ്ടു വരെയുള്ളതാണ് ഗ്രന്ഥ ലിപിയുടെ ആദ്യരൂപം. കാഞ്ചിയിലെയും കാഞ്ചീവരത്തെയും പല്ലവ ലിഖിതങ്ങള്‍ ഈ രൂപത്തിലുള്ളവയാണ്. മുന്‍ കന്നഡ-തെലുഗു ലിപിയുമായി സാദൃശ്യമുള്ളതാണ് ആ രൂപം. തമിഴെഴുതാന്‍ ഗ്രന്ഥത്തമിഴ് എന്ന രൂപം ഏര്‍പ്പെടുത്തി യത് പല്ലവന്മാരാണ്. എന്നാല്‍, കേരളത്തിലും തെക്കന്‍ തമിഴകത്തും വട്ടെഴുത്ത് തന്നെയായിരുന്നു പ്രധാനമായി നിലനിന്നിരുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് തമിഴ് നാട്ടില്‍ ദേവനാഗരി പ്രചാരത്തില്‍ കൊണ്ടു വന്നത്. സംസ്‌കൃതത്തിന്റെ പ്രചാരം മൂലമാണ് ഗ്രന്ഥ ലിപി തമിഴകമെങ്ങും വ്യാപിച്ചത്. ഗ്രന്ഥ ലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തി സൃഷ്ടിച്ചതാണ് തുളു-മലയാളം. ഈ രൂപം എട്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നു. കേരളത്തിലെ പ്രധാനപ്പെട്ട ശിലാരേഖകളും ചെപ്പേടുകളു മെല്ലാം വട്ടെഴുത്തിലുമാണ്. സംസ്‌കൃത ശബ്ദങ്ങള്‍ ഗ്രന്ഥാക്ഷരത്തിലും ബാക്കിയെല്ലാം വട്ടെഴുത്തിലുമാണ് എഴുതിയിരുന്നത്.
ഇന്നത്തെ മലയാള ലിപി മിക്കവാറും ഗ്രന്ഥാക്ഷരങ്ങളില്‍ നിന്ന് രൂപം കൊണ്ടതാണ്. , , ഋ എന്നീ സ്വരാക്ഷരങ്ങളും ഖ, , , , , ബ എന്നീ വ്യഞ്ജനാക്ഷരങ്ങളും മലയാള ലിപിയിലും ഗ്രന്ഥത്തിലും ഒന്നുതന്നെയാണ്. , , , വ എന്നിവയില്‍ ഗ്രന്ഥാക്ഷര ങ്ങളില്‍ തുടക്കത്തില്‍ കാണുന്ന ചുറ്റിക്കെട്ട് മലയാളത്തില്‍ ഉപേക്ഷിച്ചു., , , ള ഇവ യുടെ ലിപികള്‍ തമ്മില്‍ അല്‍പ്പ വ്യത്യാസമേയുള്ളു., , , , , ണ ഇവയ്ക്കും രണ്ടു ലിപികളിലും പറയത്തക്ക വ്യത്യാസമില്ല. ദീര്‍ഘം, വള്ളി, പുള്ളി, അനുസ്വാരം, വിസര്‍ഗമെ ന്നിവയും ഒന്നുതന്നെ. ഗ്രന്ഥത്തിലില്ലാത്ത റ, ഴ എന്നീചിഹ്നങ്ങള്‍ വട്ടെഴുത്തിലുള്ളതാണ്. ഇത്തരത്തില്‍ ഗ്രന്ഥാക്ഷരവും മലയാള ലിപിയും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ഇതുപോലെ തന്നെയാണ് തമിഴും ഗ്രന്ഥവും തമ്മിലുള്ള ബന്ധവും. എന്നാല്‍ ഗ്രന്ഥത്തില്‍ 51 അക്ഷരങ്ങളുള്ളപ്പോള്‍ തമിഴില്‍ 9 ഉയിരെഴുത്തുകളും (സ്വരം)18 മെയ്യെഴുത്തുകളു (വ്യഞ്ജനം) മാണുണ്ടായിരുന്നത്.
പ്രാചീന തമിഴും പ്രാചീന മലയാളവും എ.ഡി. എട്ടാം നൂറ്റാണ്ടു വരെ പിന്തുടര്‍ന്നത് ഗ്രന്ഥാക്ഷരവും പിന്നീട് വട്ടെഴുത്തുമായിരുന്നു. ക്രമേണ തമിഴ് ആയ്ത ചിഹ്നം സ്വീകരിച്ച പ്പോള്‍, മലയാള ഭാഷ വിസര്‍ഗമുള്‍പ്പെടെയുള്ള സംസ്‌കൃത വര്‍ണമാല കൂടി സ്വീകരിച്ചു. ഇന്നത്തെ മലയാള ലിപി ആര്യയെഴുത്തിന്റെ പിന്തുടര്‍ച്ചയാണ്. എഴുത്തച്ഛനാണ് ആര്യ എഴുത്ത് ഇന്നത്തെ രൂപത്തില്‍ മാനകീകരിച്ചത്.
ഗുണ്ടര്‍ട്ട് അം, അഃ എന്നിവയെ സ്വരങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഃ യെ തമിഴിലെ ആയ്തമായി കാണിച്ചിട്ടുമുണ്ട്. . താ. പ്രത്യേകം നല്‍കുന്നില്ല. ശബ്ദസാഗരം സ്വരങ്ങളുടെ കൂട്ടത്തില്‍ നല്കുന്നില്ലെങ്കിലും ലിപിയുടെ കൂട്ടത്തില്‍ നല്‍കുന്നു. അത് തികഞ്ഞ ആശയ ക്കുഴപ്പമാണ്. .ജെ.ഫ്രഹണ്‍മെയര്‍ A Progressive Grammar of the Malayalam Language ‍(1889) എന്ന കൃതിയില്‍ അ ആ ഇ ഈ ഉ ഊ എ ഏ ഒ ഓ ഐ ഔ ഋ ഋാ ന(ല്)അം അഃ എന്ന് 18 സ്വരങ്ങളാണ് നല്‍കിയിരിക്കുന്നത്. , ല്() അപൂര്‍വമായ പദങ്ങളിലെങ്കിലും വേണ്ടതിനാല്‍ തത്വത്തില്‍ അംഗീകരിക്കുക. അവയുടെ ദീര്‍ഘം വേണ്ട. അം -ആം, അന്‍- ആന്‍ എന്നിവയെ സ്വര വ്യഞ്ജനങ്ങളെന്ന നിലയില്‍ പ്രത്യേകം നല്‍കുന്നു. അവ ചേര്‍ന്ന പദങ്ങള്‍ക്ക് പദാദിയിലും പദ മധ്യത്തും പദാന്തത്തിലും പ്രയോഗങ്ങളുള്ളതിനാലും, സ്വതന്ത്ര പ്രയോഗമില്ലാത്തതിനാലും അവയിലേറെയും മറ്റക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങളുടെ പട്ടികയിലുമുണ്ട്. അതിനാല്‍ അതിലെ ഉദാഹരണ മാതൃകകള്‍ മാത്രം പ്രത്യേകമായി നല്‍കുന്നു. അവസാനത്തെ അ കണ്ഠ്യത്തെയാണുദ്ദേശിക്കുന്നത്. അത് അ യുടെ വ്യത്യസ്ത പ്രയോഗങ്ങളിലൊന്നായി നല്‍കുകയാണ്. കാരണം, ഉച്ചാരണ ഭേദം എഴുത്തില്‍ രേഖപ്പെടുത്താനാകാത്തതിനാല്‍ അത് ആശയകുഴപ്പത്തിനിടയാക്കുന്നു.
ചിഹ്നനം. അരയുകാരം. (ഉ്) ഡി സി ബുക്‌സ്, ശബ്ദ സാഗരത്തില്‍ അര ഉ കാരമെഴുതാന്‍ തികച്ചും തെറ്റും ആധുനിക സങ്കേതത്തിന് ഒട്ടും യോജിക്കാത്തതുമായ ഒരു ചിഹ്നന സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. വങ്ക് എന്ന് ശരിയായി എഴുതുന്നതിന് പകരം, വങ്കു്, എന്ന തെറ്റായ രീതിയാണ് പിന്തുടരുന്നത്. (), ഹ്രസ്വവും ഉ് ( )അരമാത്രയുമാണ്. (ങ്ക+> ങ്കു; ങ്ക+> ങ്ക്.) പങ്കു+് എന്നെഴുന്നത് തെറ്റാണ്. പങ്കു/പംഗു എന്ന് വിവൃതോകാരത്തില്‍ അവസാനിക്കുന്ന വാക്കിന് മുടന്തന്‍, ശനി എന്നെല്ലാമാണ് അര്‍ഥം. സംവൃതോകാരാന്ത പദമായ പങ്ക്-ന് ഓഹരി എന്നും. അതായത്,് പങ്കു- വും പങ്ക് ഉം ഒന്നല്ല. വ്യത്യയ പദങ്ങളാണ്. പങ്കുവിലല്ല, പങ്ക-ലാണ് അരയുകാരം ചേര്‍ക്കേണ്ടത്. മറ്റൊന്ന് രണ്ട് ചിഹ്നങ്ങള്‍ ഒരു ശബ്ദത്തിന്റെ ലിപി എഴുതാന്‍ ഉപയോഗിക്കേണ്ടതില്ല. ഒരു ലിപിക്ക് ഒരു ചിഹ്നം മതി. അതേ ആകാവൂ. പക്ഷേ, മല. ഭാഷയുടെ സ്ഥിതി ഇക്കാര്യത്തില്‍ സങ്കീര്‍ണമാണ്. പങ്ക് എന്ന വാക്ക് മറ്റൊരു രീതിയിലും എഴുതാറില്ലെങ്കിലും, പംഗു എന്ന പദം പങ്കു എന്നും എഴുതാറുണ്ട്. 1 ങ്ക < ങ്+.-തേങ്ക > തേങ്ങ. 2 ങ്ക < ണ്‍+. വെണ്‍+കുളം- വെങ്കുളം. മങ്കുടം. പെങ്കിടാവ്. ഇത്തരം വാക്കുകള്‍ പിരിച്ചു തന്നെ -പെണ്‍ കിടാവ്-എഴുതുന്നതാണ് ഉചിതം. ങ്+> ങ്ക അപ്രകാരം തന്നെ നിലനിര്‍ത്തുക. ഉദാ-മങ്ക, പങ്കായം.
മറ്റൊന്ന്, ങ്ക- മ്ഗ. മങ്കലം- മംഗലം. മംഗളം-മങ്കളം. അംഗുലം -അങ്കുലം. സംസ്‌കൃത പദങ്ങളില്‍ ംഗ യും മല.പദങ്ങളില്‍ ങ്ക യുമാണ് വരുന്നത്. അത് അത്തരത്തില്‍ത്തന്നെ എഴുതുന്നതാണ് നല്ലത്. ഇവിടെ, അം വരുന്നവ അപ്രകാരം തന്നെ വിഭജിച്ചും അല്ലാത്തവ സന്ധ്യക്ഷരങ്ങളായും എഴുതുകയാണ് വേണ്ടത്.
മല. ലിപിയുടെ കാര്യത്തില്‍ ഐകരൂപ്യം വരുത്തേണ്ട ഒരു പ്രധാന അക്ഷരം മ്പ യാണ്. മുന്‍+പ് > മുമ്പ്, മുംപ്, പിന്‍+പ് > പിമ്പ്/ംപ്. ദയ എന്നര്‍ഥം നല്‍കുന്ന അമ്പ് തുടങ്ങിയേടത്തെല്ലാം ന്‍+പ യാണ് വരുന്നത്. പക്ഷേ, അമ്പട്ടന്‍ /അമ്പിട്ടന്‍ എന്ന വാക്ക് അംബട്ഠ (ബ്രാഹ്മണന് വൈശ്യയിലുണ്ടായവന്‍) എന്ന പ്രാകൃത പദത്തില്‍ നിന്നാണ് ഭാഷയിലേയ്ക്ക് വന്നത്. അതിന്റെ സം. രൂപം അംബഷ്ഠ, ഒരു ജാതിയെ സൂചിപ്പിക്കുന്നുഅത്, അംബട്ട/അമ്പട്ട /അംപട്ട എന്ന് മൂന്ന് രീതിയിലെഴുതുന്നു. അം, അന്‍ എന്നീ ഇടനിലകളുടെ പ്രശ്‌നമാണിവിടെയും വരുന്നത്. മ്പ, മ്ബ, മ്പ എന്ന് മൂന്ന് എഴുത്ത് രൂപങ്ങളുണ്ട് അത് വിവേചിച്ചറിയാന്‍ സാമാന്യ ഭാഷാജ്ഞാനമുള്ളവര്‍ക്ക് പോലും സാധ്യമല്ല. അതിനാല്‍ ഒറ്റ എഴുത്ത് രൂപം- മ്പ യായി സ്വീകരിക്കുന്നതാണ് ഉചിതം. ഈ പദ വിജ്ഞാനീയത്തില്‍ മാതൃകയ്ക്കായി രണ്ടു രൂപങ്ങളും നല്‍കുന്നുണ്ട്. സം+പൂര്‍ണം > സമ്പൂര്‍ണം. മ്, ന്‍ ആകുന്നു. ഇവിടെയും മ്പ ഒഴിവാക്കാം.
ഈ പ്രശ്‌നങ്ങള്‍ അക്ഷര മാലാ ക്രമം ദീക്ഷിക്കുന്നതില്‍ ഐകരൂപ്യമില്ലാതാക്കി. അതിനാല്‍ വിവിധ നിഘണ്ടുക്കളിലെ അക്ഷരമാലാ ക്രമത്തിന് ഐകരൂപ്യമില്ല. അതുണ്ടാകണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
അല്-അല്‍, ഞാറ്-ഞാര്‍, കാറ്-കാര്‍, പാല്- പാല്‍ ഈ ഗണത്തെ ല്‍ , ര്‍ എന്ന് ഏകീകരിക്കുക. കാര്‍-കാറ് ഇവ തമ്മില്‍ വ്യത്യയമുണ്ട്. ര്‍-റ് ഇവ ചിലേടത്ത് വ്യത്യയമില്ലാതെയും ചിലേടത്ത് വ്യത്യയത്തോടെയും വരുന്നു. വ്യത്യയമുള്ളവ- മാര്‍ (നാ.)-മാറ് (ക്രി.); പോര്‍ (നാ.)- പോര് (ക്രി.); കീര്‍ (നാ.)-കീറ് (ക്രി.). നീര്‍- നീര്, വേര്‍- വേര് ഇവ തമ്മില്‍ നാമരൂപങ്ങളില്‍ വ്യത്യയമില്ല. എന്നാല്‍ ഇവയുടെ ക്രിയാരൂപം നോക്കുക. വേര്‍+പിരിയുക. വേര്+പിടിക്കുക. ര യ്ക്കും റ യ്ക്കും ര്‍ എന്ന ഒരു ചില്ലുമാത്രമേയുള്ളു. നിഘണ്ടുവില്‍ പദക്രമമനുസരിച്ച് ഈ ര്‍ നെ ര യുടെ കൂടെയാണോ,
റ യുടെ കൂടെയാണോ ഉള്‍പ്പെടുത്തേണ്ടത്. ഇത് രീതിശാസ്ത്ര തലത്തില്‍ പരിഹരിക്കേണ്ടുന്ന ഒരു വിഷയമാണ്. ഇതേ പ്രശ്‌നം ദന്ത്യ ന കാരവും മൂര്‍ധന്യ ന കാരവും തമ്മിലുമുണ്ട്. പദാദ്യത്തില്‍ ദന്ത്യ ന കാരവും പദാന്തത്തിലും പദ മധ്യത്തും മൂര്‍ധന്യ ന കാരവുമാണ് സ്വാഭാവികോച്ചാരണത്തില്‍. ഉദാ- നനഞ്ഞു. ഈ ന യെ ഉച്ചാരണ സ്ഥാനമനുസരിച്ച് രണ്ടിടത്ത് ചേര്‍ക്കേണ്ടതുണ്ട്. റ യുടെ കൂടെയും ത യുടെ കൂടെയും. ഉദാ-നല്ല. ആന. സന്ധി പദങ്ങളിലും മൂര്‍ധ. ന യാണ് നിയമേന. ഉദാ- നന്മ, തിന്മ. ഇത് ല്‍ ന് (നല്‍+) പകരം വരുന്നതാണ്. അര്‍ഥ വ്യത്യാസമില്ല.
ഇരട്ടിപ്പ്- കേ. പാണി. നിയമ പ്രകാരം ദ്വിത്വ സന്ധി പദങ്ങളില്‍ പിന്നില്‍ വരുന്ന ദൃഢ വര്‍ണം ഇരട്ടിക്കും. ഇത് ഉച്ചാരണ മൂല്യമനുസരിച്ച് സാര്‍വത്രികമല്ല. യഥാര്‍ഥത്തില്‍ സംഭാഷണ ലക്ഷ്യത്തിനനുസരിച്ചും അനാസ്ഥ മൂലവും ഇതിന് മാറ്റം വരാം. എങ്കിലും സുവ്യക്തമായും ഇരട്ടിപ്പില്ലാത്തിടത്ത് അതുണ്ടാക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. മര്‍മരം- മര്‍മ്മരം, നിര്‍മിതി, പാര്‍വതി- പാര്‍വ്വതി തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇപ്പോള്‍ ഓരോ പ്രസാധകനും ഓരോ രീതിയിലാണ് അച്ചടിക്കുന്നത്. അതനുസരിച്ച് ജനങ്ങളുടെ എഴുത്തിലും ഐകരൂപ്യമില്ലാതാകുന്നു
വിരാമം, വാക്യം പൂര്‍ണമാകുന്നേടത്തും; അര്‍ഥ വിരാമം, ആശയ പ്രകാശനത്തിന് അനുയോജ്യമായ വിധത്തില്‍ വേണ്ടുന്ന സ്ഥലങ്ങളിലും ഉപയോഗിക്കണം.
ചില്ലും സംവൃതോകാരവും തമ്മില്‍ വ്യത്യയമുള്ള പദങ്ങളും വ്യത്യയമില്ലാത്ത പദങ്ങളുമുണ്ട്. ഉദാ- റ്-ര്‍. അറ്-അറുക്കുക. അര്‍ - അലിംഗ ബുഹുവചന പ്രത്യയം.
രീതിശാസ്ത്രം
1 അക്ഷരമാല ക്രമത്തില്‍ ഇപ്പോഴുള്ള അടിസ്ഥാനപരമായ ആശയകുഴപ്പം പരിഹരിക്കുക. അത് ക്രമീകരിച്ച്, , ആ തൊട്ട് ഔ വരെ സ്വരാക്ഷരങ്ങള്‍. അം-ആം, അന്‍-ആന്‍ എന്നിവ സ്വര വ്യഞ്ജനങ്ങള്‍.  തുടര്‍ന്ന്, , ഖ എന്നിപ്രകാരം () അനുനാസികത്തിലെ ത്തിയ ശേഷം വര്‍ഗാക്ഷരത്തിന്റെ ()ഇരട്ടിപ്പ് (ക്ക), തുടര്‍ന്ന്, സന്ധ്യക്ഷരഗ്ഗള്‍ (ങ്ക, ങ്ങ).  പിന്നീട് ച, ട എന്നിങ്ങനെ ന (മൂര്‍ധ) വരെ. അതനുസരിച്ച്, സ്വരാക്ഷരങ്ങള്‍. - ,, , , , , , (ല്), , , , , ഓ ഔ.
സ്വര വ്യഞ്ജനങ്ങള്‍- അം- ആം; അന്‍, ആന്‍.
വ്യഞ്ജനങ്ങള്‍ - ക മുതല്‍ ന (മൂര്‍ധ.) വരെ. ഓരോ വ്യഞ്ജന വര്‍ഗത്തിന്റെയും ഒടുവില്‍ അവയുടെ ഇരട്ടിപ്പ് (ക്ക)ആദ്യവും കൂട്ടക്ഷരം (ങ്ക, ങ്ങ) തുടര്‍ന്നും നല്‍കുന്നു. അതില്‍, ആദ്യം ചില്ല്, പിന്നെ അക്ഷരം എന്ന് മുറ. സംവൃതോകാരം (ഉ്), ഉ കാരത്തിന് മുമ്പ് വരുന്നു.
അ മുതല്‍ ഔ വരെയുള്ള സ്വരങ്ങളോട് ഇതര സ്വരങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന പദ ങ്ങളാണ് ആദ്യം നല്‍കുന്നത്.(മറ്റുള്ളവര്‍ അങ്ങനെ വര്‍ഗീകരിക്കുന്നില്ല) തുടര്‍ന്ന്, സ്വരവ്യഞ്ജനങ്ങളും പിന്നീട് വ്യഞ്ജനങ്ങളുമെന്നതാണ് അക്ഷര ക്രമം. തത്വത്തില്‍ തൊല്‍പ്പിയം മുതല്‍ സ്വീകരിച്ചു വരുന്നതാണ് ഈ അക്ഷര ക്രമം. പക്ഷേ, നിഘണ്ടു ക്കളില്‍ ഇത് പ്രയോഗത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടോ തെറ്റായ ഒരു കീഴ്വഴക്കം പിന്തുടരുകയാണ് ചെയ്തിട്ടുള്ളത്
ഇതുവരെയുള്ള മല.ഭാഷാ നിഘണ്ടുക്കളില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ചരിത്ര സംഭവങ്ങളെയും ശാസ്ത്ര-സാങ്കേതിക പദങ്ങളും ഉള്‍പ്പെടുത്തിക്കണ്ടിട്ടില്ല. ശാസ്ത്രനാമങ്ങളുള്‍പ്പെടെ നല്‍കിക്കൊണ്ട് ഈ കുറവും പരിഹരിക്കുവാന്‍ സമഗ്രമലയാള ഭാഷാനിഘണ്ടുവില്‍ ഉദ്യമിച്ചിട്ടുണ്ട്. 
അറബി-മലയാളം.
ധാരാളം അറബി പദങ്ങള്‍ മലയാളത്തിലുണ്ട്. കൂടാതെ, മലയാളത്തില്‍ പൊതുവേ പ്രചുരമല്ലാത്ത അറബി-മലയാള സാഹിത്യ പദങ്ങളുടെയുടെ ഒരു നിരയുമുണ്ട് .അവയെ മുഴുവന്‍ മലയാള ഭാഷാ പദ വിജ്ഞാനീയത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല അതിനാല്‍ പരമാവധി പ്രചുര പദങ്ങളും പ്രസക്ത പദങ്ങളും മാത്രമാണ് ഇവിടെ നല്‍കുന്നത്.

ഗോത്രവര്‍ഗ ഭാഷകള്‍.
മല.ത്തിലെ മൗലിക പദങ്ങള്‍ മിക്കവയും ഗോത്രവര്‍ഗ ഭാഷകളുമായി ബന്ധപ്പെട്ടവയാണ്. ബന്ധുത്വ പദങ്ങളും അപ്രകാരം തന്നെ. ലഭ്യമായിടത്തോളം ഗോത്രവര്‍ഗ ഭാഷാപദങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരളത്തില്‍ 57 ഗോത്ര വര്‍ഗ സമൂഹങ്ങളുള്ളവയില്‍ ഒരു വിഭാഗം കുറിച്യരും  മലയരും പണിയരും കാടരും മലയരയരും കാണിക്കാരിലൊരു വിഭാഗവും മലപ്പണ്ടാരങ്ങളുമാണ് മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ-ഏതാണ്ട് മലയാള ഭാഷ തന്നെ- സംസാരിക്കുന്നവര്‍. കുറിച്യരും കാണിക്കാരും രണ്ടു ജീവിത ശൈലികളും രണ്ടു തരം ഭാഷകളുമാണ് പിന്തുടരുന്നത്. നാട്ടുകാണികള്‍ മലയാള ഭാഷയും മലങ്കാണികള്‍ മലങ്കാണി ഭാഷയുമാണ് സംസാരിക്കുന്നത് -ഇവരുടെ ഭാഷകളില്‍ ഇരുപത്തിയേഴെണ്ണത്തിന്റെ വ്യാകരണ ഘടകങ്ങള്‍ ഈ നിഘണ്ടുവില്‍ വേര്‍തിരിച്ചിട്ടുണ്ട് -
എല്ലാ വൈജ്ഞാനിക മേഖലകളില്‍ നിന്നുമുള്ള പ്രചുരമായ പദങ്ങള്‍, സാങ്കേതിക പദങ്ങള്‍, ശാസ്ത്ര നാമങ്ങള്‍, നാട്ടറിവുകള്‍, വാക്കുകളുടെ സ്രോതസ്, സംസ്‌കൃത, പ്രാകൃത, ദ്രാവിഡ ഭാഷകളിലെ സമാന പദങ്ങള്‍, നിരുക്തം, ധാതുക്കള്‍, പദ രൂപീകരണം, വ്യാകരണ, ഭാഷാശാസ്ത്ര സ്ഥാനങ്ങളും പ്രവൃത്തികളും, ഓരോ പദവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറിപ്പുകള്‍ (ഉദാ- ആക്‌സില്‍ എന്താണ്, കൊച്ചച്ഛന്‍ എന്ന പദം എങ്ങനെയുണ്ടായി, ഐസ് എന്ന ഇംഗ്ലീഷ് പദത്തിന് തുല്യ പകരപദം മല. ഇല്ലാതെവന്നതെന്തുകൊണ്ട്- എന്നിത്തരത്തില്‍)എന്നിവയും നല്‍കുന്നു.
പ്രതീകഭാഷ
ആധുനിക ശാസ്ത്ര വികാസം ഭാഷയേയും സ്വാധീനിച്ചതിന്റെ ഫലമായി സാങ്കേതിക പദാവലിയും രൂപപ്പെട്ടു. ക്ലച്ചും ആക്‌സിലും ഗിയറും പോലെ പല പദങ്ങളും പകര പദങ്ങളില്ലാത്തവയാണ്. അതുകൂടാതെ, .വി. കൃഷ്ണപിള്ളയുടെ കണ്ടക്റ്റര്‍ കുട്ടിയില്‍ മോട്ടോര്‍ ഭാഷയുടെ ഒരു രൂപകം അവതരിപ്പിക്കുന്നുണ്ട്. ഉദാ- ബസ് കണ്ടക്റ്റര്‍ ഉടമയോട്: മുതലാളിയുടെ  72 മോഡലും 75 മോഡലും കൂടെ ഗാരേജിന് മുന്നില്‍ വച്ച് ക്രാഷായി 72 ന്റെ ഹെഡ്‌ലൈറ്റും 75 ന്റെ ബോണറ്റും തകര്‍ന്ന് രണ്ടിനേം വര്‍ക്ക്ഷോപ്പില്‍ കേറ്റീട്ടൊണ്ട്. (രണ്ടുമക്കളും തമ്മിലടിച്ച് ആശുപത്രിയിലായെന്നാണ് ഇതിന്റെ ചുരുക്കം
 ഇത്തരത്തില്‍ ഒരു നിഘണ്ടുവിനെ പദവിജ്ഞാന കോശമെന്നാണ് വിളിക്കേണ്ടത് .ലോകഭാഷകളില്‍ ആദ്യമായി മലയാള ഭാഷയിലാണ് ഇത്തരമൊരു സമഗ്ര പദവിജ്ഞാനീയം പുറത്തുവരുന്നതെന്ന് കൂടി സൂചിപ്പിക്കട്ടെ.

No comments:

Post a Comment