Oct 31, 2015
അഴിമതിക്കാര്‍ക്ക് ഐ.പി.എസ് അസോസിയേഷന്‍റെ പ്രതിരോധം- നാറുന്ന കേരളം
കേരളത്തിലെ ഐ.പി.എസ്.അസോസിയേഷന്‍ അഴിമതിക്കാരെ സംരക്ഷി ക്കുന്നതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ മാണി പോലും പറയുന്നത് താന്‍ കോഴ വാങ്ങിയിട്ടില്ലെന്നല്ല. അതിന് ഡിമാന്‍റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ്. അതൊന്നും റിട്ടയര്‍മെന്‍റിന് ശേഷവും ഏതെങ്കിലുമൊരു ലാവണം തരപ്പെടുത്താന്‍ നടക്കുന്ന ഐ.പി.എസ് മാന്യന്മാര്‍ക്ക്പ്രശ്നമല്ല. മാണി കുറ്റവാളിയല്ലെന്ന് കോടതി കൂടി ഇടപെട്ട് അന്വേഷണച്ചുമതല ഏല്‍പ്പിച്ച സുകേശന്‍ എസ്.പി. തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി കോടതി എന്ത് ചെയ്യും. എസ് കത്തി മുതല്‍ മാണിയുടെ കോഴക്കേസ് വരെ എത്തി നില്‍ക്കുന്ന അന്വേഷണചരിത്രമുള്ള വിന്‍സന്‍റ്.എം. പോള്‍ സ്വയം തെറ്റ് സമ്മതിച്ച് അവധിയില്‍ പ്രവേശിച്ചിട്ടും ആശ്രിതവാത്സല്യം ഇഷ്ടം പോലെ ലഭിക്കുന്ന അങ്ങേര്‍ക്ക് പിന്തുണ നല്‍കാന്‍ ഐ.പി.എസ് അസോസിയേ ഷന്‍ മുന്‍കൈയെടുത്തതിന്‍റെ രഹസ്യം പൊതുജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഐ.പി.എസുകാര്‍ക്കെല്ലാം പുതിയ കസേര ലഭിക്കുന്നുവെന്നതിന് സിബി. മാത്യുവും തെളിവാണല്ലോ. ഋഷിരാജ് സിങിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ഐ.പി.എസ് മാന്യന്മാര്‍ക്കിഷ്ടമല്ല. അവര്‍ക്കെതിരേ പ്രമേയം പാസാക്കു ന്നതില്‍ കാണിക്കുന്ന വ്യഗ്രത മാത്രമല്ല, അഴിമതിക്കാരായ മന്ത്രിമാരോടു ള്ള വിധേയത്വവും ഈ പ്രമേയ നാടകത്തിലൂടെ പ്രകടിപ്പിക്കുന്ന മാന്യന്മാ ര്‍ക്ക് ജോലി രാജി വച്ച് കേരളാ കോണ്‍ഗ്രസിലോ, ചാണ്ടിക്കോണ്‍ഗ്ര സിലോ ചേര്‍ന്നുകൂടെ. സെന്‍കുമാറിന് അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കാം. തച്ചങ്കരിക്ക് പത്രസമ്മേളനം വിളിക്കാം. കാരണം അവരെ ല്ലാം നന്നായി കാശുണ്ടാക്കുന്നവരാണ്. അഴിമതിയെ എതിര്‍ക്കുന്ന ജേക്കബ് തോമസ് ,ഋഷിരാജ് സിങ് തുടങ്ങിവരെ തൂക്കിലേറ്റണമെന്ന് ഐ.പി.എസ് മാന്യന്മാര്‍ ആവശ്യപ്പെടുന്ന നല്ല ദിവസം കാത്തിരിക്കുക.
Oct 25, 2015
കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൌതുക വാര്‍ത്തയാമണെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യകാപട്യം പച്ചയായി തുറന്നുകാട്ടപ്പെടു ന്നുവെന്ന അതിന്‍റെ പ്രാധാന്യം വൈകുന്നേര ചര്‍ച്ചക്കാരുള്‍പ്പെടെ ഒരു ചാനല്‍ പ്രമാണിക്കും വിഷയമായില്ല. ആയിക്കൂട. അതവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് എതിരാണ്. കുളത്തൂപ്പുഴ വാര്‍ഡാണ് ഞറുക്കെടുപ്പിലൂടെ പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കപ്പെട്ടതെങ്കിലും ആ വാര്‍ഡില്‍ ഒരു പട്ടിക വര്‍ഗ വോട്ടര്‍ പോലുമില്ലത്രേ. എല്ലാ പാര്‍ട്ടികളും മറ്റേതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരനെ വേഷം കെട്ടിച്ച് സ്ഥാനാര്‍ഥി യാക്കിയാണ് മത്സരിക്കുന്നത്. പട്ടിക വര്‍ഗക്കാരുള്ള ഒരു വാര്‍ഡ് അവരു ടെ സംവരണ വാര്‍ഡായി തീരുമാനിക്കാനും സ്ത്രീകള്‍ കൂടുതലുള്ള വാര്‍ഡ് സ്ത്രീസംവരണ വാര്‍ഡായി നിശ്ചയിക്കാനും വോട്ടര്‍ പട്ടിക കയ്യിലുള്ളപ്പോള്‍, കണക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ കഴിയുമെന്നിരിക്കേ എന്തിനാണ് ഞറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. അതിന്‍റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തം. യഥാര്‍ഥ തെര.അട്ടിമറിക്കുക. അത് തെര. കമ്മീഷന്‍ തന്നെ ചെയ്യുമ്പോള്‍ അത് ശരിക്കും ഒരു അപകട സൂചനയാണ് നല്‍കുന്നത്. അതിന്‍റെ ഫലമായി പട്ടിക വര്‍ഗക്കാരാരു മില്ലാത്ത ഒരു വാര്‍ഡ് പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കുന്നതിലെ പച്ചയായ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒരു പ്രശ്നമേ ആകുന്നില്ലെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം. യഥാര്‍ഥത്തില്‍ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേറേ ഏതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരന്‍ ജയിച്ചു വരുന്നതു കൊണ്ട് എന്താണ് നേട്ടം. പാര്‍ട്ടിക്കാര്‍ക്ക്, തങ്ങള്‍വേണ്ടി വോട്ടു ചെയ്യാന്‍ ഏതെങ്കിലു മൊരു അംഗമുണ്ടായാല്‍ മാത്രം മതിയെന്നത് നേരാണ്. പക്ഷേ, പ. വ.ക്കാരന്‍റെരാഷ്ട്രീയാവകാശം ഞറുക്കെടുപ്പിലൂടെ തട്ടിയെടുക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് ജനാധിപത്യത്തില്‍ പിടിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിക്കും തോന്നാത്തതെന്ത്. അതായത് ജനാധിപത്യ മെന്നാല്‍ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം ജനങ്ങളെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം മാത്രമാണ് എന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ നടക്കുന്നത് പാര്‍ട്ടികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പ്രഹസന സ്ഥാപന വും ചേര്‍ന്നുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് എന്നും വ്യക്തമാക്കുന്നു വെന്നതാണ് കുളത്തൂപ്പുഴയിലെ പട്ടിക വര്‍ഗക്കാരാരുമില്ലാത്ത പട്ടിക വര്‍ഗ വാര്‍ഡ് തെളിയിക്കുന്നത്. അതായത്, പട്ടിക വര്‍ഗത്തിന്‍റെ പ്രതി നിധിയെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ മാത്രമായി പട്ടിക വര്‍ഗ പ്രതിനിധിയെ തെരഞ്ഞെടു ത്താല്‍ മതിയെന്നുമാണ് കേരളത്തിലെ തെര.കമ്മീഷന്‍റെയും പാര്‍ട്ടിക്കാ രുടെയും നിന്ദ്യമായ കണ്ടുപിടിത്തം. മുസ്ലീങ്ങളുടെയോ, നായന്മാരുടെ യോ, മറ്റേതെങ്കിലും മത- സാമുദായിക വിഭാഗത്തിന്‍റെയോ പ്രതിനിധി കളെ അവര്‍ക്ക് ഒരു പങ്കുമില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുമോ. അതിനെന്ത് അര്‍ഥമാണുള്ളത്. സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാ നുള്ള
പ്രാഥമികമായ ജനാധിപത്യാവകാശം പോലും പട്ടിക വര്‍ഗക്കാര്‍ ക്കില്ലെന്ന്
വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തെര. കമ്മീഷനുമാണ് ഇവിടെ
ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വിലസുന്നതെന്നര്‍ഥം. അവരാണ്
ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക വര്‍ഗക്കാരോട് ഈ
പാര്‍ട്ടികളും തെര. കമ്മീഷനും കേരള സര്‍ക്കാരും പുലര്‍ത്തുന്ന വഞ്ചനാപരമായ ഈ
നിലപാട് ജനാധിപത്യത്തെക്കുറിച്ചുള്ള ഇവരുടെ പ്രകടമായ കാപട്യത്തിന്
അടിവരയിടുകയാണ്. തെര. കമ്മീഷനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കേ ണ്ടതുണ്ട്. അന്തസുണ്ടെങ്കില്‍ കമ്മിഷന്‍ മറുപടി പറയണം. അതല്ല തെര. കമ്മീഷനും വെറുമൊരു തീറ്റിക്കാരന്‍ മാത്രമാണെങ്കില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വായില്‍ പാര്‍ട്ടിക്കാരും സര്‍ക്കാരും വല്ലതും വച്ചുകൊടുത്തിട്ടു ണ്ടാവും. പൊതുവേ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നതില്‍ ഭൂരിഭാഗവും വെറും തീറ്റിക്കാരാണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ചാനലുകളുടെയും അച്ചടി മാധ്യമങ്ങളുടെയും രാഷ്ട്രീയ വഞ്ചകരുമായിട്ടുള്ള അറപ്പിക്കുന്ന രഹസ്യ വേഴ്ച മൂലം എല്ലാ വിപ്ലവങ്ങളും എടുത്തുവീശുന്ന റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍, ഏഷ്യനെറ്റ് മാന്യന്മാരും ഇത് മൂടിവയ്ക്കു ന്നതില്‍ കാട്ടുന്ന മിടുക്ക് യഥാര്‍ഥ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടതാ ണ്. സ്വന്തം അമ്മയെ വിറ്റായാലും കാശുണ്ടാക്കിയാല്‍ മതി എന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്പിമ്പുകളുടെയും സമീപനം ഇനിയും സഹിക്കു ന്നത് ശരിയാണോ എന്നാലോചിക്കേണ്ട സമയമായി എന്നാണ് ഇത് നല്‍കുന്ന സൂചന. ഏറ്റവും ദുര്‍ബലനായ പട്ടിക വര്‍ഗക്കാരന്‍റെ അവകാശം സ്വയം തട്ടിയെടുക്കുന്ന പാര്‍ട്ടികള്‍ നാളെ പട്ടിക ജാതിക്കാരു ടെയും മറ്റന്നാള്‍ മറ്റോരോ സമുദായത്തിനു നേരെയും തിരിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനാധിപത്യത്തിന്‍റെ മറ പിടിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന ഈ കൂട്ടരാണ് ഞാന്‍ നാടിപ്പോ നന്നാക്കിക്കളയും എന്ന് വീമ്പിളക്കുന്നതെന്ന് വോട്ടിന് പോകുമ്പോള്‍ മറന്നുപോയാല്‍ ക്രമേണ ആര്‍ക്കും സ്വന്തം പ്രതിനിധിയെ തെരഞ്ഞെടു ക്കേണ്ടി വരില്ല. എല്ലാം കുറേ പാര്‍ട്ടി നേതാക്കളും തെര. കമ്മീഷനെന്ന പേരും താങ്ങി നടക്കുന്ന പാര്‍ട്ടിക്കാരുടെ ചട്ടുകവും കൂടി അങ്ങ് ചെയ്തോളും. ഇന്ന് പട്ടിക വര്‍ഗക്കാരന്‍, നാളെ പട്ടിക ജാതിക്കാരന്‍. മറ്റന്നാള്‍ ആരുടെ ഊഴം... ഓര്‍ക്കുക. ഇത് ജനാധിപത്യമല്ല. ജനാധിപത്യ ത്തിന്‍റെ പാരഡിമാത്രം. നമ്മുടെ നേതാക്കളെല്ലാം വെറും പാരഡിപ്പാട്ടുകാ രാണെന്ന് കുളത്തൂപ്പുഴയിലെ വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ആദിവാസി കള്‍ ചൂണ്ടിക്കാട്ടുകയാണ്. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യ പ്രവര്‍ത്ത കര്‍ ഇത് കാണാതെ പോകരുത്. നേതാക്കളെല്ലാം ഒരു ജാതി, അണികളെല്ലാം മറു ജാതി എന്ന സത്യം മറക്കാതിരിക്കുക.
Oct 23, 2015
ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.
ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Oct 16, 2015
അച്യുതാനന്ദനും കിട്ടീ ഒരില
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതും അതിനെ പരാജയപ്പെടുത്തേണ്ടതും ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൊതുവായ ആവശ്യമായിരുന്നു. അതിന് വേണ്ടി കാടിളക്കിയ ഒരു സമരം എല്ലാ പാര്ട്ടികളുടെയും കങ്കണികളെല്ലാം ചേര്ന്ന് പ്രഖ്യാപിക്കുകയും ഒത്തുതീര്പ്പ് ചര്ച്ചയെന്ന പ്രഹസനങ്ങള് പല വട്ടം നടത്തി തൊഴിലാളികളെ പേടിപ്പിച്ച്, തോട്ടങ്ങള് പൂട്ടിയിട്ടുകളയുമെന്ന് മുതലാളിമാരെക്കൊണ്ട് പറയിപ്പിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മറവില് സമരം പിന്വലിച്ച് സ്ഥിരം കളികള്ക്ക് ഒരിക്കല്ക്കൂടി കര്ട്ടനിട്ടു. വിപ്ലവം പോലും വിറ്റു കാശാക്കിയ ബേബിജോണിന്റെ ചെമ്മീന്മുതലാളിയായ മോന് തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാനായി ഒരു ചോദ്യമെറിഞ്ഞു. (ഞങ്ങള്) മുതലാളിമാരെല്ലാം എങ്ങനെയും ജീവിക്കും. തൊഴിലാളികളെന്ത് ചെയ്യുമെന്നായിരുന്നൂ വിപ്ലവ സോഷ്യലിസത്തിന്റെ മൊത്തക്കച്ചവട ക്കാരന്റെ ചോദ്യം. എന്തായാലും അന്പതു രൂപ പോലും തൊഴിലാളി കള്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇനി മുതല് ഇതുവരെ നുള്ളിയ കൊളുന്തു പോര, കൂടുതല് വേണമെന്ന മുതലാളിമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അച്ച്യുതാനന്ദന് ഏകെജി സെന്ററില് ഒരില കിട്ടിയതോടെ പുള്ളയുടെ വിപ്ലവവും കോണാത്തില് വെച്ചു കെട്ടി, ബേബിജോണിന്റെ മോന്റെ അനുയായിയായി നടയെടാ നട, നടയെടാ നട, നടയെടാ നട..
Subscribe to:
Posts (Atom)