Feb 12, 2016

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക


രോഹിത് വെമുല എന്ന ഹൈദരാബാദ് സര്വകലാശാലാ വിദ്യാര്ഥിയുടെ ആത്മഹത്യ ആരെയും ഞെട്ടിക്കുന്നതായിരുന്നുവെങ്കിലും അതിലും കഠിനമായ ഒരറിവായിരുന്നൂ അതിനു മുമ്പ് ഒമ്പതോളം ദലിത് വിദ്യാര്ഥികള് അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുള്ളത്. എന്തുകൊണ്ടാണവയൊന്നും അറിയപ്പെടാതെ പോയതെന്നുള്ള ചോദ്യത്തിന്റെ ഉത്തരം നല്കിയത് കേരളത്തിലെ ഇന്ത്യന് യൂണിയന് മുസ്ലിം ലീഗാണ്. ആ ആത്മഹത്യകളൊന്നും സ്പൊണ്സേഡ് ആയിരുന്നില്ലെന്നുമാത്രമല്ല, അവ ഉന്നയിക്കാന് ശ്രമിച്ചത് ദളിതുകളുടെ പ്രശ്നങ്ങളുമായിരുന്നു. രോഹിത് വെമുലയുടെ ദുരന്തത്തെ സര്വശക്തിയോടും കൂടി നിലനിര്ത്താനും തുടര് പ്രചാരണം നടത്താനുള്ള ഉപാധിയാക്കിതിനും കാരണം ആ ആത്മഹത്യ ദലിത് പ്രശ്നത്തിനു വേണ്ടിയായി രുന്നില്ലെന്നും,  അത്, മുസ്ലീം മതത്തിന്റെ മറവില് ദേശവിരുദ്ധപ്രവര്ത്തനം നടത്തുന്ന തീവ്രവാദികള്ക്കു വേണ്ടിയായിരുന്നുവെന്നുമുള്ളതിനാലാണ്. ഇന്ത്യാ സര്ക്കാരിനും തെലുങ്കാനാ സര്ക്കാരിനും കൊടുക്കാന് കഴിയുന്നതിലേറെ ധനസഹായം ചെയ്യാന് കഴിവുള്ള സംഘടനകളാണ് ഈ ആത്മഹത്യയ്ക്ക് വളവും വെള്ളവും നല്കിയതെന്ന സംഘപരിവാറുകാരുടെ വാദം നാളുകള് കഴിയുന്തോറും തെളിഞ്ഞുവരുകയാണ്. കേരളത്തിലിപ്പോള് യാത്രകളുടെ കാലമാണ്. എല്ലാ പാര്ട്ടിക്കാരും ജാഥ നടത്തി. ആരുടെ ജാഥയ്ക്ക് കിന്നിരി യാകാനാണ് വെമുലയുടെ അമ്മയും സഹോദരനും ഈ ദുരന്തത്തിനിടയിലും കേരളത്തിലെത്തിയതെന്ന കാര്യം ശ്രദ്ധാപൂര്വം കാണേണ്ടതാണ്. രാഷ്ടീയവും മതപരവുമായ തീവ്രവാദങ്ങള് ഇന്ന് ലോകമെങ്ങും ശൃംഖലകളുള്ള ഒരു വ്യവസായമാണ്. പല കാരണങ്ങളാല് അസ്വസ്ഥരായ യുവതീ യുവാക്കളെ അതിലേയ്ക്ക് റിക്രൂട്ടു ചെയ്യാനും എളുപ്പമാണ്. ആ കെണിയില് ദലിത് ബുദ്ധിജീവികള് വീഴാന് എളുപ്പമാണ്. ആ സൂചനയാണ് രോഹിത് വെമുലയുടെ അമ്മയും സഹോദരനും മുസ്ലീം ലീഗിന്റെ സമ്മേളനതിനെത്തി നമുക്ക് നല്കുന്ന സന്ദേശം. അതിനോടൊപ്പം അഫ്സല് ഗുരുവിനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന തിലുമുണ്ട് ഒരു തന്ത്രം. ഇന്ത്യയിലെ പാവപ്പെട്ട സാധാരണക്കാരെ നിഷ്ക്കരുണം കൊല്ലുന്ന ഭീകരരെ രക്തസാക്ഷികളായി അനുസ്മരി ക്കാന് ശ്രമിക്കുന്നവരുടെ ഉന്നവും  കണക്കറ്റ പണതിന്റെ ലഭ്യതയാണ്. വിപ്ലവം തീവ്രവാദമല്ലെന്ന തിരിച്ചറിവ് ദലിതരുള്പ്പടെ എല്ലാവരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് .

Jan 26, 2016

കേരളീയരുടെ ജാതിബോധവും ശാരീരികാധ്വാനവും


ഇന്ത്യയില്‍, ഏറ്റവും കൂടുതല്‍ ജാതിസംസ്കാരം ഉപബോധ ത്തില്‍ സൂക്ഷിക്കുന്ന ജനസമൂഹം കേരളീയരാണെന്നാണ് നരവംശപഠനം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ ശാരീരികാധ്വാനം ചെയ്യാന്‍ മടിക്കുന്ന വരാണ് മിക്ക മലയാളികളുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ മികച്ച തരത്തില്‍ ശാരീരികാധ്വാനത്തില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ത്തുന്ന ശാരിരിക ത്തൊഴിലാളികളുടെ കാര്യത്തിലും ജാതീയ ബോധത്തിന്‍റെയും അത് സൃഷ്ടിച്ചിരിക്കുന്ന, ആഴത്തിലുള്ള സാമൂഹികാവമതിയുടെയും ഈ പശ്ചാത്തല മുണ്ടായിരിക്കാം. ഋഗ്വേദത്തില്‍ കൃഷിക്ക് മാന്യമായ സ്ഥാനവും സാമൂഹി കാംഗീകാരവുമുണ്ട്. എന്നാല്‍, ബ.സി. അഞ്ചാം നൂറ്റാണ്ടോടെ ശാരീരികാധ്വാനം സമൂഹത്തിലെ ജാതിശ്രേണീ കരണത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയില്‍ മോശപ്പെട്ട തൊഴിലായി ഗണിക്കപ്പെടുകയും അത് ചെയ്തുവന്നിരുന്ന ബ്രാഹ്മണര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. എന്നല്ല, കൃഷിചെയ്യുന്നതു വഴി മണ്ണിളക്കുമ്പോള്‍ പ്രാണികളും പല ചെറുജീവികളും നശിക്കുമെന്നതിനാല്‍ അത് പാപമാണെന്ന ധാരണയും രൂഢമൂലമാക്കി. ക്രമേണ, ജാതിസമൂഹം വേരുറക്കുക യും ശാരീരികാധ്വാനം ജാതിയില്‍ താണവരുടെ -ശൂദ്രുടെയും വൈശ്യരുടെയും മറ്റ് പഞ്ചമരുടെയും- പണിയായി നിയമവല്‍ ക്കരിക്കപ്പെടുകയും ചെയ്തു.
സമൂഹം വളര്‍ന്നു.ആധുനിക തൊഴില്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായി. പുരോഗമനത്തിന്‍റെ കുപ്പായവും ഏറ്റവും കൂടുതല്‍ ഇവിടെ വിറ്റഴിഞ്ഞു. പക്ഷേ, ശാരീരികാധ്വാന ത്തോട് പുലര്‍ത്തി വന്നിരുന്ന ജാതീയമായ അവമതിപ്പ് പുറമേ കാണുന്നില്ലെങ്കിലും, ശാരീരികാധ്വാനം തങ്ങളുടെ ജാതിബോധത്തെ മുറിവേല്‍പ്പിക്കുമെന്ന് അവര്‍ പേടിക്കുന്നു. താണജോലി ചെയ്യുന്ന ബ്രഹ്മണരെ എന്നപോലെ, തങ്ങളുടെ ചണ്ഡാലാപകര്‍ഷ തയെ മലയാളി വിടാതെ പിന്തുടരുന്നു. അതുകൊണ്ട്, അറിയുന്ന അയല്‍ക്കാരന്‍റെ മുമ്പില്‍ ശാരീരികാധ്വാനം മോശപ്പെട്ടതായി ത്തീരുന്നു. എന്നാല്‍, ഇത്തരം ജാതിബോധത്തിന്‍റെ മുന്‍കൂര്‍ വിശ്വാസമില്ലാത്ത വിദേശീയ ജനതയുടെ മുമ്പില്‍ ഈ അപകര്‍ഷ ത അവനെ ബാധിക്കുന്നില്ല. പണമാണ് ജാതിയുടെ മഹത്വത്തെ പണ്ടും ഇന്നും നിര്‍ണയിക്കുന്നതെന്ന് നരവംശ ശാസ്ത്രം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ധനികന്‍റെ ജാതി ആരും പരിഗണിക്കാറില്ല, പണ്ടും ഇന്നും. അതിനാല്‍ പണം നേടി ക്കൊണ്ടു വരുന്ന വിദേശ മലയാളി ജാതീയതയെ ഭയക്കു ന്നില്ല. പണം നേടാത്തവരോ ?. അവരാണ് ഭൂരിപക്ഷമെന്നതിനാല്‍ അവര്‍ക്ക് ഇവിടെ ഒരു സാമൂഹികാവതിപ്പ് തോന്നുന്നു. അതുകൊണ്ടാണ് പറഞ്ഞത്, കേരളീയരെപ്പോലെ ജാതിബോധം രക്തത്തില്‍ കലര്‍ന്നവരല്ല മറ്റ് തെന്നിന്ത്യന്‍ ജനസമൂഹങ്ങളെന്ന്. ഉള്ളത് അവര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. കേരളീയര്‍ വിദ്യാഭ്യാസത്തിന്‍റെ മറവില്‍ ജാതീയതയെ ഒളിപ്പിക്കുന്നു വെന്നതാണ് വ്യത്യാസം.









Dec 2, 2015

കേരളത്തിലെ രാഷ്ട്രീയാഭാസത്തരം അതിരു വിടുന്നു

ഇന്ത്യയിലെ ഏറ്റവും അഭ്യസ്തവിദ്യരെന്ന് ഇവിടത്തെ രാഷ്ട്രീയ കച്ചവട ക്കാര്‍ വീമ്പടിക്കുന്ന കേരളമാണ് ശരിക്കും രാഷ്ട്രീഭാസന്മാരുടെ കൂടാരമാ യി മാറിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുമില്ല മാന്യമായി പെരുമാറുകയും സത്യസന്ധതപാലിക്കുകയും ചെയ്യുന്നതായിട്ട്. തൊലിക്കട്ടിയുടെ മാത്രം ബലത്തില്‍ കോഴയും അഴിമതിയും പെണ്‍വാണിഭവും നടത്തിയും വര്‍ഗീയവാദത്തിന് കൂട്ടു പിടിച്ചും പണമുണ്ടാക്കുന്നതിനായി ദൃശ്യഅച്ചടി മാധ്യമങ്ങള്‍ ഈ വിലകെട്ട രാഷ്ട്രീയക്കാരുമായും സാമൂഹ്യ വിരുദ്ധരു മായും ഗൂഢാലോചന ചെയ്യുന്നുവെന്ന ഒരപകടവുമിവിടെ നിലനില്‍ക്കു ന്നുണ്ട്. അതുകൊണ്ടാണ് അധികാരവും പദവിയുമെല്ലാം ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിയാശാന്മാര്‍ക്കും പെണ്ണുപിടിക്കാനും പെണ്‍വാണിഭം നടത്താനും ഉപയോഗിക്കാന്‍ ധൈര്യം വരുന്നത്. വെറുമൊരു മോഷ്ടാവായ ഉമ്മനെ കള്ളനെന്ന് വിളിക്കരുത്. അയാള്‍ വെറുമൊരു കള്ളന്‍ മാത്രമല്ലെ്നന് വ്യക്തമായില്ലേ.പുള്ളിയെ വെറുമൊരു പെണ്ണ് പിടിത്തക്കാരനായി മാത്രം കാണരുത്. അത് ചാണ്ടിച്ചന്‍റെയും കോണ്‍ഗ്രസു കാരുടെയും -പ്രത്യേകിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആദര്‍ശം ശര്‍ദ്ദിച്ചു കൊണ്ട് നടന്ന  സുധീരനെപ്പോലെയൊരു ഫ്രാഡിന്‍റെയും കഴിവുകള്‍ കുറച്ചുകാണലാകും. യൂത്തും കീത്തുമൊന്നും ഇത്ര പറ്റൂല്ല. ഈ മാന്യന്മാരെയെല്ലാം ബിജു രാധാകൃഷ്ണനറിയുന്നത് പോലെ രാഹുല്‍ഗാന്ധിക്കും അയാളുടെ തള്ളയ്ക്കും അറിഞ്ഞു കൂടല്ലൊ. അതിനാല്‍ വെറുമൊരു പെണ്ണു പിടിത്തക്കാരന്‍ മാത്രമായി പുതുപ്പള്ളി ചാണ്ടിയെ കുറച്ചു കാണരുത്. അതിനെക്കാള്‍ സാമര്‍ഥ്യം മേപ്പടിയാന് പെണ്‍വാണിഭത്തിനുമുണ്ടെന്ന് തെളിഞ്ഞില്ലേ. സുധീരനെക്കൊണ്ടും തൊട്ടുനക്കിച്ചു കാണും. ഉമ്മന്‍ ആളാരാ മോന്‍ ?

Nov 5, 2015

ഡി.ജി.പി. സെന്‍കുമാര്‍ മാണിയുടെ മണിയോ, ചാണ്ടിയുടെ പിരിവുകാരനോ? പി.ആര്‍.ഒ യോ?

ജേക്കബ് തോമസ് ഉള്ളില്‍ നിന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിക്കണ്ടെന്നും അതിന് പുതിയ പാര്‍ട്ടി ഉണ്ടാക്കാനുമാണ് ഡി.ജി.പി. സെന്‍കുമാറിന്‍റെ ഉപദേശം. അതായത്, അഴിമതിനടത്താനാണെങ്കില്‍ പൊലീസിനകത്ത് നില്‍ക്കാമെന്നും അഴിമതിക്കെതിരാണെങ്കില്‍ പുറത്തു പോകണമെന്നും പരസ്യമായി പറയുന്നത് കേരളത്തിലെ ഒരു ഡി.ജി.പി.യാണ്. ഈ ഡി.ജി.പി., കള്ളന്മാരുടെയും കൊള്ളക്കാരുടെയും മറ്റു സാമൂഹ്യ വിരുദ്ധ രുടെയും ഏജന്‍റായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനു മാണ് പൊലീസ് ആസ്ഥാനം ഉപയോഗിക്കുന്നതെന്ന് പരസ്യമായി പറയുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മറുപടി പറയാന്‍ നടക്കുന്ന ഡി.ജി.പി. സെന്‍കുമാറല്ലേ രാജി വച്ച് മാണിക്കോഗ്രസിലോ, ചാണ്ടീ കോഗ്രസിലോ ചേരേണ്ടത്.? ആ ഉപദേശം സ്വയം അനുഷ്ഠിക്കുകയാണെങ്കില്‍ കേരള പൊലീസിന്‍റെ ആത്മാഭിമാന വും വിശ്വസ്തതയും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേയ്ക്കും. സര്‍ക്കാരിന്‍റെ അഴിമതി മറച്ചു പിടിക്കുന്ന പണി നാളിതുവരെ ഒരു ഡി.ജി.പിയും പരസ്യമായി  ഏറ്റെടുത്തിട്ടില്ല. ഇതാ, അതിനും ഉളുപ്പില്ലാത്ത ഒരാള്‍ കേരളത്തിലുണ്ടായിരിക്കുന്നു. സെന്‍കുമാര്‍ മാന്യമായി രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ അയാളെ സര്‍വീസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ നാറ്റക്കേസിന് പുതിയ ലാവണമൊരുക്കിക്കൊടുക്കുകയല്ല. അത് ജനങ്ങളോടുള്ള വെല്ലുവിളി യായിരിക്കും

Nov 3, 2015

സാമൂഹ്യവിരുദ്ധര്‍ കേരളം വാണീടും കാലം

ജേക്കബ്തോമസിന്‍റെ മൂക്കു നുള്ളി ഭക്ഷിച്ചു കളയുമെന്ന് മുഖ്യ കൊള്ള ക്കാരന്‍ ഊമ്മന്‍ ചാണ്ടിയും കൂട്ടുകള്ളന്‍ രമേശ് കന്നന്തിരിഞ്ഞവനും പ്രഖ്യാപിച്ചിരിക്കുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുകൊണ്ട് പുതുപ്പള്ലി ചാണ്ടിയും ഇരുപത്തി ഒന്നോ, രണ്ടോ കൊള്ളക്കാരും നടത്തുന്ന കൊള്ള യടിയ്ക്കും പെണ്‍വാണിഭ മുള്‍പ്പെടെയുള്ള പണമുണ്ടാക്കല്‍ പരിപാടി ക്കും കള്ളന് കഞ്ഞി വയ്ക്കാന്‍ നടക്കുന്ന ഐ.പി.എസ്. അസോസി യേഷന്‍ ബ്രോക്കറന്മാരെ പോലെയും, വിന്‍സന്‍റ് പോള്‍, സെന്‍കുമാര്‍, തച്ചങ്കരി തുടങ്ങിയ തനി ഫ്രാഡുകളെ പോലെയും പിന്‍തുണ പ്രഖ്യാപി ക്കാതെ, സത്യമേവ ജയതേ എന്ന് പറഞ്ഞതാണ് കുറ്റം. അതായത് ചാണ്ടി ക്കും രമേശനും മാണിക്കും കുന്താലിക്കുട്ടിക്കുമൊക്കെ മോട്ടിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ ജിജിതോംസണ്‍ എന്ന കൂലിത്തല്ലുകാരനെ ഇറക്കി തകര്‍ത്തുകളയുമെന്നാണ് ഭീഷണി. ഓപ്പറേഷന്‍ അനന്ത എന്ന പേരും പറഞ്ഞ് നഗരം മുഴുവന്‍ കുട്ടിച്ചോറാക്കിയ ജിജിതോംസണെ വേണം ആദ്യം പിടലിക്ക് പിടിച്ചു ജയിലിലേയ്ക്കിടേണ്ടത്. ഉമ്മന്‍ ചാണ്ടിയേയും മാണിയേയും മറ്റും പിടിച്ചു ജയിലിലിട്ടാല്‍, അവിടെക്കിടന്നു കൊണ്ട് സലിംരാജിനെയും സോളാര്‍ സരിതയേയും മാധവന്‍ എം.എല്‍.എ യേയും പോലുള്ള കൂട്ടുകച്ചവടക്കാരെ വച്ച് ജയിലെഴുതി വില്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടി വരും. അതാണ് ഇനങ്ങള്‍.
Like   Comment