Jul 13, 2015

ഋഷിരാജ് സിങും രമേശ് ചെന്നിനായകവും

                              
ആഭ്യന്തര മന്ത്രി രമേശ് നിന്ദത്തല വേദിയില്‍ കടന്നുവന്നപ്പോള്‍ ഋഷിരാജ് സിങ് എന്ന പൊലീസ് ഓഫീസര്‍ സല്യൂട്ടടിച്ച് ബഹുമാനിച്ചില്ലെന്നും അതിന് നല്‍കിയ വിശദീകരണം കൂടുതല്‍ വലിയ തെറ്റാണെന്നും കേരളമാകെ മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, ഋഷിരാജ് സിങിനെ ശിക്ഷിക്കുമെന്നും വ്യക്ത മാക്കിയിരിക്കുന്നു. യു.ഡി.എഫ് കാരുടെ പാര്‍ലമെന്ററി കമ്മറ്റി ഋഷിരാജ് സിങിനെ പൊരിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടതിനാല്‍ ചാണ്ടിച്ചന്‍ എണ്ണയും വറചട്ടിയുമെടുക്കാന്‍ പോയിരിക്കുകയാണത്രെ. ചാണ്ടിയും ചെന്നിത്തല യും മറ്റ് യു.ഡി.എഫ് നേതാക്കളും അറിഞ്ഞിരിക്കേണ്ടത്  നിങ്ങളെയൊന്നും ബഹുമാനിക്കാന്‍ സിങിനെന്നല്ല, ആത്മാഭിമാനമുള്ള ആര്‍ക്കും കഴിയില്ലെന്ന വസ്തുതയാണ്. തൊലിവെളിപ്പുള്ള ഏത് സാമൂഹിക വിരുദ്ധയ്ക്കും പാവാടവള്ളിയില്‍ കെട്ടിയിട്ടു കൊണ്ടു നടക്കാവുന്ന ഒരു മുഖ്യമന്ത്രിയും മന്ത്രി സഭയുമാണ് കേരളത്തില്‍ ഇപ്പോഴു ള്ളത്. അരുവിക്കരയിലെ ജനങ്ങള്‍ കാര്‍ത്തികേയന് നല്‍കിയ വോട്ടു പോലും , അയാളുടെ ശവത്തിന്  വിലപേശിയിട്ടും, കോടിക്കണക്ക് രൂപ കൈക്കൂലിയായി സഭയ്ക്കും മതന്യൂന പക്ഷത്തിന്റെ പിരിവുകാര്‍ക്കും നല്‍കിയി ട്ടും  മോന്‍ചെറുക്കന് നല്‍കാതിരുന്നത് ഈ തിരിച്ചറിവുകൊണ്ടാണ്.  കോഴകൊണ്ട് കാശുണ്ടാക്കാം. ആദരവ് വിലകൊടുത്തു വാങ്ങനാകില്ല, കുറേ യു.ഡി.എഫു കാരുടേതൊഴികെ. അതിനാല്‍ ഋഷിരാജ് സിങ്, രമേശ് ചെന്നിനായകത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.  അഴിമതിക്കാരും നാലാം കിടക്കാ രുമായ ഈ നേതാക്കളെ അഴിമതി രഹിതനും ആദര്‍ശവാദിയുമായ ഒരു പോലീസ് ഓഫീസര്‍ എഴുന്നേറ്റ് നിന്നാദരിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍, ഋഷിരാജ് സിങ് ചെയ്തതാണ് ശരി. മറ്റുള്ളവര്‍ മണിയടിക്കാരായതു കൊണ്ടാണ് അര്‍ഹതയില്ലാത്തവരെയെല്ലാം ആദരിക്കുന്നതായി നടിക്കുന്നത്. ഇത് ഒരു ഔപചാരിക പരിപാടിയെന്നുമല്ല. പ്രസംഗിക്കാന്‍ ചെന്ന ഒരാള്‍ ആ പണിക്ക് വന്ന മറ്റൊരുവനെ ആദരിക്കുന്നതെന്തിന്? കാട്ടുകള്ളന്മാരായ യു.ഡി.എഫ് കാരു മാത്രമല്ല,എല്‍.ഡി.എഫുകാരും ഋഷിരാജ് സിങ്ന്റെ തലയെടുക്കണമെന്നാവശ്യപ്പെടുന്നത് അവരുടെ കള്ളത്തരങ്ങളിലും അറപ്പില്ലാതെ ഇദ്ദേഹം കൈവച്ചുകളഞ്ഞാലോ എന്ന് ഭയന്നാണ്. കൂടാതെ, ഒരു അര്‍ഹതയമില്ലാതെ ജനപ്രതിനിധികളെന്ന പേരില്‍ തമ്പ്രാക്കള്‍ ചമഞ്ഞ്, കൊച്ചു രാജാക്കന്മാരായി വിലസാനുള്ള ദുരാഗ്രഹമാണിവരുടേത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍  ഇപ്പോള്‍ വയറ്റിപ്പിഴപ്പുകാര്‍ മാത്രമല്ല, മുതലിറക്കില്ലാത്ത കച്ചവടക്കാരുമാണ്. അതിനുള്ള മറയാണ് എം.എല്‍.എ. ,എം.പി. സ്ഥാനങ്ങളും മന്ത്രിസ്ഥാനവുമെല്ലാം. ഇതൊക്കെ അടുത്തു നിന്ന് കാണുന്ന ഒരു നീതിമാനായ പൊലീസ് ഓഫീസര്‍ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടിയേയും രമേശ് നിന്ദത്തലയേയുമെല്ലാം ബഹുമാനിക്കുക?അത് അതിരു കടന്ന ആഗ്രമാണ്.

No comments:

Post a Comment