Oct 25, 2015

കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൌതുക വാര്‍ത്തയാമണെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യകാപട്യം പച്ചയായി തുറന്നുകാട്ടപ്പെടു ന്നുവെന്ന അതിന്‍റെ പ്രാധാന്യം വൈകുന്നേര ചര്‍ച്ചക്കാരുള്‍പ്പെടെ ഒരു ചാനല്‍ പ്രമാണിക്കും വിഷയമായില്ല. ആയിക്കൂട. അതവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് എതിരാണ്. കുളത്തൂപ്പുഴ വാര്‍ഡാണ് ഞറുക്കെടുപ്പിലൂടെ പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കപ്പെട്ടതെങ്കിലും ആ വാര്‍ഡില്‍ ഒരു പട്ടിക വര്‍ഗ വോട്ടര്‍ പോലുമില്ലത്രേ. എല്ലാ പാര്‍ട്ടികളും മറ്റേതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരനെ വേഷം കെട്ടിച്ച് സ്ഥാനാര്‍ഥി യാക്കിയാണ് മത്സരിക്കുന്നത്. പട്ടിക വര്‍ഗക്കാരുള്ള ഒരു വാര്‍ഡ് അവരു ടെ സംവരണ വാര്‍ഡായി തീരുമാനിക്കാനും സ്ത്രീകള്‍ കൂടുതലുള്ള വാര്‍ഡ് സ്ത്രീസംവരണ വാര്‍ഡായി നിശ്ചയിക്കാനും വോട്ടര്‍ പട്ടിക കയ്യിലുള്ളപ്പോള്‍, കണക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ കഴിയുമെന്നിരിക്കേ എന്തിനാണ് ഞറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. അതിന്‍റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തം. യഥാര്‍ഥ തെര.അട്ടിമറിക്കുക. അത് തെര. കമ്മീഷന്‍ തന്നെ ചെയ്യുമ്പോള്‍ അത് ശരിക്കും ഒരു അപകട സൂചനയാണ് നല്‍കുന്നത്. അതിന്‍റെ ഫലമായി പട്ടിക വര്‍ഗക്കാരാരു മില്ലാത്ത ഒരു വാര്‍ഡ് പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കുന്നതിലെ പച്ചയായ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒരു പ്രശ്നമേ ആകുന്നില്ലെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം. യഥാര്‍ഥത്തില്‍ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേറേ ഏതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരന്‍ ജയിച്ചു വരുന്നതു കൊണ്ട് എന്താണ് നേട്ടം. പാര്‍ട്ടിക്കാര്‍ക്ക്, തങ്ങള്‍വേണ്ടി വോട്ടു ചെയ്യാന്‍ ഏതെങ്കിലു മൊരു അംഗമുണ്ടായാല്‍ മാത്രം മതിയെന്നത് നേരാണ്. പക്ഷേ, പ. വ.ക്കാരന്‍റെരാഷ്ട്രീയാവകാശം ഞറുക്കെടുപ്പിലൂടെ തട്ടിയെടുക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് ജനാധിപത്യത്തില്‍ പിടിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിക്കും തോന്നാത്തതെന്ത്. അതായത് ജനാധിപത്യ മെന്നാല്‍ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം ജനങ്ങളെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം മാത്രമാണ് എന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ നടക്കുന്നത് പാര്‍ട്ടികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പ്രഹസന സ്ഥാപന വും ചേര്‍ന്നുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് എന്നും വ്യക്തമാക്കുന്നു വെന്നതാണ് കുളത്തൂപ്പുഴയിലെ പട്ടിക വര്‍ഗക്കാരാരുമില്ലാത്ത പട്ടിക വര്‍ഗ വാര്‍ഡ് തെളിയിക്കുന്നത്. അതായത്, പട്ടിക വര്‍ഗത്തിന്‍റെ പ്രതി നിധിയെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ മാത്രമായി പട്ടിക വര്‍ഗ പ്രതിനിധിയെ തെരഞ്ഞെടു ത്താല്‍ മതിയെന്നുമാണ് കേരളത്തിലെ തെര.കമ്മീഷന്‍റെയും പാര്‍ട്ടിക്കാ രുടെയും നിന്ദ്യമായ കണ്ടുപിടിത്തം. മുസ്ലീങ്ങളുടെയോ, നായന്മാരുടെ യോ, മറ്റേതെങ്കിലും മത- സാമുദായിക വിഭാഗത്തിന്‍റെയോ പ്രതിനിധി കളെ അവര്‍ക്ക് ഒരു പങ്കുമില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുമോ. അതിനെന്ത് അര്‍ഥമാണുള്ളത്. സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാ നുള്ള പ്രാഥമികമായ ജനാധിപത്യാവകാശം പോലും പട്ടിക വര്‍ഗക്കാര്‍ ക്കില്ലെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തെര. കമ്മീഷനുമാണ് ഇവിടെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വിലസുന്നതെന്നര്‍ഥം. അവരാണ് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക വര്‍ഗക്കാരോട് ഈ പാര്‍ട്ടികളും തെര. കമ്മീഷനും കേരള സര്‍ക്കാരും പുലര്‍ത്തുന്ന വഞ്ചനാപരമായ ഈ നിലപാട് ജനാധിപത്യത്തെക്കുറിച്ചുള്ള ഇവരുടെ പ്രകടമായ കാപട്യത്തിന് അടിവരയിടുകയാണ്. തെര. കമ്മീഷനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കേ ണ്ടതുണ്ട്. അന്തസുണ്ടെങ്കില്‍ കമ്മിഷന്‍ മറുപടി പറയണം. അതല്ല തെര. കമ്മീഷനും വെറുമൊരു തീറ്റിക്കാരന്‍ മാത്രമാണെങ്കില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വായില്‍ പാര്‍ട്ടിക്കാരും സര്‍ക്കാരും വല്ലതും വച്ചുകൊടുത്തിട്ടു ണ്ടാവും. പൊതുവേ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നതില്‍ ഭൂരിഭാഗവും വെറും തീറ്റിക്കാരാണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ചാനലുകളുടെയും അച്ചടി മാധ്യമങ്ങളുടെയും രാഷ്ട്രീയ വഞ്ചകരുമായിട്ടുള്ള അറപ്പിക്കുന്ന രഹസ്യ വേഴ്ച മൂലം എല്ലാ വിപ്ലവങ്ങളും എടുത്തുവീശുന്ന റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍, ഏഷ്യനെറ്റ് മാന്യന്മാരും ഇത് മൂടിവയ്ക്കു ന്നതില്‍ കാട്ടുന്ന മിടുക്ക് യഥാര്‍ഥ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടതാ ണ്. സ്വന്തം അമ്മയെ വിറ്റായാലും കാശുണ്ടാക്കിയാല്‍ മതി എന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്പിമ്പുകളുടെയും സമീപനം ഇനിയും സഹിക്കു ന്നത് ശരിയാണോ എന്നാലോചിക്കേണ്ട സമയമായി എന്നാണ് ഇത് നല്‍കുന്ന സൂചന. ഏറ്റവും ദുര്‍ബലനായ പട്ടിക വര്‍ഗക്കാരന്‍റെ അവകാശം സ്വയം തട്ടിയെടുക്കുന്ന പാര്‍ട്ടികള്‍ നാളെ പട്ടിക ജാതിക്കാരു ടെയും മറ്റന്നാള്‍ മറ്റോരോ സമുദായത്തിനു നേരെയും തിരിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനാധിപത്യത്തിന്‍റെ മറ പിടിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന ഈ കൂട്ടരാണ് ഞാന്‍ നാടിപ്പോ നന്നാക്കിക്കളയും എന്ന് വീമ്പിളക്കുന്നതെന്ന് വോട്ടിന് പോകുമ്പോള്‍ മറന്നുപോയാല്‍ ക്രമേണ ആര്‍ക്കും സ്വന്തം പ്രതിനിധിയെ തെരഞ്ഞെടു ക്കേണ്ടി വരില്ല. എല്ലാം കുറേ പാര്‍ട്ടി നേതാക്കളും തെര. കമ്മീഷനെന്ന പേരും താങ്ങി നടക്കുന്ന പാര്‍ട്ടിക്കാരുടെ ചട്ടുകവും കൂടി അങ്ങ് ചെയ്തോളും. ഇന്ന് പട്ടിക വര്‍ഗക്കാരന്‍, നാളെ പട്ടിക ജാതിക്കാരന്‍. മറ്റന്നാള്‍ ആരുടെ ഊഴം... ഓര്‍ക്കുക. ഇത് ജനാധിപത്യമല്ല. ജനാധിപത്യ ത്തിന്‍റെ പാരഡിമാത്രം. നമ്മുടെ നേതാക്കളെല്ലാം വെറും പാരഡിപ്പാട്ടുകാ രാണെന്ന് കുളത്തൂപ്പുഴയിലെ വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ആദിവാസി കള്‍ ചൂണ്ടിക്കാട്ടുകയാണ്. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യ പ്രവര്‍ത്ത കര്‍ ഇത് കാണാതെ പോകരുത്. നേതാക്കളെല്ലാം ഒരു ജാതി, അണികളെല്ലാം മറു ജാതി എന്ന സത്യം മറക്കാതിരിക്കുക.

No comments:

Post a Comment