Sep 11, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

Sep 9, 2015

പി. ജയരാജനും കണ്ണൂര്‍ സി.പി.എം നും രക്തദാഹം തീരുന്നില്ല


              കണ്ണൂരില്‍ നിന്ന് വീണ്ടും പി. ജയരാജന്റെ കൊല വിളി ഉയര്‍ന്നു കഴിഞ്ഞു. സകുടുംബം ബോംബുണ്ടാക്കി ബോംബി ന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പി.ജയരാജനും കൊലയാളി സംഘവും,  കേരള ത്തിലാകെ കൊലപാതക പരമ്പര തുടങ്ങാന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോ ടെ കാണേണ്ടതാണ്. ഒരു മാഫിയാ സംഘമായി അധഃപതിച്ചിരിക്കുന്ന പി. ജയരാജനും സംഘവും കണ്ണൂരില്‍ പരസ്യമായി പോലീസിനു മുന്നില്‍ വച്ച് തന്നെ ആവശ്യപ്പെട്ടത് ഇനി ആര്‍ .എസ്. എസ്. പ്രചാരകരെ നോക്കി വച്ചേയ്ക്കാനാണ്. ഇത്തരത്തില്‍ പരസ്യമായി കൊലവിളി നടത്തിയത് കേട്ടുകൊണ്ട് മിണ്ടാതെ നിന്ന പൊലീസ് അക്രമത്തിന് വളം വച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്. കൊലപാതക ത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന ക്രിമി നല്‍ സംസ്കാരം തടയേണ്ടത് പൊലീസിന്റെ ചുമതലയല്ലേ.? അതോ, ഇനി സി.പി.എം കാര്‍ ഏതെങ്കിലും പാവത്തിനെ കൊല്ലുമ്പോള്‍ മാത്രമേ പൊലീസ് ഉണരുകയുള്ളോ? എസ്.എന്‍. ഡി.പി. യോഗത്തിനെതിരേ യുള്ള മ്ലേച്ഛമായ കടന്നാക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ അക്രമാ സക്തമാകുകയാണ് സി.പി.​എം. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നതിനാല്‍ പൊലീസ് സി.പി.എം ന്റെ അക്രമ പ്രവണതയെ പരോക്ഷമായി സഹായിക്കുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ജയരാജന്‍ നടത്തിയ കൊല വിളി.  പാര്‍ട്ടി നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി കോഴ പിരിച്ചതിന്റെ ഒരംശം കൃത്യമായി ലഭിക്കുന്നുണ്ടെന്നും അറിയുന്നുണ്ട്. എന്തായാലും, എം.എം.മണിയുടെ നേരേ മുന്‍കാല പ്രാബല്യത്തോ ടെ നടപടി എടുത്ത പൊലീസ് ഇനി ആരെയാണ് കൊല്ലേണ്ടത് എന്ന് പി. ജയരാജന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ട് അത് കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

Sep 6, 2015

കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്

തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി  വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ,  ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -

മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍

ജോലിത്തിരക്കു മൂലം ചുറ്റും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഫലിതങ്ങളൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ല.എങ്കിലും മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍ കേള്‍ക്കാതിരിക്കാനായില്ല.
 1.മുസ്ലീം ലീഗിന്റെ ഏറ്റവും പുതിയ രണ്ട് പ്രഖ്യാപനങ്ങളാണ്. അതിലൊന്ന്, അവര്‍ ബി.ജെ. പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നു വെന്നതാണ്. പക്ഷേ, എന്നാണ് മു.ലീഗ് ബി.ജെ.പിയെ ശത്രുവല്ലാതായി കണ്ടിരുന്നത്. ?അതിന്റെ അര്‍ഥം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരായി 'മുസ്ലിം' ലീഗിന്റെ 'മതേതര'നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കോലിമകേ (കോണ്‍-ലീ.-മാര്‍ക്സി,കേ.കോ.) രാഷ്ട്രീയ സഖ്യം രഹസ്യമായി രൂപപ്പെടുന്നുവെന്നാണ് - അതായത് കാര്യങ്ങള്‍ മറനീങ്ങിപ്പുറത്തു വരാന്‍ പോകുന്നു. ഹിന്ദു രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ന്യൂന പക്ഷ മറയുള്ള മത-വര്‍ഗീയ ശക്തികളും ഹിന്ദു ബാനറുള്ള കുറച്ചു കോണ്‍ഗ്രസുകാരും അധികാരത്തിനും പണത്തിനും വേണ്ടി ആരുടെ പുറകെയും പോകാന്‍ തറ്റുടുത്ത് നില്‍ക്കുന്ന സോ കാള്‍ഡ് ഇടതു പക്ഷവും ഒന്നിക്കുന്നു. കേരള രാഷ്ട്രീയം തികച്ചും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. തുറന്നു പറയുന്ന ബി.ജെ.പിയും ഗൂഢനീക്കം നടത്തുന്ന മുന്നണികളും അവകാശ പ്പെടുന്നത് അവര്‍ ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നാണല്ലോ. രണ്ട്. മു.ലീ. ഗള്‍ഫ് കാര്‍ക്കു വേണ്ടി മലപ്പുറത്ത് അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഒരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ തീരുമാനിച്ചുവെന്നതാണ്. അറബിക് സര്‍വകലാശാലയെന്നല്ല ഏത് സര്‍വകലാശാല തുടങ്ങുന്നതിനെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ, മു. ലീഗെന്ന മതേതരപ്പാര്‍ട്ടിയുടെ ശരീയത്തില്‍ അറബിഭാഷയെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണെന്ന് പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിട്ടില്ല. അതൂടെ ഒന്ന് പറയണം. കാരണം, മലയാളം സര്‍വകലാശാലയുടെ കുരിശ് വളര്‍ന്ന് തുടങ്ങിയിട്ടേ ഉള്ളു.-
                       മറ്റൊരു വിപ്ലവ പരിപാടി ശ്രീകൃഷ്ണ ജയന്തിയോനുബന്ധിച്ച് സിപിഎം നടത്തിയതാണ്. 'പോടാ പുല്ലേ ശ്രീകൃഷ്ണാ, നിന്നെപ്പിന്നെക്കണ്ടോളാം' എന്ന മുദ്രാവാക്യവുമായി സിപിഎം സഖാക്കള്‍ കണ്ണൂരിലും മലപ്പുറത്തും വിശേഷിച്ചും, കേരളത്തില്‍ അങ്ങിങ്ങായും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടിയതാണ്. ചിലേടത്ത് ഓണാ ഘോഷമെന്നാണ് പേരെങ്കില്‍, മലപ്പുറത്ത് ഓണം പറഞ്ഞാല്‍ ലീഗ് നേതാക്കളുടെ വെറുപ്പുണ്ടാകുമെന്നതിനാലും മു.ലീഗിന്റെ വര്‍ഗീയതയെ ഒന്നു സുഖിപ്പിക്കുന്നതിന് വേണ്ടിയും  മതേതര ശ്രീകൃഷ്ണന്‍ എന്നൊരു പുതിയ അവതാരമുണ്ടായി. ശ്രീരാമകൃഷ്ണന്‍ എന്ന മാര്‍ക്സിസ്റ്റ് ആള്‍ദൈവമാണ് അവിടെ അവതാര രഹസ്യം പുറത്തു വിട്ടത് - പക്ഷേ, നബിദിന റാലിക്കോ, ക്രിസ്മസ് ആഘോഷത്തിനോ പകരം മതേതര യേശുക്രിസ്തുവിനെയും മതേതര മുസ്ലീം ലീഗുപോലെ ഒരു മതേതര മുഹമ്മദ് നബിയേയും അവതരിപ്പിക്കുമോ എന്നാണ് ജനം, ഒരു തരം ചാനല്‍  അഥവാ മൂക്കള മലയാലത്തില്‍ പറഞ്ഞാല്‍, ഉറ്റു നോക്കിയിരിക്കുന്നത് -
                            മൂന്നാമത്തെ ഫലിത വീരന്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടാതെ പറ്റില്ല. പക്ഷേ, ഇപ്പോള്‍ ചാണ്ടിയിരിക്കുന്നത് ഉമ്മനല്ല, രമേശുമ്മനാണ്. ചിലപ്പോഴീ മാന്യന്‍ രമേശ് മാണിയാകും. അല്ലെങ്കില്‍ രമേശ് തങ്ങള്‍. അത് തരാ തരം പോലെ. എന്തായാലും സിപിഎമ്മുമായിട്ടുള്ള പുതിയ ബാന്ധവം മൂലമാകാം, വീണ്ടും കൊലപാതക രാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. രമേശ് പൊലീസിന്റെ ഏക പണി, ചില ചാനലുകാരു ടെ സഹായത്തോടെ, ബോധമില്ലാത്ത സിപിഎം കാരനും ബി.ജെ.പിക്കാരനും തെരുവിലും വീട്ടിലും പരസ്പരം വെട്ടാനും  കൊല്ലാനുമുള്ള പ്രേരണ നല്‍കുകയും അതിന് വേണ്ട സൌകര്യമൊരുക്കിക്കൊടുക്കുകയുമാണ്. അധികാരമില്ലെങ്കിലും അതു വഴിയുള്ള സുഖങ്ങളും ഇഷ്ടം പോലെ പണവും കിട്ടുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതല്ലേ നല്ലതെന്നാണ് സിപിഎം ബുദ്ധി. സിപിഐ അടക്കമുള്ളവരെ അധികാരത്തില്‍ തൊടുവിക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്യാം. തങ്ങള്‍ക്ക് ഉമ്മനെയൊ, തൊമ്മനെയോ 'മതേ തര മുസ്ലീം' ലീഗിനെയോ വച്ച് കാര്യം സാധിക്കാം. കോ.-ലീ.- കേ.കോ കൂട്ടുകെട്ടിനാകട്ടെ, ഇത്രയും പച്ചയ്ക്ക് അഴിമതി നടത്തുകയും വര്‍ഗീയ താണ്ഡവമാടുകയും ചെയ്താലും  അധികാരത്തിലെത്താന്‍ ബി.ജെ.പി.- മാര്‍. വിവരദോഷികളെ തമ്മില്‍ക്കൊല്ലിക്കുന്നതാണെളുപ്പം. കൂടാതെ, ഈ കൊലപാതകങ്ങളുടെ ഇരകള്‍ ഏത് പാര്‍ട്ടിയിലാണെങ്കിലും ഒരു 'ഹിന്ദുവര്‍ഗീയ വാദി' യാകുന്നതിനാല്‍ അത് മതേതര ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ത്യാഗവുമാണല്ലോ.

Aug 3, 2015

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്തുകൊണ്ടാണ് കൂടുതല്‍ വര്‍ഗീയ തീവ്രവാദ നിലപാടു സ്വീകരിക്കുന്നത്


ഇന്ത്യയെ, ഇന്ത്യയും പാകിസ്ഥാനുമെന്ന രണ്ട് രാജ്യങ്ങളാക്കി മാറ്റിയതിന് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയമായ താല്‍പ്പര്യങ്ങള്‍ക്കും അതു നേടാന്‍ വേണ്ടി മതത്തെ രാഷ്ട്രീയത്തിന്റെ കുടയായിപ്പിടിക്കുന്നതിലൂടെ വിജയം നേടിയ മുഹമ്മദലി ജിന്ന കാണിച്ച ദുര്‍ബുദ്ധിക്കും ഇന്ത്യയില്‍ മറ്റെങ്ങും വേരോട്ടമുണ്ടായില്ലെങ്കിലും വിദ്യാഭ്യാസപരമായി മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തില്‍ അത് പച്ചപിടിച്ചു.

ജിന്നയുടെ അധികാര മോഹത്തിന് തടസ്സ മുണ്ടായപ്പോള്‍ അദ്ദേഹം വര്‍ഗീയതയുടെ തുറുപ്പു ചീട്ടിറക്കാന്‍ മടിച്ചില്ലെന്നതിന്റെ ഫലമാണല്ലോ, സ്വാതന്ത്ര്യത്തി ന് ശേഷം ഇന്നുവരെ സ്വസ്ഥമായി ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലാത്ത പാകിസ്ഥാനും പാകിസ്ഥാന്റെ തന്നെ ഉപോല്‍പ്പന്നമായ താലിബാനും. തന്റെ അധികാരക്കയറ്റത്തിന് തടസ്സം വരുമെന്ന് കണ്ടപ്പോള്‍ ജിന്ന കണ്ടുപിടിച്ച ഒരു രാഷ്ട്രീയ സ്ഥലമായിരുന്നൂ മുസ്ലീം സ്വത്വവും അത് പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള പ്രചാരണവും. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളുടെ അടിച്ചമര്‍ത്തല്‍ സഹിക്കേണ്ടി വരുന്നുവെന്നും പട്ടിണിക്കും കഷ്ടപ്പാടു കള്‍ക്കും പരിഹാരം, മുസ്ലീങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്നുമുള്ള പ്രചാരണത്തിലൂടെ ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രീയ സങ്കല്‍പ്പം വച്ചു നീട്ടുകയും അതിലൂടെ മാത്രം രക്ഷാമാര്‍ഗം എന്ന ധാരണ ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് അധികാരികളാകട്ടെ, ഈ അവസരം മുതലെടുക്കുകയും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്ഥിരമായി രാഷ്ട്രീയാസ്ഥിരത നിലനിര്‍ത്താനുതകുന്ന ഈ വിഘടന താല്‍പ്പര്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുദ്ദേശിച്ച രാഷ്ട്രീയാസ്വസ്ഥത യാഥാര്‍ഥ്യ മായെങ്കിലും അതിന്റെ ഗുണം ലഭിച്ചത് അവര്‍ക്കല്ല.

            ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും ജിന്നയെ പിന്തുണച്ചില്ലെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണല്ലോ, വിഭജനത്തിന് ശേഷവും, ഇന്ന് പ്രശ്നകാരികളായ ഐ.യു.എം.എല്‍ കാര്‍ ഉള്‍പ്പെടെ യുള്ള ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയെത്തന്നെ സ്വീകരിച്ചത്. സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജിന്ന, ഒരു പാരമ്പര്യ മുസ്ലീം ജീവിത രീതി സ്വീകരിച്ചിരുന്ന വ്യക്തിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. യൂറോപ്യന്‍ സംസ്കാരത്തെ ആശ്ലേഷിച്ചു ജീവിച്ചിരുന്ന ജിന്ന രാഷ്ട്രീയാധികാരം പ്രശ്നമായ പ്പോള്‍ ദുഷ്ട ലാക്കോടെയാണ്  ദലിത, പിന്നോക്ക സമൂഹങ്ങള്‍ ഉള്‍പ്പടെ, പൊതുവേ ഇന്ത്യക്കാരെല്ലാവും  അനുഭവിച്ചിരുന്ന ദുരിതങ്ങളെയും അനീതികളെയും ജാതി-ജന്മിത്ത ഭീകരതകളെയും മറ്റും മുസ്ലീങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരതകളായി ചിത്രീകരിച്ചത്. അതുപോലെയാണ് കേരളത്തില്‍ ഐ യു.എം.എല്‍ എന്ന വര്‍ഗീയ പാര്‍ട്ടി മുസ്ലീങ്ങളുടെ പ്രത്യേക അവകാശങ്ങളെപ്പറ്റി പറയുന്നത്. വിളക്ക് കൊളുത്തലും പുഷ്പ്പാര്‍ച്ചന ചെയ്യലും നമസ്തേ എന്ന് പറയുന്നത് പോലും അനിസ്ലാമികമാണെന്നും പറയുന്നവര്‍ അതിന്റെ പേരില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളെല്ലാം അലങ്കോലപ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുസ്ലീങ്ങളു ടെ  മതപരമായ ചടങ്ങുകളല്ലാതെ പൊതു പരിപാടികളിലൊന്നും മുസ്ലീം ലീഗു മന്ത്രിമാരെ ക്ഷണിക്കാതിരിക്കലാണ് ഇതിനൊരു പരിഹാരം. പൊതു പരിപാടികള്‍ തങ്ങളുടെ ദുര്‍വാശി മൂലം അലങ്കോലമാക്കുന്ന മന്ത്രിമാര്‍ തങ്ങളെ വിളിച്ചില്ലെന്ന് പരാതി പറയുകയും ചെയ്യരുത്. പൊതു മര്യാദ പാലിക്കാന്‍ കഴിയാത്തവര്‍ പൊതു ചടങ്ങുകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് . കാരണം, ജിന്നയുടെ മത വിശ്വാസം പോലെ തന്നെ, മുസ്ലിം ലീഗുകാരുടെ മതവിശ്വാസവും രാഷ്ട്രീയ ലാഭം നോക്കിക്കൊണ്ടുള്ളതാണ്. പട്ടിണി കിടക്കുന്ന മുസ്ലീങ്ങളെ രക്ഷിക്കാനോ, പാവപ്പെട്ടവര്‍ക്ക് കിടപ്പാടമുണ്ടാക്കി കൊടുക്കാനോ അല്ല, മുസ്ലീം രാഷ്ട്രീയം പറയുന്നത്. എല്ലാ ജനകീയ പ്രശ്നങ്ങളെയും, എന്തിന്, മുസ്ലീം സ്ത്രീകളെ വെല്ലുവിളിക്കുന്ന തലാക്കിനെ പോലും, പള്ളി, മതം, ആചാരങ്ങള്‍, വിശ്വാസം എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കുഴച്ച് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പ് സുരക്ഷിതമാക്കുക എന്ന ഏകലക്ഷ്യമാണ് മുസ്ലീം ലീഗിന്റെ വെളിച്ച വിരോധത്തിലും, മലയാള ഭാഷാ വിരോധത്തിലും കാണുന്നത്. മുഹമ്മദു കോയ പോലും വെളിച്ചം കണ്ടാല്‍ വിറളി പിടിക്കുന്നവനായിരുന്നു വെന്നത് പൂര്‍ണമായും ശരിയാണ്. കേരളത്തിലെ മുസ്ലീം വര്‍ഗീയ തീവ്രവാദത്തിന്റെ വിത്തിന് വളമിട്ട് മുളപ്പിച്ച് അതിന്റെ ഗുണ ഫലം കൊയ്തത് മുഹമ്മദ് കോയയായിരുന്നു. മുണ്ടുടുക്കുന്നത് മാത്രമല്ല, സ്കൂളില്‍ പോയി പഠിക്കുന്നതു പോലും ഹറാമാണ് എന്ന് പറഞ്ഞ്, അക്കാലത്ത് കുറേപ്പേരെ ആകര്‍ഷിച്ച കോയയുടെ പിന്‍ഗാമി കള്‍ , ഇപ്പോള്‍ വിദ്യാഭ്യാസം നേടിയ മുസ്ലീം യുവാക്കളെ ഇരകളാക്കുവാനായി അതിതീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് വെളിച്ച വിരുദ്ധ യുദ്ധവും മലയാള ഭാഷാ വിരോധവുമെല്ലാം. മുസ്ലീങ്ങള്‍ക്ക് സ്വത്വപരമായി അപകടമുണ്ട് എന്ന് പ്രചരിപ്പിച്ചില്ലെങ്കില്‍ മുസ്ലിം ലീഗിന് പ്രസക്തി എന്ത്. ഇത് ആത്യന്തികമായി ചെന്നെത്തുക മലപ്പുറം കേന്ദ്രീകരിച്ച് ഒരു പുതിയ പാകിസ്ഥാന്‍ എന്നതിലേയ്ക്കാണ്. ഒരു പഞ്ചായത്തെങ്കില്‍ പഞ്ചായത്തിന്റെയെങ്കിലും മുഖ്യമന്ത്രിയും സര്‍വാധികാര്യക്കാരുമായിരിക്കാനായി സംസ്ഥാനത്തിന്റെ ഭദ്രതയെ മുസ്ലീം ലീഗ് ഒറ്റു കൊടുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും ഒടുവിലത്തെ പരിപാടി നോക്കുക. പൊതു ഭൂമി കയ്യേറിയവര്‍ക്കെല്ലാം അവ സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ പതിച്ചു കൊടുക്കുകയും രണ്ടും മൂന്നും സെന്റുകാരന്റെ അവകാശം എടുത്തുകളയുകയും ചെയ്തുകൊണ്ട് ഉത്തരവിറക്കി.  ആര്‍ക്കുവേണ്ടി. ആരാണ് കേരളത്തിലെ ഭൂമിയും വനവും സംഘടിതമായി കൈയേറിയിരിക്കുന്നതെന്നന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെയും മതേതര സ്വഭാവം വ്യക്തമാകും. അടൂര്‍ പ്രകാശിനെ അറിയില്ലേ, വല്ലതും കളഞ്ഞാല്‍ മതി, നക്കിപ്പറക്കിക്കോളും. ബിജു രമേശ് മാത്രമല്ല, അടൂര്‍ പ്രകാശും ചാരായക്കച്ചവടക്കാരനാണ്. അതുകൊണ്ട് മാത്രം കോണ്‍ഗ്രസ് നേതാവായതാണ്. ചാരായക്കച്ചവടക്കാരന്‍ റവന്യൂ മന്ത്രികൂടിയായാല്‍ സലീംരാജ്  വകുപ്പ് ഭരിക്കും. ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും സംശയം, അവരും ചാരായക്കച്ചവടക്കാരാണോ എന്ന്. ജനങ്ങള്‍ക്കതില്‍ ഒരു സംശയവുമില്ല. ഉമ്മനും മാണിയുമെല്ലാം ബിനാമികള്‍തന്നെ.  ഇതൊക്കെ സാധിക്കാന്‍ മുസ്ലീം വര്‍ഗീയത തീവ്രമാക്കേണ്ടതുണ്ട്. മാണിക്കും ഉമ്മനും അത് പേടിക്കണ്ട. സഭ ഇപ്പോഴേ റെഡിയാണ്. ലീഗിന്റെ കാര്യം അതല്ല. അങ്ങനെ ഇണക്കിക്കൊടുക്കാന്‍ സഭകളില്ല. അത് ലീഗ് തന്നെ ചെയ്യണം. അതുകൊണ്ട് ഇനിയും മുസ്ലീം ലീഗിന്റെ ഫത്വകള്‍  കൂടിക്കൂടി വരും. ഇതിലാകട്ടേ, കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും ഒരു പങ്കുമില്ല. കേവലം ഒരു അതിന്യൂനപക്ഷത്തിന്റെ അധികാരമോഹം മാത്രം. ഈ പോക്ക് അപകടകരമാണ്.