Jun 29, 2016


മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക

                             മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക
സിപിഎം ഗുണ്ടകളില്‍ പലരും മുഖ്യമന്ത്രിയുടെ പിന്‍ബലത്തില്‍ അവരുടെ ചാനലുകളും അച്ചടി മാധ്യമങ്ങളും കൂടാതെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍ തുടങ്ങിയ ചില ചാനലുകളുടെ മറവിലും മാധ്യമപ്രവര്‍ത്തകരുടെ വേഷമിട്ട് സാമൂഹിക ദ്രോഹം ചെയ്യാനും മറ്റ് രാഷ്ട്രീയ വിശ്വാസികളെ കടന്നാക്രമിക്കാനും ആരംഭിച്ചിട്ടുണ്ട്. അവരുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ ആത്മരക്ഷയ്ക്കായി ചെറുത്തു നിന്നാല്‍, മാധ്യമസ്വാതന്ത്ര്യം ഹനിച്ചു, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നിപ്രകാരം കള്ളക്കഥകളുമായി നിഷ്പക്ഷനാട്യമുള്ള ഇവര്‍ കാടിളക്കുകയും ഇവരുടെ ഇരകളെക്കുറിച്ച് പലതരം പുലഭ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മുമ്പൊരിക്കല്‍ പിണറായി വിജയന്‍ പോലും മാധ്യമഗുണ്ടായിസത്തി നെതിരേ പ്രതികരിച്ചിട്ടുള്ളതും ഓര്‍ക്കുക. വിഎസും ഈ കുന്തമെല്ലാം വായ്ക്കകത്തിട്ടു കുത്താതെ വഴിമാറിത്തരാന്‍ ഈ മുണ്ടയ്ക്കല്‍ ശേഖരന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കത്തില്‍, മാധ്യമ പ്രവര്‍ത്തനം അഞ്ജനമണോ, മഞ്ഞളാണോ എന്നറിയാത്ത വെറും ഗുണ്ടകള്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ രാഷ്ട്രീയ എതിരാളി കളെ കുടുക്കാനുള്ള ഒരു മറയായി ചാനല്‍പ്രവര്‍ത്തനത്തെ മാറ്റിയിരി ക്കുകയാണ്. ഒറ്റപ്പാലത്ത് ഒരു പ്രാദേശിക ചാനലുകാരന്‍ ആറെസസി ന്‍റെ ജില്ലാപ്രചാരകിനെ കോടതി വളപ്പില്‍ പൊലീസിന് മുന്നില്‍ വച്ച് തല്ലാന്‍ശ്രമിച്ചത് താന്‍ പിണറായിയുടെ ആളാണെന്ന് ആക്രോശിച്ചു കൊണ്ടാണ്. പക്ഷേ പൊലീസ് കേസെടുത്തത് ജില്ലാ പ്രചാരക് പ്രതികരിച്ചതിന്‍റെ പേരില്‍. മാധ്യപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍ത്തി രേഖപ്പെടുത്താതിരുന്നാല്‍ മാധ്യമപ്രവര്‍ത്തനം മറയാക്കി ഗുണ്ടകള്‍ അഴിഞ്ഞാടുമെന്നതിന് ഒരുദാഹരണമാണ് ഒറ്റപ്പാലം കോടതി വളപ്പിലെ മാധ്യമ ഗുണ്ടകളുടെ കടന്നാക്രമണം.

മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക

                             മാധ്യമ ഗുണ്ടായിസം ശ്രദ്ധിക്കുക
സിപിഎം ഗുണ്ടകളില്‍ പലരും മുഖ്യമന്ത്രിയുടെ പിന്‍ബലത്തില്‍ അവരുടെ ചാനലുകളും അച്ചടി മാധ്യമങ്ങളും കൂടാതെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍ തുടങ്ങിയ ചില ചാനലുകളുടെ മറവിലും മാധ്യമപ്രവര്‍ത്തകരുടെ വേഷമിട്ട് സാമൂഹിക ദ്രോഹം ചെയ്യാനും മറ്റ് രാഷ്ട്രീയ വിശ്വാസികളെ കടന്നാക്രമിക്കാനും ആരംഭിച്ചിട്ടുണ്ട്. അവരുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ ആത്മരക്ഷയ്ക്കായി ചെറുത്തു നിന്നാല്‍, മാധ്യമസ്വാതന്ത്ര്യം ഹനിച്ചു, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നിപ്രകാരം കള്ളക്കഥകളുമായി നിഷ്പക്ഷനാട്യമുള്ള ഇവര്‍ കാടിളക്കുകയും ഇവരുടെ ഇരകളെക്കുറിച്ച് പലതരം പുലഭ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മുമ്പൊരിക്കല്‍ പിണറായി വിജയന്‍ പോലും മാധ്യമഗുണ്ടായിസത്തി നെതിരേ പ്രതികരിച്ചിട്ടുള്ളതും ഓര്‍ക്കുക. വിഎസും ഈ കുന്തമെല്ലാം വായ്ക്കകത്തിട്ടു കുത്താതെ വഴിമാറിത്തരാന്‍ ഈ മുണ്ടയ്ക്കല്‍ ശേഖരന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കത്തില്‍, മാധ്യമ പ്രവര്‍ത്തനം അഞ്ജനമണോ, മഞ്ഞളാണോ എന്നറിയാത്ത വെറും ഗുണ്ടകള്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ രാഷ്ട്രീയ എതിരാളി കളെ കുടുക്കാനുള്ള ഒരു മറയായി ചാനല്‍പ്രവര്‍ത്തനത്തെ മാറ്റിയിരി ക്കുകയാണ്. ഒറ്റപ്പാലത്ത് ഒരു പ്രാദേശിക ചാനലുകാരന്‍ ആറെസസി ന്‍റെ ജില്ലാപ്രചാരകിനെ കോടതി വളപ്പില്‍ പൊലീസിന് മുന്നില്‍ വച്ച് തല്ലാന്‍ശ്രമിച്ചത് താന്‍ പിണറായിയുടെ ആളാണെന്ന് ആക്രോശിച്ചു കൊണ്ടാണ്. പക്ഷേ പൊലീസ് കേസെടുത്തത് ജില്ലാ പ്രചാരക് പ്രതികരിച്ചതിന്‍റെ പേരില്‍. മാധ്യപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍ത്തി രേഖപ്പെടുത്താതിരുന്നാല്‍ മാധ്യമപ്രവര്‍ത്തനം മറയാക്കി ഗുണ്ടകള്‍ അഴിഞ്ഞാടുമെന്നതിന് ഒരുദാഹരണമാണ് ഒറ്റപ്പാലം കോടതി വളപ്പിലെ മാധ്യമ ഗുണ്ടകളുടെ കടന്നാക്രമണം.