May 22, 2015


 ജനാധിപത്യം സംരക്ഷിക്കുന്ന നേതാക്കളുടെ ഗുണപാഠങ്ങള്‍

സല്‍മാന്‍ ഖാന് മാനിനെയും മനുഷ്യരെയും കൊല്ലാം. അയാളെ കോടതി ശിക്ഷിച്ചാലും ജനാധിപത്യത്തിന്റെ സംരക്ഷകന്മാരായ ഭരണാധികാരികള്‍  ജയിലിലാക്കാതെ സംരക്ഷിക്കും. കാരണം, കോടീശ്വരന്മാര്‍ക്ക് നിയമം ബാധകമല്ല. അവരാണ് എല്ലാ നേതാക്കള്‍ക്കും സമായാസമയം തീറ്റിയിട്ടു കൊടുക്കുന്നത് .എന്നാല്‍ മാവോയിസ്റ്റിനെ ഹൈക്കോടതി നീതീകരിച്ചാലുംശരി, ജനാധിപത്യക്കച്ചവടക്കാര്‍ കൊല്ലുകതന്നെ ചെയ്യും.
വയനാട്ടിലെ യൂത്കോണ്‍ഗ്രസുകാരനും പാര്‍ട്ടിക്കാര്‍ക്കുമൊക്കെ എഞ്ചിനീയറെയും തല്ലാം പോലീസ് സൂപ്രണ്ടിനെയും തല്ലാം. അവരെ പോലീസ് തൊടുകയില്ല. ജനാധിപത്യം വറ്റിപ്പോകും. അവര്‍ മാവോയിസ്റ്റുകളല്ലല്ലോ. പക്ഷേ, മാവോയ്സ്റ്റുകള്‍ക്ക് വെള്ളം കൊടുത്താല്‍ രമേശന്റെ പൊലീസ് പാതിരായ്ക്ക് വീട്ടില്‍ക്കയറി സ്ത്രീകളെ പോലും അപമാനിക്കും. അതാണ് കേരളാ മോഡല്‍ ജനാധിപത്യം.

ശശി തകരാര്‍ എം.പിക്ക് കൊലപാതകവും ..വാണിഭവും മാത്രമല്ല, ഗുണ്ടായിസവും വശമുണ്ടെന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ലേ. അതാണ് കോണ്‍ഗ്രസ് ജനാധിപത്യം.

ജനാധിപത്യത്തിന്റെ മറ്റൊരു കാവല്‍ക്കാരന്‍ മുസ്ലീം ലീഗ് മന്ത്രി മുനീറാണ്. വടകരക്കാരന്‍ ഒരു മുതലാളിയുടെ കാറില്‍ സര്‍ക്കാര്‍ കൊടിയും പിടിപ്പിച്ച് കാമപ്രാന്തെടുത്തവനെ പോലെ ഇബ്രാഹിം കുഞ്ഞ് ഭരിക്കുന്ന റൊഡിലൂടെ പറന്നുപോയി, ടിയാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത ഒരധ്യാപകനെ ഇടിച്ചു കൊന്നു. എന്നിട്ട് ചത്തവനാണ് കുറ്റവാളിയെന്ന് ഒരു പ്രസ്താവനയുമിറക്കി. മന്ത്രിയുടെ വിവരത്തെയും സദുദ്ദേശ്യത്തെയും കുറിച്ചൊന്നും മിണ്ടിപ്പോകരുത്. നിയമം ന്യൂനപക്ഷ മന്ത്രിക്ക് ബാധകമാണോ എന്ന് ജനാധിപത്യ പുത്തകമെടുത്ത് പഠിക്കുകയാണ് ഊമ്മന്‍ ചാണ്ടിയും രമേശ് ജന്മിത്തലയും. മുനീറും മാവോയിസ്റ്റല്ല്ലല്ലോ
പാവപ്പെട്ട ഒരു സുരക്ഷാ ജീവനക്കാരനെ കൊല്ലും വരെ കാറിടിപ്പിച്ച കൊലപാതകിയായ മുതലാളിയുടെ പിന്നില്‍ പൊലീസും ഡി.ജി.പി. പോലും വാലും ചുരുട്ടി നടക്കുന്നത് അയാള്‍ മാവോയിസ്റ്റല്ലാത്തതു കൊണ്ടാണ്. മാവോയിസ്റ്റായിരുന്നെങ്കില്‍ കാണാമായിരുന്നു പൊലീസിന്റെ ഒരു വീര്യം. കണ്ടില്ലേ,മാവോയിസ്റ്റാണെങ്കില്‍ പത്തുപൊലീസുകാരുടെ കൈപ്പൂട്ട്. 'അത്താണ് 'ജനാധിപത്യം.
എളമരം കരീം എന്ന മാര്‍ക്സിസ്റ്റ് നേതാവ് ചാക്ക്  രാധാകൃഷ്ണനെ അദ്ദേഹമെന്നും ബഹുമാന്യനായ വ്യവസായി എന്നുമൊക്കെയേ വിളിക്കൂ. വി.എസ്. അച്യുതാനന്ദനെ യാണെങ്കില്‍ തനി  മാര്‍ക്സിസ്റ്റ് ശൈലിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ചാക്കില്ലെങ്കില്‍ പാര്‍ട്ടി പത്രം നിന്നുപോകുമെന്ന് വെടിയുണ്ട ജയരാജന്‍ മുഖലേഖനമെഴുതിയിരുന്നത് ഓര്‍മ്മയില്ലേ?

രിങ്കാലി കരുണാകരന്റെ കിങ്ങിണിക്കുട്ടന്‍ ഇപ്പോള്‍ വെറും കിങ്ങിണിക്കുട്ടനല്ല. പത്തുപുത്തനുണ്ടാക്കിയ കുട്ടപ്പനാണ്. ഈ മാവോയിസ്റ്റുകളെങ്ങാനുമതറിഞ്ഞാല്‍..അതിനാല്‍ അവരെക്കൊല്ലണം. തന്തേക്കാളും മൂപ്പുള്ള മോന്‍തന്നെ.

രാഷ്ട്രീയ വേശ്യകളുടെ പടപ്പുറപ്പാടുകള്‍ കാണാനുള്ള വിധിയും കേരളീയര്‍ക്കുണ്ട്. ഒരു സ്ഥാനത്തിനു വേണ്ടി നമ്മുടെ ആദര്‍ശവാദികള്‍ എത്രവേണമോ അധഃപതിക്കുമെന്നതിന് തെളിവായി സുധീകരനും സതീശനും മറ്റും മുന്നിലുണ്ട്. അത്രയും ആദര്‍ശമേ ഒരു കോണ്‍ഗ്രസുകാരന് പറഞ്ഞിട്ടുള്ളുവെന്ന് നമുക്കറിയാം. ഒരു വര്‍ഷം മുമ്പു വരെ ഉമ്മന്‍ ചാണ്ടിയും മാണിയും മറ്റും, അലക്കിത്തേച്ച ഭാഷയില്‍ സംസാരിക്കുന്ന പ്രേമചന്ദ്രനും സോഷ്യലിസത്തിന്റെ വഴിവാണിഭക്കാരനായ വീരേന്ദ്ര കുമാറിനും അഴിമതിയുടെ പര്യായങ്ങളായിരുന്നു. പിണറായി വിജയന്റെ കണ്ണൂര്‍ മോഡല്‍ വിപ്ലവത്തില്‍ കളത്തിന് പുറത്തായപ്പോള്‍ മുതല്‍ ഊമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ഇവര്‍ക്ക് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ ആദര്‍ശവാദികളായി. മഹാത്മാഗാന്ധിക്ക് ഉമ്മന്‍ ചാണ്ടി ട്യൂഷനെടുക്കണമെന്നാണ് ഇപ്പോള്‍ പ്രേമചന്ദ്ര ന്റ പ്രസംഗം. എത്രനാളാണോ ഈ കാസറ്റ്. ഇനി, സി.പി.എം. വല്ലതുമെറിഞ്ഞു കൊടുത്താല്‍ അന്നു മുതല്‍ ഹിസ് മാസ്റ്റേഴ്സ് വോയ്സില്‍ യു.ഡി.എഫ് വിരുദ്ധ അച്ചടിഭാഷ കേള്‍ക്കാം. ദീപസ്തംഭം മഹാശ്ചര്യം, നവായ്ക്കുളത്തും ഒരു കുളമുണ്ടല്ലോ. പ്രേമചന്ദ്രന്‍ കുളിച്ചാല്‍ ആ കുളം നാറും.

ഇങ്ങനെ നമ്മുടെ ജനാധിപത്യത്തിന് മുതലാളിമാരോടും ക്രിമിനലുകളോടും വലിയ സ്നേഹമാണ്. അവരുടെ കാവല്‍ നായ്ക്കളാണ് നേതാക്കലളെന്ന പേരില്‍ വിലസുന്നത്

No comments:

Post a Comment