Nov 5, 2015

ഡി.ജി.പി. സെന്‍കുമാര്‍ മാണിയുടെ മണിയോ, ചാണ്ടിയുടെ പിരിവുകാരനോ? പി.ആര്‍.ഒ യോ?

ജേക്കബ് തോമസ് ഉള്ളില്‍ നിന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിക്കണ്ടെന്നും അതിന് പുതിയ പാര്‍ട്ടി ഉണ്ടാക്കാനുമാണ് ഡി.ജി.പി. സെന്‍കുമാറിന്‍റെ ഉപദേശം. അതായത്, അഴിമതിനടത്താനാണെങ്കില്‍ പൊലീസിനകത്ത് നില്‍ക്കാമെന്നും അഴിമതിക്കെതിരാണെങ്കില്‍ പുറത്തു പോകണമെന്നും പരസ്യമായി പറയുന്നത് കേരളത്തിലെ ഒരു ഡി.ജി.പി.യാണ്. ഈ ഡി.ജി.പി., കള്ളന്മാരുടെയും കൊള്ളക്കാരുടെയും മറ്റു സാമൂഹ്യ വിരുദ്ധ രുടെയും ഏജന്‍റായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനു മാണ് പൊലീസ് ആസ്ഥാനം ഉപയോഗിക്കുന്നതെന്ന് പരസ്യമായി പറയുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മറുപടി പറയാന്‍ നടക്കുന്ന ഡി.ജി.പി. സെന്‍കുമാറല്ലേ രാജി വച്ച് മാണിക്കോഗ്രസിലോ, ചാണ്ടീ കോഗ്രസിലോ ചേരേണ്ടത്.? ആ ഉപദേശം സ്വയം അനുഷ്ഠിക്കുകയാണെങ്കില്‍ കേരള പൊലീസിന്‍റെ ആത്മാഭിമാന വും വിശ്വസ്തതയും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേയ്ക്കും. സര്‍ക്കാരിന്‍റെ അഴിമതി മറച്ചു പിടിക്കുന്ന പണി നാളിതുവരെ ഒരു ഡി.ജി.പിയും പരസ്യമായി  ഏറ്റെടുത്തിട്ടില്ല. ഇതാ, അതിനും ഉളുപ്പില്ലാത്ത ഒരാള്‍ കേരളത്തിലുണ്ടായിരിക്കുന്നു. സെന്‍കുമാര്‍ മാന്യമായി രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ അയാളെ സര്‍വീസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ നാറ്റക്കേസിന് പുതിയ ലാവണമൊരുക്കിക്കൊടുക്കുകയല്ല. അത് ജനങ്ങളോടുള്ള വെല്ലുവിളി യായിരിക്കും

Nov 3, 2015

സാമൂഹ്യവിരുദ്ധര്‍ കേരളം വാണീടും കാലം

ജേക്കബ്തോമസിന്‍റെ മൂക്കു നുള്ളി ഭക്ഷിച്ചു കളയുമെന്ന് മുഖ്യ കൊള്ള ക്കാരന്‍ ഊമ്മന്‍ ചാണ്ടിയും കൂട്ടുകള്ളന്‍ രമേശ് കന്നന്തിരിഞ്ഞവനും പ്രഖ്യാപിച്ചിരിക്കുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുകൊണ്ട് പുതുപ്പള്ലി ചാണ്ടിയും ഇരുപത്തി ഒന്നോ, രണ്ടോ കൊള്ളക്കാരും നടത്തുന്ന കൊള്ള യടിയ്ക്കും പെണ്‍വാണിഭ മുള്‍പ്പെടെയുള്ള പണമുണ്ടാക്കല്‍ പരിപാടി ക്കും കള്ളന് കഞ്ഞി വയ്ക്കാന്‍ നടക്കുന്ന ഐ.പി.എസ്. അസോസി യേഷന്‍ ബ്രോക്കറന്മാരെ പോലെയും, വിന്‍സന്‍റ് പോള്‍, സെന്‍കുമാര്‍, തച്ചങ്കരി തുടങ്ങിയ തനി ഫ്രാഡുകളെ പോലെയും പിന്‍തുണ പ്രഖ്യാപി ക്കാതെ, സത്യമേവ ജയതേ എന്ന് പറഞ്ഞതാണ് കുറ്റം. അതായത് ചാണ്ടി ക്കും രമേശനും മാണിക്കും കുന്താലിക്കുട്ടിക്കുമൊക്കെ മോട്ടിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ ജിജിതോംസണ്‍ എന്ന കൂലിത്തല്ലുകാരനെ ഇറക്കി തകര്‍ത്തുകളയുമെന്നാണ് ഭീഷണി. ഓപ്പറേഷന്‍ അനന്ത എന്ന പേരും പറഞ്ഞ് നഗരം മുഴുവന്‍ കുട്ടിച്ചോറാക്കിയ ജിജിതോംസണെ വേണം ആദ്യം പിടലിക്ക് പിടിച്ചു ജയിലിലേയ്ക്കിടേണ്ടത്. ഉമ്മന്‍ ചാണ്ടിയേയും മാണിയേയും മറ്റും പിടിച്ചു ജയിലിലിട്ടാല്‍, അവിടെക്കിടന്നു കൊണ്ട് സലിംരാജിനെയും സോളാര്‍ സരിതയേയും മാധവന്‍ എം.എല്‍.എ യേയും പോലുള്ള കൂട്ടുകച്ചവടക്കാരെ വച്ച് ജയിലെഴുതി വില്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടി വരും. അതാണ് ഇനങ്ങള്‍.
Like   Comment