Dec 2, 2015

കേരളത്തിലെ രാഷ്ട്രീയാഭാസത്തരം അതിരു വിടുന്നു

ഇന്ത്യയിലെ ഏറ്റവും അഭ്യസ്തവിദ്യരെന്ന് ഇവിടത്തെ രാഷ്ട്രീയ കച്ചവട ക്കാര്‍ വീമ്പടിക്കുന്ന കേരളമാണ് ശരിക്കും രാഷ്ട്രീഭാസന്മാരുടെ കൂടാരമാ യി മാറിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുമില്ല മാന്യമായി പെരുമാറുകയും സത്യസന്ധതപാലിക്കുകയും ചെയ്യുന്നതായിട്ട്. തൊലിക്കട്ടിയുടെ മാത്രം ബലത്തില്‍ കോഴയും അഴിമതിയും പെണ്‍വാണിഭവും നടത്തിയും വര്‍ഗീയവാദത്തിന് കൂട്ടു പിടിച്ചും പണമുണ്ടാക്കുന്നതിനായി ദൃശ്യഅച്ചടി മാധ്യമങ്ങള്‍ ഈ വിലകെട്ട രാഷ്ട്രീയക്കാരുമായും സാമൂഹ്യ വിരുദ്ധരു മായും ഗൂഢാലോചന ചെയ്യുന്നുവെന്ന ഒരപകടവുമിവിടെ നിലനില്‍ക്കു ന്നുണ്ട്. അതുകൊണ്ടാണ് അധികാരവും പദവിയുമെല്ലാം ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിയാശാന്മാര്‍ക്കും പെണ്ണുപിടിക്കാനും പെണ്‍വാണിഭം നടത്താനും ഉപയോഗിക്കാന്‍ ധൈര്യം വരുന്നത്. വെറുമൊരു മോഷ്ടാവായ ഉമ്മനെ കള്ളനെന്ന് വിളിക്കരുത്. അയാള്‍ വെറുമൊരു കള്ളന്‍ മാത്രമല്ലെ്നന് വ്യക്തമായില്ലേ.പുള്ളിയെ വെറുമൊരു പെണ്ണ് പിടിത്തക്കാരനായി മാത്രം കാണരുത്. അത് ചാണ്ടിച്ചന്‍റെയും കോണ്‍ഗ്രസു കാരുടെയും -പ്രത്യേകിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആദര്‍ശം ശര്‍ദ്ദിച്ചു കൊണ്ട് നടന്ന  സുധീരനെപ്പോലെയൊരു ഫ്രാഡിന്‍റെയും കഴിവുകള്‍ കുറച്ചുകാണലാകും. യൂത്തും കീത്തുമൊന്നും ഇത്ര പറ്റൂല്ല. ഈ മാന്യന്മാരെയെല്ലാം ബിജു രാധാകൃഷ്ണനറിയുന്നത് പോലെ രാഹുല്‍ഗാന്ധിക്കും അയാളുടെ തള്ളയ്ക്കും അറിഞ്ഞു കൂടല്ലൊ. അതിനാല്‍ വെറുമൊരു പെണ്ണു പിടിത്തക്കാരന്‍ മാത്രമായി പുതുപ്പള്ളി ചാണ്ടിയെ കുറച്ചു കാണരുത്. അതിനെക്കാള്‍ സാമര്‍ഥ്യം മേപ്പടിയാന് പെണ്‍വാണിഭത്തിനുമുണ്ടെന്ന് തെളിഞ്ഞില്ലേ. സുധീരനെക്കൊണ്ടും തൊട്ടുനക്കിച്ചു കാണും. ഉമ്മന്‍ ആളാരാ മോന്‍ ?

Nov 5, 2015

ഡി.ജി.പി. സെന്‍കുമാര്‍ മാണിയുടെ മണിയോ, ചാണ്ടിയുടെ പിരിവുകാരനോ? പി.ആര്‍.ഒ യോ?

ജേക്കബ് തോമസ് ഉള്ളില്‍ നിന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിക്കണ്ടെന്നും അതിന് പുതിയ പാര്‍ട്ടി ഉണ്ടാക്കാനുമാണ് ഡി.ജി.പി. സെന്‍കുമാറിന്‍റെ ഉപദേശം. അതായത്, അഴിമതിനടത്താനാണെങ്കില്‍ പൊലീസിനകത്ത് നില്‍ക്കാമെന്നും അഴിമതിക്കെതിരാണെങ്കില്‍ പുറത്തു പോകണമെന്നും പരസ്യമായി പറയുന്നത് കേരളത്തിലെ ഒരു ഡി.ജി.പി.യാണ്. ഈ ഡി.ജി.പി., കള്ളന്മാരുടെയും കൊള്ളക്കാരുടെയും മറ്റു സാമൂഹ്യ വിരുദ്ധ രുടെയും ഏജന്‍റായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനു മാണ് പൊലീസ് ആസ്ഥാനം ഉപയോഗിക്കുന്നതെന്ന് പരസ്യമായി പറയുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മറുപടി പറയാന്‍ നടക്കുന്ന ഡി.ജി.പി. സെന്‍കുമാറല്ലേ രാജി വച്ച് മാണിക്കോഗ്രസിലോ, ചാണ്ടീ കോഗ്രസിലോ ചേരേണ്ടത്.? ആ ഉപദേശം സ്വയം അനുഷ്ഠിക്കുകയാണെങ്കില്‍ കേരള പൊലീസിന്‍റെ ആത്മാഭിമാന വും വിശ്വസ്തതയും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേയ്ക്കും. സര്‍ക്കാരിന്‍റെ അഴിമതി മറച്ചു പിടിക്കുന്ന പണി നാളിതുവരെ ഒരു ഡി.ജി.പിയും പരസ്യമായി  ഏറ്റെടുത്തിട്ടില്ല. ഇതാ, അതിനും ഉളുപ്പില്ലാത്ത ഒരാള്‍ കേരളത്തിലുണ്ടായിരിക്കുന്നു. സെന്‍കുമാര്‍ മാന്യമായി രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ അയാളെ സര്‍വീസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ നാറ്റക്കേസിന് പുതിയ ലാവണമൊരുക്കിക്കൊടുക്കുകയല്ല. അത് ജനങ്ങളോടുള്ള വെല്ലുവിളി യായിരിക്കും

Nov 3, 2015

സാമൂഹ്യവിരുദ്ധര്‍ കേരളം വാണീടും കാലം

ജേക്കബ്തോമസിന്‍റെ മൂക്കു നുള്ളി ഭക്ഷിച്ചു കളയുമെന്ന് മുഖ്യ കൊള്ള ക്കാരന്‍ ഊമ്മന്‍ ചാണ്ടിയും കൂട്ടുകള്ളന്‍ രമേശ് കന്നന്തിരിഞ്ഞവനും പ്രഖ്യാപിച്ചിരിക്കുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുകൊണ്ട് പുതുപ്പള്ലി ചാണ്ടിയും ഇരുപത്തി ഒന്നോ, രണ്ടോ കൊള്ളക്കാരും നടത്തുന്ന കൊള്ള യടിയ്ക്കും പെണ്‍വാണിഭ മുള്‍പ്പെടെയുള്ള പണമുണ്ടാക്കല്‍ പരിപാടി ക്കും കള്ളന് കഞ്ഞി വയ്ക്കാന്‍ നടക്കുന്ന ഐ.പി.എസ്. അസോസി യേഷന്‍ ബ്രോക്കറന്മാരെ പോലെയും, വിന്‍സന്‍റ് പോള്‍, സെന്‍കുമാര്‍, തച്ചങ്കരി തുടങ്ങിയ തനി ഫ്രാഡുകളെ പോലെയും പിന്‍തുണ പ്രഖ്യാപി ക്കാതെ, സത്യമേവ ജയതേ എന്ന് പറഞ്ഞതാണ് കുറ്റം. അതായത് ചാണ്ടി ക്കും രമേശനും മാണിക്കും കുന്താലിക്കുട്ടിക്കുമൊക്കെ മോട്ടിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ ജിജിതോംസണ്‍ എന്ന കൂലിത്തല്ലുകാരനെ ഇറക്കി തകര്‍ത്തുകളയുമെന്നാണ് ഭീഷണി. ഓപ്പറേഷന്‍ അനന്ത എന്ന പേരും പറഞ്ഞ് നഗരം മുഴുവന്‍ കുട്ടിച്ചോറാക്കിയ ജിജിതോംസണെ വേണം ആദ്യം പിടലിക്ക് പിടിച്ചു ജയിലിലേയ്ക്കിടേണ്ടത്. ഉമ്മന്‍ ചാണ്ടിയേയും മാണിയേയും മറ്റും പിടിച്ചു ജയിലിലിട്ടാല്‍, അവിടെക്കിടന്നു കൊണ്ട് സലിംരാജിനെയും സോളാര്‍ സരിതയേയും മാധവന്‍ എം.എല്‍.എ യേയും പോലുള്ള കൂട്ടുകച്ചവടക്കാരെ വച്ച് ജയിലെഴുതി വില്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടി വരും. അതാണ് ഇനങ്ങള്‍.
Like   Comment  

Oct 31, 2015

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും: കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും: കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

അഴിമതിക്കാര്‍ക്ക് ഐ.പി.എസ് അസോസിയേഷന്‍റെ പ്രതിരോധം- നാറുന്ന കേരളം

കേരളത്തിലെ ഐ.പി.എസ്.അസോസിയേഷന്‍ അഴിമതിക്കാരെ സംരക്ഷി ക്കുന്നതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഏറ്റവുമൊടുവില്‍ മാണി പോലും പറയുന്നത് താന്‍ കോഴ വാങ്ങിയിട്ടില്ലെന്നല്ല. അതിന് ഡിമാന്‍റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ്. അതൊന്നും റിട്ടയര്‍മെന്‍റിന് ശേഷവും ഏതെങ്കിലുമൊരു ലാവണം തരപ്പെടുത്താന്‍ നടക്കുന്ന ഐ.പി.എസ് മാന്യന്മാര്‍ക്ക്പ്രശ്നമല്ല. മാണി കുറ്റവാളിയല്ലെന്ന് കോടതി കൂടി ഇടപെട്ട് അന്വേഷണച്ചുമതല ഏല്‍പ്പിച്ച സുകേശന്‍ എസ്.പി. തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി കോടതി എന്ത് ചെയ്യും. എസ് കത്തി മുതല്‍ മാണിയുടെ കോഴക്കേസ് വരെ എത്തി നില്‍ക്കുന്ന അന്വേഷണചരിത്രമുള്ള വിന്‍സന്‍റ്.എം. പോള്‍ സ്വയം തെറ്റ് സമ്മതിച്ച് അവധിയില്‍ പ്രവേശിച്ചിട്ടും ആശ്രിതവാത്സല്യം ഇഷ്ടം പോലെ ലഭിക്കുന്ന അങ്ങേര്‍ക്ക് പിന്തുണ നല്‍കാന്‍ ഐ.പി.എസ് അസോസിയേ ഷന്‍ മുന്‍കൈയെടുത്തതിന്‍റെ രഹസ്യം പൊതുജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഐ.പി.എസുകാര്‍ക്കെല്ലാം പുതിയ കസേര ലഭിക്കുന്നുവെന്നതിന് സിബി. മാത്യുവും തെളിവാണല്ലോ. ഋഷിരാജ് സിങിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ഐ.പി.എസ് മാന്യന്മാര്‍ക്കിഷ്ടമല്ല. അവര്‍ക്കെതിരേ പ്രമേയം പാസാക്കു ന്നതില്‍ കാണിക്കുന്ന വ്യഗ്രത മാത്രമല്ല, അഴിമതിക്കാരായ മന്ത്രിമാരോടു ള്ള വിധേയത്വവും ഈ പ്രമേയ നാടകത്തിലൂടെ പ്രകടിപ്പിക്കുന്ന മാന്യന്മാ ര്‍ക്ക് ജോലി രാജി വച്ച് കേരളാ കോണ്‍ഗ്രസിലോ, ചാണ്ടിക്കോണ്‍ഗ്ര സിലോ ചേര്‍ന്നുകൂടെ. സെന്‍കുമാറിന് അഴിമതിക്കാര്‍ക്ക് വേണ്ടി സംസാരിക്കാം. തച്ചങ്കരിക്ക് പത്രസമ്മേളനം വിളിക്കാം. കാരണം അവരെ ല്ലാം നന്നായി കാശുണ്ടാക്കുന്നവരാണ്. അഴിമതിയെ എതിര്‍ക്കുന്ന ജേക്കബ് തോമസ് ,ഋഷിരാജ് സിങ് തുടങ്ങിവരെ തൂക്കിലേറ്റണമെന്ന് ഐ.പി.എസ് മാന്യന്മാര്‍ ആവശ്യപ്പെടുന്ന നല്ല ദിവസം കാത്തിരിക്കുക.

Oct 25, 2015

കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൌതുക വാര്‍ത്തയാമണെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യകാപട്യം പച്ചയായി തുറന്നുകാട്ടപ്പെടു ന്നുവെന്ന അതിന്‍റെ പ്രാധാന്യം വൈകുന്നേര ചര്‍ച്ചക്കാരുള്‍പ്പെടെ ഒരു ചാനല്‍ പ്രമാണിക്കും വിഷയമായില്ല. ആയിക്കൂട. അതവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് എതിരാണ്. കുളത്തൂപ്പുഴ വാര്‍ഡാണ് ഞറുക്കെടുപ്പിലൂടെ പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കപ്പെട്ടതെങ്കിലും ആ വാര്‍ഡില്‍ ഒരു പട്ടിക വര്‍ഗ വോട്ടര്‍ പോലുമില്ലത്രേ. എല്ലാ പാര്‍ട്ടികളും മറ്റേതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരനെ വേഷം കെട്ടിച്ച് സ്ഥാനാര്‍ഥി യാക്കിയാണ് മത്സരിക്കുന്നത്. പട്ടിക വര്‍ഗക്കാരുള്ള ഒരു വാര്‍ഡ് അവരു ടെ സംവരണ വാര്‍ഡായി തീരുമാനിക്കാനും സ്ത്രീകള്‍ കൂടുതലുള്ള വാര്‍ഡ് സ്ത്രീസംവരണ വാര്‍ഡായി നിശ്ചയിക്കാനും വോട്ടര്‍ പട്ടിക കയ്യിലുള്ളപ്പോള്‍, കണക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ കഴിയുമെന്നിരിക്കേ എന്തിനാണ് ഞറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. അതിന്‍റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തം. യഥാര്‍ഥ തെര.അട്ടിമറിക്കുക. അത് തെര. കമ്മീഷന്‍ തന്നെ ചെയ്യുമ്പോള്‍ അത് ശരിക്കും ഒരു അപകട സൂചനയാണ് നല്‍കുന്നത്. അതിന്‍റെ ഫലമായി പട്ടിക വര്‍ഗക്കാരാരു മില്ലാത്ത ഒരു വാര്‍ഡ് പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കുന്നതിലെ പച്ചയായ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒരു പ്രശ്നമേ ആകുന്നില്ലെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം. യഥാര്‍ഥത്തില്‍ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേറേ ഏതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരന്‍ ജയിച്ചു വരുന്നതു കൊണ്ട് എന്താണ് നേട്ടം. പാര്‍ട്ടിക്കാര്‍ക്ക്, തങ്ങള്‍വേണ്ടി വോട്ടു ചെയ്യാന്‍ ഏതെങ്കിലു മൊരു അംഗമുണ്ടായാല്‍ മാത്രം മതിയെന്നത് നേരാണ്. പക്ഷേ, പ. വ.ക്കാരന്‍റെരാഷ്ട്രീയാവകാശം ഞറുക്കെടുപ്പിലൂടെ തട്ടിയെടുക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് ജനാധിപത്യത്തില്‍ പിടിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിക്കും തോന്നാത്തതെന്ത്. അതായത് ജനാധിപത്യ മെന്നാല്‍ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം ജനങ്ങളെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം മാത്രമാണ് എന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ നടക്കുന്നത് പാര്‍ട്ടികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പ്രഹസന സ്ഥാപന വും ചേര്‍ന്നുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് എന്നും വ്യക്തമാക്കുന്നു വെന്നതാണ് കുളത്തൂപ്പുഴയിലെ പട്ടിക വര്‍ഗക്കാരാരുമില്ലാത്ത പട്ടിക വര്‍ഗ വാര്‍ഡ് തെളിയിക്കുന്നത്. അതായത്, പട്ടിക വര്‍ഗത്തിന്‍റെ പ്രതി നിധിയെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ മാത്രമായി പട്ടിക വര്‍ഗ പ്രതിനിധിയെ തെരഞ്ഞെടു ത്താല്‍ മതിയെന്നുമാണ് കേരളത്തിലെ തെര.കമ്മീഷന്‍റെയും പാര്‍ട്ടിക്കാ രുടെയും നിന്ദ്യമായ കണ്ടുപിടിത്തം. മുസ്ലീങ്ങളുടെയോ, നായന്മാരുടെ യോ, മറ്റേതെങ്കിലും മത- സാമുദായിക വിഭാഗത്തിന്‍റെയോ പ്രതിനിധി കളെ അവര്‍ക്ക് ഒരു പങ്കുമില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുമോ. അതിനെന്ത് അര്‍ഥമാണുള്ളത്. സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാ നുള്ള പ്രാഥമികമായ ജനാധിപത്യാവകാശം പോലും പട്ടിക വര്‍ഗക്കാര്‍ ക്കില്ലെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തെര. കമ്മീഷനുമാണ് ഇവിടെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വിലസുന്നതെന്നര്‍ഥം. അവരാണ് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക വര്‍ഗക്കാരോട് ഈ പാര്‍ട്ടികളും തെര. കമ്മീഷനും കേരള സര്‍ക്കാരും പുലര്‍ത്തുന്ന വഞ്ചനാപരമായ ഈ നിലപാട് ജനാധിപത്യത്തെക്കുറിച്ചുള്ള ഇവരുടെ പ്രകടമായ കാപട്യത്തിന് അടിവരയിടുകയാണ്. തെര. കമ്മീഷനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കേ ണ്ടതുണ്ട്. അന്തസുണ്ടെങ്കില്‍ കമ്മിഷന്‍ മറുപടി പറയണം. അതല്ല തെര. കമ്മീഷനും വെറുമൊരു തീറ്റിക്കാരന്‍ മാത്രമാണെങ്കില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വായില്‍ പാര്‍ട്ടിക്കാരും സര്‍ക്കാരും വല്ലതും വച്ചുകൊടുത്തിട്ടു ണ്ടാവും. പൊതുവേ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നതില്‍ ഭൂരിഭാഗവും വെറും തീറ്റിക്കാരാണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ചാനലുകളുടെയും അച്ചടി മാധ്യമങ്ങളുടെയും രാഷ്ട്രീയ വഞ്ചകരുമായിട്ടുള്ള അറപ്പിക്കുന്ന രഹസ്യ വേഴ്ച മൂലം എല്ലാ വിപ്ലവങ്ങളും എടുത്തുവീശുന്ന റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍, ഏഷ്യനെറ്റ് മാന്യന്മാരും ഇത് മൂടിവയ്ക്കു ന്നതില്‍ കാട്ടുന്ന മിടുക്ക് യഥാര്‍ഥ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടതാ ണ്. സ്വന്തം അമ്മയെ വിറ്റായാലും കാശുണ്ടാക്കിയാല്‍ മതി എന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്പിമ്പുകളുടെയും സമീപനം ഇനിയും സഹിക്കു ന്നത് ശരിയാണോ എന്നാലോചിക്കേണ്ട സമയമായി എന്നാണ് ഇത് നല്‍കുന്ന സൂചന. ഏറ്റവും ദുര്‍ബലനായ പട്ടിക വര്‍ഗക്കാരന്‍റെ അവകാശം സ്വയം തട്ടിയെടുക്കുന്ന പാര്‍ട്ടികള്‍ നാളെ പട്ടിക ജാതിക്കാരു ടെയും മറ്റന്നാള്‍ മറ്റോരോ സമുദായത്തിനു നേരെയും തിരിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനാധിപത്യത്തിന്‍റെ മറ പിടിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന ഈ കൂട്ടരാണ് ഞാന്‍ നാടിപ്പോ നന്നാക്കിക്കളയും എന്ന് വീമ്പിളക്കുന്നതെന്ന് വോട്ടിന് പോകുമ്പോള്‍ മറന്നുപോയാല്‍ ക്രമേണ ആര്‍ക്കും സ്വന്തം പ്രതിനിധിയെ തെരഞ്ഞെടു ക്കേണ്ടി വരില്ല. എല്ലാം കുറേ പാര്‍ട്ടി നേതാക്കളും തെര. കമ്മീഷനെന്ന പേരും താങ്ങി നടക്കുന്ന പാര്‍ട്ടിക്കാരുടെ ചട്ടുകവും കൂടി അങ്ങ് ചെയ്തോളും. ഇന്ന് പട്ടിക വര്‍ഗക്കാരന്‍, നാളെ പട്ടിക ജാതിക്കാരന്‍. മറ്റന്നാള്‍ ആരുടെ ഊഴം... ഓര്‍ക്കുക. ഇത് ജനാധിപത്യമല്ല. ജനാധിപത്യ ത്തിന്‍റെ പാരഡിമാത്രം. നമ്മുടെ നേതാക്കളെല്ലാം വെറും പാരഡിപ്പാട്ടുകാ രാണെന്ന് കുളത്തൂപ്പുഴയിലെ വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ആദിവാസി കള്‍ ചൂണ്ടിക്കാട്ടുകയാണ്. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യ പ്രവര്‍ത്ത കര്‍ ഇത് കാണാതെ പോകരുത്. നേതാക്കളെല്ലാം ഒരു ജാതി, അണികളെല്ലാം മറു ജാതി എന്ന സത്യം മറക്കാതിരിക്കുക.

Oct 23, 2015

ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.

ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Oct 16, 2015

അച്യുതാനന്ദനും കിട്ടീ ഒരില

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതും അതിനെ പരാജയപ്പെടുത്തേണ്ടതും ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൊതുവായ ആവശ്യമായിരുന്നു. അതിന് വേണ്ടി കാടിളക്കിയ ഒരു സമരം എല്ലാ പാര്ട്ടികളുടെയും കങ്കണികളെല്ലാം ചേര്ന്ന് പ്രഖ്യാപിക്കുകയും ഒത്തുതീര്പ്പ് ചര്ച്ചയെന്ന പ്രഹസനങ്ങള് പല വട്ടം നടത്തി തൊഴിലാളികളെ പേടിപ്പിച്ച്, തോട്ടങ്ങള് പൂട്ടിയിട്ടുകളയുമെന്ന് മുതലാളിമാരെക്കൊണ്ട് പറയിപ്പിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മറവില് സമരം പിന്വലിച്ച് സ്ഥിരം കളികള്ക്ക് ഒരിക്കല്ക്കൂടി കര്ട്ടനിട്ടു. വിപ്ലവം പോലും വിറ്റു കാശാക്കിയ ബേബിജോണിന്റെ ചെമ്മീന്മുതലാളിയായ മോന് തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാനായി ഒരു ചോദ്യമെറിഞ്ഞു. (ഞങ്ങള്) മുതലാളിമാരെല്ലാം എങ്ങനെയും ജീവിക്കും. തൊഴിലാളികളെന്ത് ചെയ്യുമെന്നായിരുന്നൂ വിപ്ലവ സോഷ്യലിസത്തിന്റെ മൊത്തക്കച്ചവട ക്കാരന്റെ ചോദ്യം. എന്തായാലും അന്പതു രൂപ പോലും തൊഴിലാളി കള്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇനി മുതല് ഇതുവരെ നുള്ളിയ കൊളുന്തു പോര, കൂടുതല് വേണമെന്ന മുതലാളിമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അച്ച്യുതാനന്ദന് ഏകെജി സെന്ററില് ഒരില കിട്ടിയതോടെ പുള്ളയുടെ വിപ്ലവവും കോണാത്തില് വെച്ചു കെട്ടി, ബേബിജോണിന്റെ മോന്റെ അനുയായിയായി നടയെടാ നട, നടയെടാ നട, നടയെടാ നട.. 

Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

Sep 13, 2015

പിന്നെയും ഞാന്‍ മൂന്നാറിലേയ്ക്ക്

ഇന്നലെ വരെ മൂന്നാര്‍ എനിക്കൊരു പൂക്കൂടയായിരുന്നു.
ഹരിത ഭംഗികളുടെ നീലാകാശത്തിന് കീഴിലെ ഒരു വില്ലീസ് പത്രം
ഏതൊ സ്വപ്നത്തിലേയ്ക്ക് ചാഞ്ഞിറങ്ങിയ വനനയനങ്ങള്‍
എന്റെ ആഹ്ലാദങ്ങളുടെ നിലാമഴ..
മൂന്നാര്‍ ഇന്നെനിക്കൊരു ചരിത്ര പാഠമാണ്.
വെട്ടിയും തിരുത്തിയും നേതാക്കളും തമ്പ്രാക്കളും ചേര്‍ന്ന്
എത്രയോ വട്ടം തെറ്റിച്ചെഴുതിയ നാള്‍വഴി കണക്കുകള്‍
 അജയ്യയരായ സഹോദരിമാരുടെ ശ്വാസോച്ഛ്വാസങ്ങളുടെ തീക്കാറ്റില്‍
കത്തിച്ചാമ്പലാകുന്നതിന്റെ പാഠം 
മൂന്നാറിലെ കൊളുന്തു നുള്ളുന്ന തളിര്‍ വിരലുകള്‍ കൊണ്ടെഴുതിയിരിക്കുന്നു..
ഇനി നമുക്കാശ്വസിക്കാം പെണ്ണുണര്‍ന്നിരിക്കുന്നു..
അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമായ
പെണ്ണുണര്‍ന്നിരിക്കുന്നു.
മൂന്നാര്‍, സ്ത്രീകള്‍ നെയ്തെടുത്ത സൌന്ദര്യമുള്ള ചരിത്ര പതാകയാണ്.
ആ പതാകയില്‍ എന്റെ ഒരു സ്വപ്നവും കൂടി തുന്നിച്ചേര്‍ക്കാനനുവദിക്കുക

മൂന്നാര്‍ മുന്നറിയിപ്പിന് അഭിവാദ്യങ്ങള്‍

എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ  കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന  രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.

Sep 11, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

Sep 9, 2015

പി. ജയരാജനും കണ്ണൂര്‍ സി.പി.എം നും രക്തദാഹം തീരുന്നില്ല


              കണ്ണൂരില്‍ നിന്ന് വീണ്ടും പി. ജയരാജന്റെ കൊല വിളി ഉയര്‍ന്നു കഴിഞ്ഞു. സകുടുംബം ബോംബുണ്ടാക്കി ബോംബി ന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പി.ജയരാജനും കൊലയാളി സംഘവും,  കേരള ത്തിലാകെ കൊലപാതക പരമ്പര തുടങ്ങാന്‍ അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോ ടെ കാണേണ്ടതാണ്. ഒരു മാഫിയാ സംഘമായി അധഃപതിച്ചിരിക്കുന്ന പി. ജയരാജനും സംഘവും കണ്ണൂരില്‍ പരസ്യമായി പോലീസിനു മുന്നില്‍ വച്ച് തന്നെ ആവശ്യപ്പെട്ടത് ഇനി ആര്‍ .എസ്. എസ്. പ്രചാരകരെ നോക്കി വച്ചേയ്ക്കാനാണ്. ഇത്തരത്തില്‍ പരസ്യമായി കൊലവിളി നടത്തിയത് കേട്ടുകൊണ്ട് മിണ്ടാതെ നിന്ന പൊലീസ് അക്രമത്തിന് വളം വച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്. കൊലപാതക ത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന ക്രിമി നല്‍ സംസ്കാരം തടയേണ്ടത് പൊലീസിന്റെ ചുമതലയല്ലേ.? അതോ, ഇനി സി.പി.എം കാര്‍ ഏതെങ്കിലും പാവത്തിനെ കൊല്ലുമ്പോള്‍ മാത്രമേ പൊലീസ് ഉണരുകയുള്ളോ? എസ്.എന്‍. ഡി.പി. യോഗത്തിനെതിരേ യുള്ള മ്ലേച്ഛമായ കടന്നാക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ അക്രമാ സക്തമാകുകയാണ് സി.പി.​എം. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നതിനാല്‍ പൊലീസ് സി.പി.എം ന്റെ അക്രമ പ്രവണതയെ പരോക്ഷമായി സഹായിക്കുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ജയരാജന്‍ നടത്തിയ കൊല വിളി.  പാര്‍ട്ടി നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടി കോഴ പിരിച്ചതിന്റെ ഒരംശം കൃത്യമായി ലഭിക്കുന്നുണ്ടെന്നും അറിയുന്നുണ്ട്. എന്തായാലും, എം.എം.മണിയുടെ നേരേ മുന്‍കാല പ്രാബല്യത്തോ ടെ നടപടി എടുത്ത പൊലീസ് ഇനി ആരെയാണ് കൊല്ലേണ്ടത് എന്ന് പി. ജയരാജന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ട് അത് കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

Sep 6, 2015

കിള്ളിയാറിന്റെ വഴിമുടക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്തത്

തിരുവനന്തപുരത്ത് വട്ടിയൂര്‍ കാവില്‍ കാഞ്ഞിരം പാറയ്ക്ക് സമീപം ബണ്ട് തകര്‍ന്ന് പല വീടുകളും വെള്ളത്തി ലായി. ദുരിതപൂര്‍ണമാണ് ആ കാഴ്ച. എങ്കിലും ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. എന്തു കൊണ്ടാണ് ബണ്ടു പൊട്ടിയതും വീടുകള്‍ പലതും വെള്ളത്തിലായതുമെന്ന് പരിശോധിച്ചാല്‍ സ്വയംകൃതാനര്‍ഥ മാണത് എന്ന് പറയേണ്ടി വരും. കാരണം വ്യക്തം. കിള്ളിയാറിന്റെ ഇരുകരകളും ആറ്റ് പുറമ്പോക്കുള്‍പ്പെടെ കയ്യേറിയതു വഴി ആറ് പലേടത്തും തോടായി. മരുതും കുഴി ഏറ്റവും നല്ല ഉദാഹരണം. ഇതുണ്ടാക്കാവുന്ന അപകട ത്തെപ്പറ്റി ഞാന്‍തന്നെ പല വട്ടം പ്രമുഖ ദിനപ്പത്രങ്ങളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയിട്ടുണ്ട്. കരകളില്‍ താമസിക്കുന്നവരോ, സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊന്നും 'മൈന്റ് ചെയ്തില്ല.' ആറിന്റെ കരകള്‍ കയ്യേറിയതിന്റെ ഫലമായി വീതി നഷ്ടപ്പെട്ട ആറിന് മഴ പെയ്യുമ്പോഴുള്ള വെള്ളം ഉള്‍ക്കൊള്ളാനാകുന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് പ്രദേശങ്ങളില്‍ വീടു വച്ചോ, മതില്‍ കെട്ടിയോ ഒക്കെ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതായി. ഇനി ഓരോ മഴയത്തും ഇത്തരം അപകടങ്ങള്‍ വീതി കുറഞ്ഞ തീരങ്ങളിലെവിടെ യും പ്രതീക്ഷിക്കണം. വയലും ചതുപ്പുകളും വരെ നികത്തി  വീടുവച്ച ജനപ്രതിനിധികള്‍ പോലുമുള്ള സംസ്ഥാനമാണ് കേരളം. വെള്ളത്തിന് വിവരമില്ല, വിവരമുണ്ടാകേണ്ട മനുഷ്യന്‍ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ട് ആരെ യാണ് പഴി ചാരുന്നത്.? സര്‍ക്കാരും തിരു. സിറ്റി കോര്‍പൊറേഷനും കിള്ളിയാറ്റ് തീരവാസികളും മണല്‍ മാഫിയകളുമെ ല്ലാം ചേര്‍ന്നൊരുക്കിയ,  ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്ന ദുരിതമാണിത്. കിള്ളിയാറിന്റെ തീര ഭൂമികളെല്ലാം ഇത് പ്രതീക്ഷിക്കണം. എന്തിന്, വട്ടിയൂര്‍കാവിലെ കരിമണ്‍കുളം ഏലാ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമായി. അവിടെ ധാരാളം വീടുകള്‍ വയലും ചതുപ്പും നികത്തി വച്ചിട്ടുണ്ട് . ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വില കൊടുക്കേ ണ്ടി വരുമെന്ന കാര്യത്തിലും സംശയമില്ല. ജാഗ്രതൈ, വെള്ളത്തിന്റെ വഴികളില്‍ കൈയേറ്റം നടത്തി സ്വയം അപകടം വിളിച്ചു വരുത്താതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്. കാഞ്ഞിരം പാറ ഒരു കൊച്ചു താക്കീതാണ് -

മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍

ജോലിത്തിരക്കു മൂലം ചുറ്റും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഫലിതങ്ങളൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ല.എങ്കിലും മൂന്ന് സുപ്രധാന സുവിശേഷങ്ങള്‍ കേള്‍ക്കാതിരിക്കാനായില്ല.
 1.മുസ്ലീം ലീഗിന്റെ ഏറ്റവും പുതിയ രണ്ട് പ്രഖ്യാപനങ്ങളാണ്. അതിലൊന്ന്, അവര്‍ ബി.ജെ. പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നു വെന്നതാണ്. പക്ഷേ, എന്നാണ് മു.ലീഗ് ബി.ജെ.പിയെ ശത്രുവല്ലാതായി കണ്ടിരുന്നത്. ?അതിന്റെ അര്‍ഥം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരായി 'മുസ്ലിം' ലീഗിന്റെ 'മതേതര'നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കോലിമകേ (കോണ്‍-ലീ.-മാര്‍ക്സി,കേ.കോ.) രാഷ്ട്രീയ സഖ്യം രഹസ്യമായി രൂപപ്പെടുന്നുവെന്നാണ് - അതായത് കാര്യങ്ങള്‍ മറനീങ്ങിപ്പുറത്തു വരാന്‍ പോകുന്നു. ഹിന്ദു രാഷ്ട്രീയക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ന്യൂന പക്ഷ മറയുള്ള മത-വര്‍ഗീയ ശക്തികളും ഹിന്ദു ബാനറുള്ള കുറച്ചു കോണ്‍ഗ്രസുകാരും അധികാരത്തിനും പണത്തിനും വേണ്ടി ആരുടെ പുറകെയും പോകാന്‍ തറ്റുടുത്ത് നില്‍ക്കുന്ന സോ കാള്‍ഡ് ഇടതു പക്ഷവും ഒന്നിക്കുന്നു. കേരള രാഷ്ട്രീയം തികച്ചും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. തുറന്നു പറയുന്ന ബി.ജെ.പിയും ഗൂഢനീക്കം നടത്തുന്ന മുന്നണികളും അവകാശ പ്പെടുന്നത് അവര്‍ ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നാണല്ലോ. രണ്ട്. മു.ലീ. ഗള്‍ഫ് കാര്‍ക്കു വേണ്ടി മലപ്പുറത്ത് അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഒരു അറബിക് സര്‍വകലാശാല തുടങ്ങാന്‍ തീരുമാനിച്ചുവെന്നതാണ്. അറബിക് സര്‍വകലാശാലയെന്നല്ല ഏത് സര്‍വകലാശാല തുടങ്ങുന്നതിനെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ, മു. ലീഗെന്ന മതേതരപ്പാര്‍ട്ടിയുടെ ശരീയത്തില്‍ അറബിഭാഷയെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണെന്ന് പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിട്ടില്ല. അതൂടെ ഒന്ന് പറയണം. കാരണം, മലയാളം സര്‍വകലാശാലയുടെ കുരിശ് വളര്‍ന്ന് തുടങ്ങിയിട്ടേ ഉള്ളു.-
                       മറ്റൊരു വിപ്ലവ പരിപാടി ശ്രീകൃഷ്ണ ജയന്തിയോനുബന്ധിച്ച് സിപിഎം നടത്തിയതാണ്. 'പോടാ പുല്ലേ ശ്രീകൃഷ്ണാ, നിന്നെപ്പിന്നെക്കണ്ടോളാം' എന്ന മുദ്രാവാക്യവുമായി സിപിഎം സഖാക്കള്‍ കണ്ണൂരിലും മലപ്പുറത്തും വിശേഷിച്ചും, കേരളത്തില്‍ അങ്ങിങ്ങായും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടിയതാണ്. ചിലേടത്ത് ഓണാ ഘോഷമെന്നാണ് പേരെങ്കില്‍, മലപ്പുറത്ത് ഓണം പറഞ്ഞാല്‍ ലീഗ് നേതാക്കളുടെ വെറുപ്പുണ്ടാകുമെന്നതിനാലും മു.ലീഗിന്റെ വര്‍ഗീയതയെ ഒന്നു സുഖിപ്പിക്കുന്നതിന് വേണ്ടിയും  മതേതര ശ്രീകൃഷ്ണന്‍ എന്നൊരു പുതിയ അവതാരമുണ്ടായി. ശ്രീരാമകൃഷ്ണന്‍ എന്ന മാര്‍ക്സിസ്റ്റ് ആള്‍ദൈവമാണ് അവിടെ അവതാര രഹസ്യം പുറത്തു വിട്ടത് - പക്ഷേ, നബിദിന റാലിക്കോ, ക്രിസ്മസ് ആഘോഷത്തിനോ പകരം മതേതര യേശുക്രിസ്തുവിനെയും മതേതര മുസ്ലീം ലീഗുപോലെ ഒരു മതേതര മുഹമ്മദ് നബിയേയും അവതരിപ്പിക്കുമോ എന്നാണ് ജനം, ഒരു തരം ചാനല്‍  അഥവാ മൂക്കള മലയാലത്തില്‍ പറഞ്ഞാല്‍, ഉറ്റു നോക്കിയിരിക്കുന്നത് -
                            മൂന്നാമത്തെ ഫലിത വീരന്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടാതെ പറ്റില്ല. പക്ഷേ, ഇപ്പോള്‍ ചാണ്ടിയിരിക്കുന്നത് ഉമ്മനല്ല, രമേശുമ്മനാണ്. ചിലപ്പോഴീ മാന്യന്‍ രമേശ് മാണിയാകും. അല്ലെങ്കില്‍ രമേശ് തങ്ങള്‍. അത് തരാ തരം പോലെ. എന്തായാലും സിപിഎമ്മുമായിട്ടുള്ള പുതിയ ബാന്ധവം മൂലമാകാം, വീണ്ടും കൊലപാതക രാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. രമേശ് പൊലീസിന്റെ ഏക പണി, ചില ചാനലുകാരു ടെ സഹായത്തോടെ, ബോധമില്ലാത്ത സിപിഎം കാരനും ബി.ജെ.പിക്കാരനും തെരുവിലും വീട്ടിലും പരസ്പരം വെട്ടാനും  കൊല്ലാനുമുള്ള പ്രേരണ നല്‍കുകയും അതിന് വേണ്ട സൌകര്യമൊരുക്കിക്കൊടുക്കുകയുമാണ്. അധികാരമില്ലെങ്കിലും അതു വഴിയുള്ള സുഖങ്ങളും ഇഷ്ടം പോലെ പണവും കിട്ടുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതല്ലേ നല്ലതെന്നാണ് സിപിഎം ബുദ്ധി. സിപിഐ അടക്കമുള്ളവരെ അധികാരത്തില്‍ തൊടുവിക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്യാം. തങ്ങള്‍ക്ക് ഉമ്മനെയൊ, തൊമ്മനെയോ 'മതേ തര മുസ്ലീം' ലീഗിനെയോ വച്ച് കാര്യം സാധിക്കാം. കോ.-ലീ.- കേ.കോ കൂട്ടുകെട്ടിനാകട്ടെ, ഇത്രയും പച്ചയ്ക്ക് അഴിമതി നടത്തുകയും വര്‍ഗീയ താണ്ഡവമാടുകയും ചെയ്താലും  അധികാരത്തിലെത്താന്‍ ബി.ജെ.പി.- മാര്‍. വിവരദോഷികളെ തമ്മില്‍ക്കൊല്ലിക്കുന്നതാണെളുപ്പം. കൂടാതെ, ഈ കൊലപാതകങ്ങളുടെ ഇരകള്‍ ഏത് പാര്‍ട്ടിയിലാണെങ്കിലും ഒരു 'ഹിന്ദുവര്‍ഗീയ വാദി' യാകുന്നതിനാല്‍ അത് മതേതര ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ത്യാഗവുമാണല്ലോ.

Aug 3, 2015

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്തുകൊണ്ടാണ് കൂടുതല്‍ വര്‍ഗീയ തീവ്രവാദ നിലപാടു സ്വീകരിക്കുന്നത്


ഇന്ത്യയെ, ഇന്ത്യയും പാകിസ്ഥാനുമെന്ന രണ്ട് രാജ്യങ്ങളാക്കി മാറ്റിയതിന് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയമായ താല്‍പ്പര്യങ്ങള്‍ക്കും അതു നേടാന്‍ വേണ്ടി മതത്തെ രാഷ്ട്രീയത്തിന്റെ കുടയായിപ്പിടിക്കുന്നതിലൂടെ വിജയം നേടിയ മുഹമ്മദലി ജിന്ന കാണിച്ച ദുര്‍ബുദ്ധിക്കും ഇന്ത്യയില്‍ മറ്റെങ്ങും വേരോട്ടമുണ്ടായില്ലെങ്കിലും വിദ്യാഭ്യാസപരമായി മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തില്‍ അത് പച്ചപിടിച്ചു.

ജിന്നയുടെ അധികാര മോഹത്തിന് തടസ്സ മുണ്ടായപ്പോള്‍ അദ്ദേഹം വര്‍ഗീയതയുടെ തുറുപ്പു ചീട്ടിറക്കാന്‍ മടിച്ചില്ലെന്നതിന്റെ ഫലമാണല്ലോ, സ്വാതന്ത്ര്യത്തി ന് ശേഷം ഇന്നുവരെ സ്വസ്ഥമായി ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലാത്ത പാകിസ്ഥാനും പാകിസ്ഥാന്റെ തന്നെ ഉപോല്‍പ്പന്നമായ താലിബാനും. തന്റെ അധികാരക്കയറ്റത്തിന് തടസ്സം വരുമെന്ന് കണ്ടപ്പോള്‍ ജിന്ന കണ്ടുപിടിച്ച ഒരു രാഷ്ട്രീയ സ്ഥലമായിരുന്നൂ മുസ്ലീം സ്വത്വവും അത് പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള പ്രചാരണവും. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളുടെ അടിച്ചമര്‍ത്തല്‍ സഹിക്കേണ്ടി വരുന്നുവെന്നും പട്ടിണിക്കും കഷ്ടപ്പാടു കള്‍ക്കും പരിഹാരം, മുസ്ലീങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണെന്നുമുള്ള പ്രചാരണത്തിലൂടെ ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രീയ സങ്കല്‍പ്പം വച്ചു നീട്ടുകയും അതിലൂടെ മാത്രം രക്ഷാമാര്‍ഗം എന്ന ധാരണ ഒരു ചെറിയ വിഭാഗം മുസ്ലീങ്ങളില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് അധികാരികളാകട്ടെ, ഈ അവസരം മുതലെടുക്കുകയും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്ഥിരമായി രാഷ്ട്രീയാസ്ഥിരത നിലനിര്‍ത്താനുതകുന്ന ഈ വിഘടന താല്‍പ്പര്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുദ്ദേശിച്ച രാഷ്ട്രീയാസ്വസ്ഥത യാഥാര്‍ഥ്യ മായെങ്കിലും അതിന്റെ ഗുണം ലഭിച്ചത് അവര്‍ക്കല്ല.

            ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും ജിന്നയെ പിന്തുണച്ചില്ലെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണല്ലോ, വിഭജനത്തിന് ശേഷവും, ഇന്ന് പ്രശ്നകാരികളായ ഐ.യു.എം.എല്‍ കാര്‍ ഉള്‍പ്പെടെ യുള്ള ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയെത്തന്നെ സ്വീകരിച്ചത്. സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജിന്ന, ഒരു പാരമ്പര്യ മുസ്ലീം ജീവിത രീതി സ്വീകരിച്ചിരുന്ന വ്യക്തിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. യൂറോപ്യന്‍ സംസ്കാരത്തെ ആശ്ലേഷിച്ചു ജീവിച്ചിരുന്ന ജിന്ന രാഷ്ട്രീയാധികാരം പ്രശ്നമായ പ്പോള്‍ ദുഷ്ട ലാക്കോടെയാണ്  ദലിത, പിന്നോക്ക സമൂഹങ്ങള്‍ ഉള്‍പ്പടെ, പൊതുവേ ഇന്ത്യക്കാരെല്ലാവും  അനുഭവിച്ചിരുന്ന ദുരിതങ്ങളെയും അനീതികളെയും ജാതി-ജന്മിത്ത ഭീകരതകളെയും മറ്റും മുസ്ലീങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരതകളായി ചിത്രീകരിച്ചത്. അതുപോലെയാണ് കേരളത്തില്‍ ഐ യു.എം.എല്‍ എന്ന വര്‍ഗീയ പാര്‍ട്ടി മുസ്ലീങ്ങളുടെ പ്രത്യേക അവകാശങ്ങളെപ്പറ്റി പറയുന്നത്. വിളക്ക് കൊളുത്തലും പുഷ്പ്പാര്‍ച്ചന ചെയ്യലും നമസ്തേ എന്ന് പറയുന്നത് പോലും അനിസ്ലാമികമാണെന്നും പറയുന്നവര്‍ അതിന്റെ പേരില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളെല്ലാം അലങ്കോലപ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുസ്ലീങ്ങളു ടെ  മതപരമായ ചടങ്ങുകളല്ലാതെ പൊതു പരിപാടികളിലൊന്നും മുസ്ലീം ലീഗു മന്ത്രിമാരെ ക്ഷണിക്കാതിരിക്കലാണ് ഇതിനൊരു പരിഹാരം. പൊതു പരിപാടികള്‍ തങ്ങളുടെ ദുര്‍വാശി മൂലം അലങ്കോലമാക്കുന്ന മന്ത്രിമാര്‍ തങ്ങളെ വിളിച്ചില്ലെന്ന് പരാതി പറയുകയും ചെയ്യരുത്. പൊതു മര്യാദ പാലിക്കാന്‍ കഴിയാത്തവര്‍ പൊതു ചടങ്ങുകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് . കാരണം, ജിന്നയുടെ മത വിശ്വാസം പോലെ തന്നെ, മുസ്ലിം ലീഗുകാരുടെ മതവിശ്വാസവും രാഷ്ട്രീയ ലാഭം നോക്കിക്കൊണ്ടുള്ളതാണ്. പട്ടിണി കിടക്കുന്ന മുസ്ലീങ്ങളെ രക്ഷിക്കാനോ, പാവപ്പെട്ടവര്‍ക്ക് കിടപ്പാടമുണ്ടാക്കി കൊടുക്കാനോ അല്ല, മുസ്ലീം രാഷ്ട്രീയം പറയുന്നത്. എല്ലാ ജനകീയ പ്രശ്നങ്ങളെയും, എന്തിന്, മുസ്ലീം സ്ത്രീകളെ വെല്ലുവിളിക്കുന്ന തലാക്കിനെ പോലും, പള്ളി, മതം, ആചാരങ്ങള്‍, വിശ്വാസം എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കുഴച്ച് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പ് സുരക്ഷിതമാക്കുക എന്ന ഏകലക്ഷ്യമാണ് മുസ്ലീം ലീഗിന്റെ വെളിച്ച വിരോധത്തിലും, മലയാള ഭാഷാ വിരോധത്തിലും കാണുന്നത്. മുഹമ്മദു കോയ പോലും വെളിച്ചം കണ്ടാല്‍ വിറളി പിടിക്കുന്നവനായിരുന്നു വെന്നത് പൂര്‍ണമായും ശരിയാണ്. കേരളത്തിലെ മുസ്ലീം വര്‍ഗീയ തീവ്രവാദത്തിന്റെ വിത്തിന് വളമിട്ട് മുളപ്പിച്ച് അതിന്റെ ഗുണ ഫലം കൊയ്തത് മുഹമ്മദ് കോയയായിരുന്നു. മുണ്ടുടുക്കുന്നത് മാത്രമല്ല, സ്കൂളില്‍ പോയി പഠിക്കുന്നതു പോലും ഹറാമാണ് എന്ന് പറഞ്ഞ്, അക്കാലത്ത് കുറേപ്പേരെ ആകര്‍ഷിച്ച കോയയുടെ പിന്‍ഗാമി കള്‍ , ഇപ്പോള്‍ വിദ്യാഭ്യാസം നേടിയ മുസ്ലീം യുവാക്കളെ ഇരകളാക്കുവാനായി അതിതീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് വെളിച്ച വിരുദ്ധ യുദ്ധവും മലയാള ഭാഷാ വിരോധവുമെല്ലാം. മുസ്ലീങ്ങള്‍ക്ക് സ്വത്വപരമായി അപകടമുണ്ട് എന്ന് പ്രചരിപ്പിച്ചില്ലെങ്കില്‍ മുസ്ലിം ലീഗിന് പ്രസക്തി എന്ത്. ഇത് ആത്യന്തികമായി ചെന്നെത്തുക മലപ്പുറം കേന്ദ്രീകരിച്ച് ഒരു പുതിയ പാകിസ്ഥാന്‍ എന്നതിലേയ്ക്കാണ്. ഒരു പഞ്ചായത്തെങ്കില്‍ പഞ്ചായത്തിന്റെയെങ്കിലും മുഖ്യമന്ത്രിയും സര്‍വാധികാര്യക്കാരുമായിരിക്കാനായി സംസ്ഥാനത്തിന്റെ ഭദ്രതയെ മുസ്ലീം ലീഗ് ഒറ്റു കൊടുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും ഒടുവിലത്തെ പരിപാടി നോക്കുക. പൊതു ഭൂമി കയ്യേറിയവര്‍ക്കെല്ലാം അവ സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ പതിച്ചു കൊടുക്കുകയും രണ്ടും മൂന്നും സെന്റുകാരന്റെ അവകാശം എടുത്തുകളയുകയും ചെയ്തുകൊണ്ട് ഉത്തരവിറക്കി.  ആര്‍ക്കുവേണ്ടി. ആരാണ് കേരളത്തിലെ ഭൂമിയും വനവും സംഘടിതമായി കൈയേറിയിരിക്കുന്നതെന്നന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെയും മതേതര സ്വഭാവം വ്യക്തമാകും. അടൂര്‍ പ്രകാശിനെ അറിയില്ലേ, വല്ലതും കളഞ്ഞാല്‍ മതി, നക്കിപ്പറക്കിക്കോളും. ബിജു രമേശ് മാത്രമല്ല, അടൂര്‍ പ്രകാശും ചാരായക്കച്ചവടക്കാരനാണ്. അതുകൊണ്ട് മാത്രം കോണ്‍ഗ്രസ് നേതാവായതാണ്. ചാരായക്കച്ചവടക്കാരന്‍ റവന്യൂ മന്ത്രികൂടിയായാല്‍ സലീംരാജ്  വകുപ്പ് ഭരിക്കും. ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും സംശയം, അവരും ചാരായക്കച്ചവടക്കാരാണോ എന്ന്. ജനങ്ങള്‍ക്കതില്‍ ഒരു സംശയവുമില്ല. ഉമ്മനും മാണിയുമെല്ലാം ബിനാമികള്‍തന്നെ.  ഇതൊക്കെ സാധിക്കാന്‍ മുസ്ലീം വര്‍ഗീയത തീവ്രമാക്കേണ്ടതുണ്ട്. മാണിക്കും ഉമ്മനും അത് പേടിക്കണ്ട. സഭ ഇപ്പോഴേ റെഡിയാണ്. ലീഗിന്റെ കാര്യം അതല്ല. അങ്ങനെ ഇണക്കിക്കൊടുക്കാന്‍ സഭകളില്ല. അത് ലീഗ് തന്നെ ചെയ്യണം. അതുകൊണ്ട് ഇനിയും മുസ്ലീം ലീഗിന്റെ ഫത്വകള്‍  കൂടിക്കൂടി വരും. ഇതിലാകട്ടേ, കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും ഒരു പങ്കുമില്ല. കേവലം ഒരു അതിന്യൂനപക്ഷത്തിന്റെ അധികാരമോഹം മാത്രം. ഈ പോക്ക് അപകടകരമാണ്.

Jul 28, 2015

ഈ മഹാസത്യത്തിന് മുന്നില്‍ എന്തു കൊണ്ട് നമ്മള്‍ നിശ്ശബ്ദരാകുന്നു.


ലോകം നിശ്ശബ്ദമായ ഒരു നിമിഷത്തില്‍, സ്നേഹം ഒരു വിഗ്രഹമാകുന്നതിലുള്ള അസഹിഷ്ണുത കാലം ഇങ്ങനെ തീര്‍ത്തു കളഞ്ഞു.

അപ്പോഴും തോല്‍പ്പിക്കാനായില്ല എ.പി.ജെ എന്ന മഹാസത്യത്തെ. കാരണം എ.പി.ജെ. അബ്ദുല്‍കലാം, ഇന്ത്യക്കാരിലോരോരുത്തരിലൂടെയും ഇനിയും പിറക്കാനിരിക്കുന്ന ഓരോ ജന്മത്തിലൂടെയും പറഞ്ഞു കൊണ്ടേയിരിക്കുന്നൂ -ലോകാ സമസ്താ സുഖിനോ ഭവന്തു. സ്വപ്നം ഉറക്കത്തില്‍ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാണ്  എന്ന് പറഞ്ഞ ആളെങ്ങനെ കവിയല്ലാതാകും?.പക്ഷേ, വീണ്ടും നമ്മള്‍ കാത്തിരിക്കുന്നു. ..കാത്തുകാത്ത്...കാത്ത്... എവിടെയോ നിന്ന് നടന്നുവരുന്ന ആ കാലൊച്ചകള്‍..എ.പി..ജെ.അ...

Jul 24, 2015

ഒരു തരികിട മുഖ്യമന്ത്രിയും കുറേ തൊട്ടി മന്ത്രിമാരും

                    ഒരു തരികിട മുഖ്യമന്ത്രിയും കുറേ തൊട്ടി മന്ത്രിമാരും

കേരളാ ഹൈക്കോടതി ജഡ്ജ് ഒരു സത്യമാണ് തുറന്നു പറഞ്ഞത്. അതിനു മറുപടിയായി ഉമ്മന്‍ചാണ്ടിയും പറഞ്ഞത് സത്യമാണ്. ഉമ്മന്‍ ചാണ്ടിയെയും മാണിയെയും മറ്റ് അഴിമതി ക്കാരായ സര്‍വ അലവലാതി മന്ത്രിമാരെയും സംരക്ഷിക്കുന്നതില്‍ എ.ജി. വീഴ്ച വരുത്തുന്നില്ല. സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലേ അവര്‍ വീഴ്ച വരുത്തുന്നുള്ളു. ജനങ്ങളുടെ പ്രശ്നങ്ങളാണ് കോടതി പറഞ്ഞത്. സ്വന്തം കാര്യമാണ് ഉമ്മന്‍ ചാണ്ടി എന്നത്തേയും പോലെ ഇക്കാര്യത്തിലും പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ചൂട്ടു പിടിത്തക്കാരന്‍ കെ.സി. ജോസപ്പ് എന്ന മന്ത്രിക്കുട്ടന്‍ ഹൈക്കോടതി ജഡ്ജിയെ വിളിച്ചത് ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്നാണ്. ആ കഥ ആരെങ്കിലും കക്ഷിക്ക് പറഞ്ഞുകൊടുത്തതാകാനേ വഴിയുള്ളു. അക്ഷരം പഠിച്ചവന്റെ ഒരു ലക്ഷണവമുള്ളവനല്ലല്ലോ ഈ മന്ത്രി. സംസ്കാരവും നഹി നഹി. എന്തായാലും ഹൈക്കോടതി ജഡ്ജി ചായത്തൊട്ടിയില്‍ വീണ കുറുക്കനാണെങ്കില്‍ ഈ മന്ത്രി ആ വാക്കിലെ ചായ മാറ്റിയാല്‍ അവശേഷിക്കുന്നത് മാത്രമാണ്. വെറുമൊരു തൊട്ടി. സ്വയം മലം നിറഞ്ഞ ഒരു തൊട്ടി ചായത്തൊട്ടിയില്‍ വീണെന്ന് മറ്റാരെയെങ്കിലും കുറ്റംപറയുന്നത് നല്ല തമാശ. പള്ളിച്ചലെ ആ ചെരുപ്പ് ലക്ഷ്യം കാണാതെ പോയതില്‍ കേരളീയര്‍ ദുഃഖിക്കുന്നു. ഇനിയെങ്കിലും ഊമ്മന്‍ചാണ്ടി അര്‍ഹിക്കുന്ന ചെരുപ്പ് അയാള്‍ക്ക് തന്നെ നല്‍കുക.

Jul 20, 2015

കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യമുന്നണി രാഷ്ട്രീയം അപകടകരമാണ് ,അതിനെ പരാജയപ്പെടുത്തുക.


       കേരളത്തില്‍ മുന്നണി നേതാക്കള്‍ക്ക് ജനങ്ങളോട് ഒരാദരവുമില്ലാതായിരിക്കുന്നുവെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും തെളിയിച്ചുകൊണ്ടിരിക്കുന്നതു്. ഉമ്മന്‍ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും കേരളീയ പൊതുസമൂഹത്തെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ഭരണം ഒരു സമുദായത്തിലെയും സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെങ്കിലും, മതത്തിന്റെയും ജാതിയുടെയും മറപിടിച്ചാണ് ഇവര്‍ കേരളീയ ജനസമൂഹത്തെ വെല്ലുവിളിക്കുന്നത്. അധികാരത്തിലെത്തുമ്പോഴെല്ലാം എല്‍.ഡി.എഫും ഈ ധാര്‍ഷ്ട്യം കാണിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരും മാറി മാറി അധികാരത്തില്‍ വരുന്നതിനുള്ള ഞുണുക്കു വേലകളല്ലാതെ ഈ നേതാക്കളുടെയെല്ലാം പൊതുസ്വഭാവം തെക്ക് നിന്ന് വടക്കോട്ട് സംസ്ഥാനത്തെ പൊതുഇടങ്ങള്‍ മുഴുവന്‍ വിറ്റ് കാശാക്കുകയാണ്. പത്തു രൂപ തികച്ചെടുക്കാനില്ലാത്ത ആദിവാസികളുടെ ഭൂമി മുഴുവന്‍ കൈയേറ്റക്കാര്‍ ഈ മുന്നണികളുടെ സഹായത്തോടെയാണ് അവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ നല്‍കാന്‍ ഭൂമിയില്ല. സഹസ്രകോടികള്‍ കൈവശമുള്ള സംഘടിത മതങ്ങള്‍ക്ക് പതിച്ചു കൊടുക്കാന്‍ ഇഷ്ടം പോലെ ഭൂമിയുണ്ട്. ആദിവാസികളെ അടിച്ചോടിച്ച് ക്രിസ്തീയ സഭ പിടിച്ചെടുത്ത സുല്‍ത്താന്‍ ബത്തേരിയിലെ ഫറോനപള്ളിയും കോളജും  നില്‍ക്കുന്ന ഭൂമിയും പത്തു രൂപ വാങ്ങാതെ പള്ളിക്ക് കൊടുക്കാന്‍ ഈ മന്ത്രി സഭ എടുത്ത തീരുമാനത്തെപ്പറ്റി ജനം ടി.വി. ഒഴികെ കേരളത്തിലെ ഒരു മാധ്യമവും ഒരു പാര്‍ട്ടിയും ഇനിയും മിണ്ടിയിട്ടില്ലെന്നതും പൊതു സമൂഹം ശ്രദ്ധിക്കണം. കാശെറിഞ്ഞ് കാശുണ്ടാക്കുന്ന തന്ത്രത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മുഖ്യമാധ്യമങ്ങളും ഒറ്റക്കെട്ടാണ്. കാരണം, ജനങ്ങള്‍ക്ക് ഈ രണ്ടു മുന്നണികളെ മാത്രം ആശ്രയിക്കേണ്ടി വരുന്നുവെന്ന അവരുടെ വിശ്വാസം. അവരോ, പരസ്യമായി ഗോഗ്വാ വിളിക്കുകയും പരസ്പരം കണ്ണിറുക്കുകയും ചെയ്യുന്നു. അതിനാല്‍ കേരളീയര്‍ ഓര്‍മിക്കുക. അടുത്ത തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി കൊക്കും കൂര്‍പ്പിച്ചിരിക്കുന്ന ഈ രണ്ടു മുന്നണികളുടെയും നേതാക്കളെയും മുന്നണിയുടെ പേരിലുള്ള ധിക്കാര രാഷ്ട്രീയത്തെയും തുടച്ചു നീക്കി കേരളത്തിലെ രാഷ്ട്രീയ പരിസരം ശുദ്ധീകരിക്കേണ്ടത് ഒരു ബാധ്യതയായി ജാതി-മതാതീതമായി കേരളീയര്‍ സ്വയം ഏറ്റെടുക്കുക.

Jul 16, 2015

ചാടിക്കളിയെടാ കുട്ടിരാമാ.. കാലു പൊക്കിക്കളിയെടാ തൃത്താല രാമാ..വെല രാമാ..

 ചാടിക്കളിയെടാ കുട്ടിരാമാ... കാലു പൊക്കിക്കളിയെടാ  

                           വെല- രാമാ..

ഊത്ത് കോങ്ക്രസുകാരനായ തൃത്താലക്കൊച്ചു രാമന്‍ എന്ന എം.എല്‍.എ 3000 വോട്ടിന് ജയിച്ചു പോലും. ഏത് കൊച്ചുരാമനും -  സാക്ഷാല്‍ ചാടിക്കളിക്കുന്ന കൊച്ചുരാമന്‍ മാത്രമായിരിക്കുന്നിടത്തോളം കാലം -എന്തിന് ബലരാമനുപോലും , ഒന്നോ രണ്ടോ വട്ടം ആളുകളെ പറ്റിക്കാം. അതും മാണിയും കുഞ്ഞാലിക്കുട്ടിയും ഊമ്മന്‍ ചാണ്ടിയും തുള്ളാന്‍ പറയുമ്പോള്‍ സ്വയം തുള്ളുക മാത്രമല്ല, സ്വന്തം അമ്മയെക്കൊണ്ടു പോലും തുള്ളിക്കാനും തയാറായി യൂത്ത് എം എല്‍ എ, ചൂട്ടു കത്തിച്ചുപിടിച്ചു കൊടുക്കാനുള്ളപ്പോള്‍. ക്രൈസ്തവ സഭകളും  മുസ്ലീം ന്യൂനപക്ഷക്കച്ചവടക്കാരും, ആവശ്യത്തിലേറെ കാശുമായി സമസ്ത സാമൂഹ്യ വിരുദ്ധ ശക്തികളും പത്തു പതിനൊന്ന് പാര്‍ട്ടികളും യൂത്ത് എം എല്‍ എ യ്ക്ക് വേണ്ടി പണിയുന്നത് ആദര്‍ശം കൊപ്ലിച്ചു തുപ്പാനല്ല. അവര്‍ക്ക് പത്തു പുത്തനുണ്ടാക്കാനാണ്. അതുകൊണ്ട് ബലരാമന്‍ പൂച്ച പൊന്നുരുക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനത്തിനറിയാം. ഇങ്ങനെ ഫേസ്ബുക്കില്‍ വയറിളക്കിക്കൊണ്ടിരുന്നാല്‍ മതിയോ രാമച്ചാരേ?. സോളാര്‍ സരിതയ്ക്ക് അടിപ്പാവാട കഴുകാനും മാണിക്ക് നോട്ടെണ്ണാനും കു.കുട്ടിക്ക് അടിവസ്ത്രം ധരിപ്പിക്കാനും സമയത്തെ ത്തിയില്ലെങ്കില്‍, ഓടിക്കളിയെടാ കുട്ടിരാമാ, ചാടിക്കളിയെടാ ബലരാമാ, എന്നും പറഞ്ഞ് പുന്നക്കയും തട്ടിയുരുട്ടി നടക്കേണ്ടി വരും. നാട്ടിലുള്ള എത്രപാര്‍ട്ടികളും ജാതിനേതാക്കളുമാണ് ബലരാമന്റെ മൂവായിരത്തിന്റെ മുതലാളികളെന്ന് മറന്നുപോയാല്‍ ...പൊന്ന് വെലരാമാ, രാഹുല്‍ കൊച്ചുതമ്പുരാനല്ല, സാക്ഷാല്‍ ഇറ്റാലിയന്‍ ചോരയോടുന്ന മദാമ്മ വിചാരിച്ചാല്‍ പോലും കരപിടിക്കുകേല. തൃത്താലക്കാരെല്ലാം ഊത്ത് കോങ്കിറസ് സംസ്കാരമുള്ളവരല്ല.  കാലുപിടിത്തവും പിമ്പിങും എം.എല്‍.എ യെ ജനങ്ങളേല്‍പ്പിച്ച പണിയുമല്ല. 
                    ചാടെടാ..രാമാ. ഓടെടാ രാമാ

                     കൊച്ചുരാമാ..വെലരാമാ.

Jul 13, 2015

ഋഷിരാജ് സിങും രമേശ് ചെന്നിനായകവും

                              
ആഭ്യന്തര മന്ത്രി രമേശ് നിന്ദത്തല വേദിയില്‍ കടന്നുവന്നപ്പോള്‍ ഋഷിരാജ് സിങ് എന്ന പൊലീസ് ഓഫീസര്‍ സല്യൂട്ടടിച്ച് ബഹുമാനിച്ചില്ലെന്നും അതിന് നല്‍കിയ വിശദീകരണം കൂടുതല്‍ വലിയ തെറ്റാണെന്നും കേരളമാകെ മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, ഋഷിരാജ് സിങിനെ ശിക്ഷിക്കുമെന്നും വ്യക്ത മാക്കിയിരിക്കുന്നു. യു.ഡി.എഫ് കാരുടെ പാര്‍ലമെന്ററി കമ്മറ്റി ഋഷിരാജ് സിങിനെ പൊരിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടതിനാല്‍ ചാണ്ടിച്ചന്‍ എണ്ണയും വറചട്ടിയുമെടുക്കാന്‍ പോയിരിക്കുകയാണത്രെ. ചാണ്ടിയും ചെന്നിത്തല യും മറ്റ് യു.ഡി.എഫ് നേതാക്കളും അറിഞ്ഞിരിക്കേണ്ടത്  നിങ്ങളെയൊന്നും ബഹുമാനിക്കാന്‍ സിങിനെന്നല്ല, ആത്മാഭിമാനമുള്ള ആര്‍ക്കും കഴിയില്ലെന്ന വസ്തുതയാണ്. തൊലിവെളിപ്പുള്ള ഏത് സാമൂഹിക വിരുദ്ധയ്ക്കും പാവാടവള്ളിയില്‍ കെട്ടിയിട്ടു കൊണ്ടു നടക്കാവുന്ന ഒരു മുഖ്യമന്ത്രിയും മന്ത്രി സഭയുമാണ് കേരളത്തില്‍ ഇപ്പോഴു ള്ളത്. അരുവിക്കരയിലെ ജനങ്ങള്‍ കാര്‍ത്തികേയന് നല്‍കിയ വോട്ടു പോലും , അയാളുടെ ശവത്തിന്  വിലപേശിയിട്ടും, കോടിക്കണക്ക് രൂപ കൈക്കൂലിയായി സഭയ്ക്കും മതന്യൂന പക്ഷത്തിന്റെ പിരിവുകാര്‍ക്കും നല്‍കിയി ട്ടും  മോന്‍ചെറുക്കന് നല്‍കാതിരുന്നത് ഈ തിരിച്ചറിവുകൊണ്ടാണ്.  കോഴകൊണ്ട് കാശുണ്ടാക്കാം. ആദരവ് വിലകൊടുത്തു വാങ്ങനാകില്ല, കുറേ യു.ഡി.എഫു കാരുടേതൊഴികെ. അതിനാല്‍ ഋഷിരാജ് സിങ്, രമേശ് ചെന്നിനായകത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.  അഴിമതിക്കാരും നാലാം കിടക്കാ രുമായ ഈ നേതാക്കളെ അഴിമതി രഹിതനും ആദര്‍ശവാദിയുമായ ഒരു പോലീസ് ഓഫീസര്‍ എഴുന്നേറ്റ് നിന്നാദരിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍, ഋഷിരാജ് സിങ് ചെയ്തതാണ് ശരി. മറ്റുള്ളവര്‍ മണിയടിക്കാരായതു കൊണ്ടാണ് അര്‍ഹതയില്ലാത്തവരെയെല്ലാം ആദരിക്കുന്നതായി നടിക്കുന്നത്. ഇത് ഒരു ഔപചാരിക പരിപാടിയെന്നുമല്ല. പ്രസംഗിക്കാന്‍ ചെന്ന ഒരാള്‍ ആ പണിക്ക് വന്ന മറ്റൊരുവനെ ആദരിക്കുന്നതെന്തിന്? കാട്ടുകള്ളന്മാരായ യു.ഡി.എഫ് കാരു മാത്രമല്ല,എല്‍.ഡി.എഫുകാരും ഋഷിരാജ് സിങ്ന്റെ തലയെടുക്കണമെന്നാവശ്യപ്പെടുന്നത് അവരുടെ കള്ളത്തരങ്ങളിലും അറപ്പില്ലാതെ ഇദ്ദേഹം കൈവച്ചുകളഞ്ഞാലോ എന്ന് ഭയന്നാണ്. കൂടാതെ, ഒരു അര്‍ഹതയമില്ലാതെ ജനപ്രതിനിധികളെന്ന പേരില്‍ തമ്പ്രാക്കള്‍ ചമഞ്ഞ്, കൊച്ചു രാജാക്കന്മാരായി വിലസാനുള്ള ദുരാഗ്രഹമാണിവരുടേത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍  ഇപ്പോള്‍ വയറ്റിപ്പിഴപ്പുകാര്‍ മാത്രമല്ല, മുതലിറക്കില്ലാത്ത കച്ചവടക്കാരുമാണ്. അതിനുള്ള മറയാണ് എം.എല്‍.എ. ,എം.പി. സ്ഥാനങ്ങളും മന്ത്രിസ്ഥാനവുമെല്ലാം. ഇതൊക്കെ അടുത്തു നിന്ന് കാണുന്ന ഒരു നീതിമാനായ പൊലീസ് ഓഫീസര്‍ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടിയേയും രമേശ് നിന്ദത്തലയേയുമെല്ലാം ബഹുമാനിക്കുക?അത് അതിരു കടന്ന ആഗ്രമാണ്.

Jul 9, 2015

    ഉത്തമമായ ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുന്ന സംസ്ഥാനം -

             ചക്ക പ്ലാഞ്ചുവട്ടില്‍ വീണഴുകുമ്പോള്‍

കേരളത്തിന്റെ ഭക്ഷ്യപ്രശ്നം വിഷം തീനികളുടെ നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഇത് ഓരോ മൂലയിലും നിന്നുയര്‍ന്നു കേള്‍ക്കുന്ന ഒരു വസ്തുതയാണ്. പക്ഷേ, ഇതിനിടയിലൂടെ കേരളീയരുടെ മടിയും പൊള്ളയായ അഹം ഭാവവും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും, നിസ്സാരമായി പരിഹരിക്കാവുന്നതും അതിലൂടെ ഒരു തൊഴില്‍മേഖല വെട്ടിത്തുറക്കാവുന്നതും, കേട്ടാല്‍ നിസ്സാരവുമായ ഒരു കാര്യം പക്ഷേ, താല്‍പ്പര്യമുള്ളവരെ ചിന്തിപ്പിക്കാതിരിക്കുകയില്ല. കേരളത്തില്‍ പല വീടുകളിലുമുള്ള പ്ലാവുകളില്‍ വിളയുന്ന ചക്കകളില്‍ ഏറിയകൂറും പഴുത്തളിഞ്ഞ്, പരിസര മലീനകരണവുമുണ്ടാക്കി വൃക്ഷച്ചുവടുകളില്‍ കുരുവും ചുളയുമായി കിടക്കുന്നുണ്ട്. വീട്ടുകാര്‍ക്ക് ഇതൊരു ബാധ്യതയായി മാറിയ അനുഭവങ്ങളും കുറവല്ല. പരിസരത്ത് അവയ്ക്കാവശ്യക്കാരില്ല. മാര്‍ക്കറ്റില്‍ ചെന്ന് മോശമായ ചക്ക വലിയ വില കൊടുത്തു വാങ്ങുന്നവര്‍ എന്നാല്‍ ,ധാരാളമുണ്ട് താനും.  ഉദാഹരണത്തിന്, തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ഇരുനൂറു രൂപ വരെ വിലവാങ്ങുന്ന വരിക്കച്ചക്ക നാവായിക്കുളവും കിളിമാനൂരും പോലുള്ള പല സ്ഥലങ്ങളിലും വീണ് നശിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്.
           ഏറ്റവും ഔഷധഗുണമുള്ളതും പല രോഗങ്ങള്‍ക്കും പ്രതിരോധകരവുമായിട്ടുള്ള ഈ വില പിടിച്ച ഭക്ഷ്യവസ്തു എന്തുകൊണ്ടാണിങ്ങനെ പാഴ്വസ്തുവിനെ പോലെ നശിക്കുന്നത്.? കേരളത്തിലല്ലാതെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് ഇങ്ങനെ സംഭവിക്കുമോ.? സീസണാകുമ്പോള്‍ത്തന്നെ പ്രാദേശികമായി ലഭ്യമായിട്ടുള്ള ചക്കകള്‍ ശേഖരിച്ച് ,വിവിധ ഉല്‍പ്പന്നങ്ങളായോ, ചക്കക്കറിയും പഴവും മറ്റുമായോ ഒക്കെ ഉപയോഗപ്പെടുത്താന്‍ ഓരോ എം.എല്‍.എ. മാരും പഞ്ചായത്ത്, മുനി. കമ്മറ്റികളും വിചാരിച്ചാല്‍ പോലും കഴിയുന്നതാണ്. എന്‍.ജി.ഒ കള്‍ക്കും ഇത്തരം ഇടപെടലുകളിലൂടെ സംസ്ഥാനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച നഷ്ടം തടയാനും ആരോഗ്യകരമായ, മാലിന്യമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കാനും, അതിശക്തമായ ഒരു തൊഴില്‍ മേഖല പ്രയോജനപ്പെടുത്താനും കഴിയും. ഒന്നുമില്ലെങ്കില്‍ പ്രയത്നശാലികളായ തമിഴുമക്കളെ അറിയിക്കുക. എങ്ങനെയാ യാലും ഈ ദേശീയ നഷ്ടം  തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.  സഹകരണ സ്ഥാപനങ്ങള്‍ക്കും ഇതിലുത്തരവാദിത്തമുണ്ട്. എന്തിന് , സ്വകാര്യ നിര്‍മ്മാണ-വിതരണക്കാരുടെ പോലും ഇടപെടല്‍ ഈ രംഗത്ത് പ്രയോജനകരമാണ്. സര്‍ക്കാരും പ്രാദേശിക ഭരണസമിതികളും ഇത് കാണണം. കേരളത്തില്‍ ആവശ്യത്തിലേ റെയുള്ള മന്ത്രി സാറന്മാര്‍ക്ക് അല്‍പ്പം സംസ്ഥാന താല്‍പ്പര്യവും കുറച്ച് വിവേകവുമൊക്കെ ആകാം. വെറും പണ മുണ്ടാക്കല്‍ മാത്രമല്ലല്ലോ മന്ത്രിസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്.

Jul 4, 2015

മുഖം - മൂടി




മുഖം മൂടി വില്‍പ്പനക്കാരന്‍ എന്നോട് പറഞ്ഞു:
സാറിനും വേണ്ടേ ഒരു മുഖം?
മുഖം മൂടിയില്ലാത്ത ഈ മുഖം
എന്തൊരവലക്ഷണമാണ്

ഇതാ പുതിയ മുഖം മൂടികള്‍
ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്
ഈ മുഖംമൂടികള്‍ വച്ചവര്‍ക്കെല്ലാം
അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്

അവാര്‍ഡ് കിട്ടിയാല്‍
ചത്തുകിടക്കുമ്പം പൊലീസുകാര്‍ വന്ന്
മാനത്തോട്ട് വെടിവയ്ക്കും
എന്താ ഒന്നെടുക്കട്ടെ
വില അല്‍പ്പം കൂടും
ഈ മുഖം മൂടിക്ക്

Jun 30, 2015

 യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഉമ്മന്‍ 

                    ചാണ്ടി രാജിവയ്ക്കണം

അരുവിക്കര തെരഞ്ഞെടുപ്പ് കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് യു.ഡി.എഫുകളും അവകാശ പ്പെടുന്നുണ്ടെങ്കില്‍ അടിയന്തിരമായി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതാണ്.

കാരണം  കേവലം സാങ്കേതികത മാത്രമല്ല ജനാധിപത്യം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിന് എതിരായി വീണിട്ടുള്ള വോട്ടില്‍ നിന്ന് എത്രയോ താഴെയാണ്. നോട്ടയും മറ്റ് സ്ഥാനാ ര്‍ഥികളും കൂടി നേടിയ വോട്ടും, സത്യസന്ധമായി പറഞ്ഞാല്‍, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ട് മൈനസ് യു.ഡി.എഫ് വോട്ട്  ആണല്ലോ ഭരണവിരുദ്ധ വോട്ട്. ഒരു സ്ഥാനാര്‍ഥി ജയിക്കാന്‍ മത്സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാല്‍ മതിയെന്നുള്ളത് സ്വയം രക്ഷയ്ക്കായി ഇവിടത്തെ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രമാണ്. രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഉപജീവനം ഉറപ്പാക്കാനുള്ള ഒരു തന്ത്രം മാത്രം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് പറയുമ്പോള്‍ അത് പൊതു ജനഹിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം പരിശോധിക്കാന്‍.
 അതായത്, 'അപമാനക്കരയില്‍' യു.ഡി.എഫ്. സ്ഥാനാര്‍ഥി സാങ്കേതികമായി ജയിച്ചെങ്കിലും ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നവരാണ് ഭൂരിപക്ഷം സമ്മതിദായ കരും. ബി.ജെ.പി+എല്‍.ഡി.എഫ് +നോട്ട +ഇതരര്‍ . യു.ഡി.എഫ്. ഭരണത്തെ അനുകൂലിക്കുന്നവര്‍ ശബരീനാഥിന് വോട്ടു ചെയ്തവര്‍ മാത്രം.വളരെക്കുറ വാണെന്നര്‍ഥം. അതിനാല്‍, ഭരണത്തിന്റെ വിലയിരുത്തലാണെന്ന് വിലയിരു ത്തുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് വാക്ക് പാലിക്കണം, സത്യസന്ധതയെന്നൊന്ന് പരിചയമുണ്ടെ ങ്കില്‍..ഭൂരിപക്ഷം തിരസ്ക്കരിച്ച മന്ത്രിസഭ -ഇപ്പോഴാണ്  എല്ലാ അര്‍ഥത്തിലും ഒരു ന്യൂനപക്ഷ മന്ത്രി സഭയായത്.

ഇത് കേരളീയരുടെ നാണക്കേട്.

അരുവിക്കര അപമാനക്കരയായി. ഇത് കേരളീയരുടെ നാണക്കേട്. അഴിമതി നടത്തുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍, ചാനലുകര്‍ക്ക് ആവശ്യമെങ്കില്‍, നാമെന്തിന് മടിക്കണം. വീരപ്പന്‍ സിന്ദാബാദ്..

              ആര്യനാടോ,അപമാന നാടോ?

കേരളത്തില്‍ കൊള്ളയും കൊലപാതകവും തിമിര്‍ത്താടാന്‍ സാധ്യത തുറന്ന ആര്യനാട്ടുകാര്‍ അഴിമതിയ്ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരിക്കുന്നു. മാണിക്കും ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മോഷ്ടിക്കാനും പെണ്‍വാണിഭത്തിനും സമ്മതം നല്‍കിയിരിക്കുന്നു. ഇനിയുള്ള കൊള്ള ആര്യനാട്ടുകാരുടെ ചെലവിലായിക്കൊള്ളട്ടെ. പുതിയൊരു കൊള്ളക്കാരനും കൂടി രംഗത്തെത്തിച്ച ആര്യനാട്ടുകാര്‍ക്ക് കിട്ടേണ്ടതു കിട്ടുംമെന്നുറപ്പിക്കാം. ആര്യനാട്ട്കാര്‍ക്ക് കോഴയില്‍ കുറച്ച് നല്‍കാന്‍ സാരി മാത്രം പോര. മറ്റെന്തെങ്കിലും കൂടി നല്‍കണം.ചാണ്ടി ശ്രദ്ധിക്കുക. കേരളത്തെ കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക് കേരളത്തെ അപമാനിക്കാനാന്‍  കഴിഞ്ഞിരിക്കുന്നു. ആര്യനാടോ,അപമാന നാടോ?

Jun 29, 2015

        പിണറായി വിജയന്‍ എന്‍.എസ്.എസില്‍

 ഉ.ചാണ്ടിയും മാണിയും മാത്രമല്ല പിണറായി വിജയനും കൂടി കൂടിയാല്‍ എന്‍.എസ്.എസ്. സുകുമാരന്‍ നായര്‍ക്ക് ഒത്ത കൂട്ടായി. ഇനി സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആറടി മണ്ണും കൂടി പൂജ്യമായിക്കൊള്ളും. ഒരു പിണറായി വിജയന്റെ കുറവ് സുകു. നായര്‍ക്കുണ്ടായിരുന്നു. എന്‍.എസ്.എസ്. സെക്രട്ടറി സ്ഥാനം എസ്  രാമചന്ദ്രന്‍ പിള്ളയെ ഏല്‍പ്പിച്ചിട്ട് സുകു.നായര്‍ക്ക്  പഴയ പ്യൂണ്‍ പണി എ.കെ.ജി. സെന്ററില്‍ തുടരാം. അഭിവാദ്യങ്ങള്‍ ..പിണറായി സുകുമാരന്‍ നായര്‍ കീ ശയ്...

Jun 27, 2015

നായന്മാരുടെ ആനപ്പുറത്തൊരു സുമുകുമാരന്‍ നായര്‍

 ഓരോരുത്തര്‍ക്കും അര്‍ഹമായത് പറഞ്ഞിട്ടുണ്ട്. ഈ സുകുമാരന്‍ നായരെങ്ങനെ എന്‍.എസ്.എസ് സെക്രട്ടറിയായി?ഏത് മേല്‍വിലാസത്തില്‍? എന്തായാലും കക്ഷി  നന്ദിയുള്ള നായ..രാണ്. നായന്മാരുടെ ചെലവിലാണ് അര്‍മ്മാദിക്കുന്നതെങ്കിലും മാണി-ചണ്ടിച്ചായന്മാരുടെ പര്യമ്പുറത്താണ് അന്തിയുറക്കം. ഇടയ്ക്ക് എഴുന്നേറ്റ് ഒന്ന് കുരയ്ക്കും. അവര്‍ വല്ലതുമിട്ടു കൊടുക്കും. നായന്മാരുടെ ഒരു നാണക്കേട്. ഇയാളെ എങ്ങനെ ചുമക്കുന്നൂ ആത്മാഭിമാനികളായ നായര്‍ സമുദായം എന്നതിലാണദ്ഭുതം.

Jun 22, 2015

 അരുവിക്കരയിലെ സഹോദരങ്ങളോട് സ്നേഹപൂര്‍വം കേരളം

 ലക്കും ലഗാനുമില്ലാതെ, അഴിമതി ഒരു അവകാശമാക്കി മാറ്റിയ ഭരണമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന സത്യം അരുവിക്കരയിലെ വോട്ടര്‍മാരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി ഒരു മന്ത്രി സഭ മുഴുവന്‍ തന്നെ ജൂണ്‍ 27 വരെ അരുവിക്കരയിലുണ്ടാകും, പച്ചച്ചരിയും പെരുത്ത വാഗ്ദാനങ്ങളുമായി. അന്നുവരെ മാത്രം. പല സമുദായ നേതാക്കള്‍ക്കും വേണ്ടുന്ന കാശെത്തിച്ചു കഴിഞ്ഞതായി വെള്ളാപ്പള്ളി നടേശന്റെ പെട്ടെന്നുള്ള കരണം മറിച്ചിലില്‍ നിന്ന് വായിച്ചെടുക്കാം. പണമുണ്ട് ചാണ്ടിയുടെയും കൂട്ടരുടെയും കൈയില്‍. കോഴപ്പണം പല തരത്തില്‍ ഒഴുകുന്നതിനാല്‍ വലിയൊരു കൂട്ടം അവരുടെ കൂടെയുണ്ടാകുകയും ചെയ്യും. എങ്കിലും അരുവിക്കരയിലെ വിവേകശാലികളായ സമ്മതിദായകര്‍ക്ക് കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിയും.
മറ്റാരു തന്നെ ജയിച്ചാലും ശരി, തങ്ങളുടെ അഴിമതിക്ക് തെളിവ് നല്‍കാന്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന യു.ഡി.എഫ്. ജയിക്കാതിരിക്കേണ്ടത് കേരളീയരുടെ പൊതു ആവശ്യമാണ്. അത് സഫലീകരിക്കാന്‍ ജാഗ്രത പാലിച്ചാല്‍ കേരളീയര്‍ എന്നും അരുവിക്കരക്കാരോട് നന്ദിയുള്ളവരായിരിക്കും. മറിച്ചായാലോ, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കൊള്ളയടിച്ച് ഇപ്പോള്‍ തന്നെ ഒരു വിധം പാപ്പരായിരിക്കുന്ന കേരളത്തിലെ അവശേഷിക്കുന്ന മണ്ണും ആറും മണലും മലയും മാത്രമല്ല, സ്ത്രീകളെപ്പോലും -സരിതയെ ഇപ്പരുവമാക്കിയതാരാണെന്നോര്‍ക്കുക - കടുംവെട്ടു നടത്തി തങ്ങളുടെ ദുരാഗ്രഹങ്ങളുടെ ഇരകളാക്കും. അതിനൊക്കെ ന്യായീകരണമായി അരുവിക്കരയിലെ തെരഞ്ഞെടുപ്പു വിജയം ചൂണ്ടിക്കാണിക്കുകയും ചെയ്യും.  അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിച്ചാലും ശബരീനാഥ്, അമ്മയുടെ ഉപദേശമനുസരിച്ച്, ആ നാട്ടില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കുകയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍പ്പിന്നെ ജനങ്ങള്‍ക്ക് കിട്ടുന്ന സേവനമെന്തായിരിക്കും? ഉമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ചില ഖദറുകളും ചേര്‍ന്ന് ഈ സംസ്ഥാനത്തെ എഴുതിവില്‍ക്കുന്നതിന് ഈ വിജയം ഒരു തുറുപ്പുശീട്ടാക്കും. അതിനാല്‍, അരുവിക്കരക്കാര്‍ കേരളത്തെ രക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നു. കേരളത്തെ അഴിമതിയിലും വിനാശത്തിലും നിന്ന് രക്ഷിക്കാന്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതു വഴി അരുവിക്കരയിലെ ജനങ്ങള്‍ക്ക് കഴിയും, ജയിക്കുന്നത് മറ്റാരുമാകട്ടെ.എല്‍.ഡി.എഫ് ആയാല്‍പോലും തല്‍ക്കാലം കുഴപ്പമില്ല.
                                          കേരളീയര്‍

Jun 21, 2015

                             ബ്രൈമൂര്‍ എസ്റ്റേറ്റ് അരുവിക്കര മണ്ഡലത്തിലല്ല.
ബ്രൈമൂര്‍ എസ്റ്റേറ്റിലെ പട്ടിണിക്കാരായ തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ ആത്മഹത്യയുടെ വക്കത്താണെന്ന് വാര്‍ത്ത. അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ കേറിയിറങ്ങി ഷാളുകളും വാഗ്ദാനങ്ങളും നല്‍കിയേന. ജൂണ്‍ 27 വരെയെങ്കിലും അവരുടെ ക്ഷേമാന്വേഷണത്തിന് ഇടതുവലതു ഭേദമില്ലാതെ നേതാക്കളും എം.എല്‍.എ മാരും പറന്നിറങ്ങിയേനെ. എങ്കിലും ഇപ്പോഴുമവര്‍ക്ക് ഒരു എം.എല്‍.എയും എം.പി.യുമെല്ലാമുണ്ട്. നാടു നന്നാക്കാന്‍ വേണ്ടി മേളകള്‍ നടത്തി, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് സഹായം നല്‍കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്കും കാശുണ്ടാക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സമ്പര്‍ക്കങ്ങളിലും ഇവര്‍ഉള്‍പ്പെടില്ല. കാരണം, അവര്‍ക്ക് സരിതയും ശാലുമോനോനും സലിംരാജുമടങ്ങുന്ന ഉമ്മന്‍ ചാണ്ടി ബ്രിഗേഡുകളുടെയോ, ആദര്‍ശം വിറ്റ് കാശാക്കുന്ന സുധീരന്റെയോ സഹായമില്ലല്ലോ. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ മന്ത്രിമാരും എം.പിയും എം.എല്‍.എയുമൊക്കെ എത്തും ഓരോ റീത്തുമായി. കാത്തിരിക്കുക
ജൂണ് 27 വരെ അരുവിക്കരക്കാരുടെ മുന്നില് വണങ്ങി നില്ക്കുന്ന നേതാക്കളെ 28 കഴിഞ്ഞാല് ആരുമവിടെ പ്രതീക്ഷിക്കരുത്. പിന്നെ ജനങ്ങളുടെ ഊഴമാണ്, നേതാക്കളുടെ ഇരിപ്പിടങ്ങളിലേയ്ക്കുള്ള ദുരിത യാത്രകള്.

Jun 11, 2015

ആഭാസന്മാരുടെ രാഷ്ട്രീയം

        രാഷ്ട്രീയം ആഭാസന്മാരുടെ അവസാന അഭയസ്ഥാനമാണെന്ന് പറഞ്ഞ സായിപ്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നില്ല, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയുമൊന്നും. എങ്കില്‍ ആഭാസന്മാരെക്കാള്‍ അധഃപതിച്ചവരുമുണ്ടെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞേനെ. ഉദാഹരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ആദിവാസികളെ  കബളിപ്പിക്കാന്‍ വേണ്ടി അരുവിക്കര നിയോജക മണ്ഡലത്തിലെ കാണിക്കാരുടെ കോളനിയായ ചാമക്കാലയില്‍ പോയി, ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് പറഞ്ഞ കാരണം കാര്‍ത്തികേയന്‍ മണ്ഡലത്തെ പൊന്നാക്കി മാറ്റിയിരിക്കു ന്നതിനാല്‍ മകനോ,ഭാര്യയോ തല കാണിച്ചാല്‍ മതി ജയിക്കുമെന്നാണ്. ഇത് പറഞ്ഞ് നിയോജക മണ്ഡലത്തിലെ രണ്ടാം നിരക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കാപട്യക്കാരനായ  എ.കെ.ആന്റണിയെയും മറ്റുമിറക്കി നോക്കിയിട്ടും പരാജയം മണത്തിട്ടാകണമല്ലോ ഉമ്മന്‍ ചാണ്ടി പല തരം പ്രലോഭനങ്ങളുമായി ആദിവാസികളുടെ നിഷ്ക്കളങ്കതയ്ക്ക് വില പറയാനിറങ്ങിയത്. അദ്ദേഹം അങ്ങനെയൊരു നാടകം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ചുമന്നു നടന്നിരുന്ന കാണികളുടെ മൂപ്പന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തളര്‍ന്ന് കിടക്കുന്നുണ്ട്. ഉച്ചവരെ അവിടെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ മുഖ്യന് സമയം കിട്ടിയില്ല. വോട്ട് ചെയ്യാന്‍ ആരോഗ്യമവശേഷി ച്ചിട്ടുള്ളവരെ കണ്ട് തന്റെ സ്ഥിരം നമ്പരുകളുമിറക്കി തിരിച്ചു പോയി. ഇതേ മുഖ്യമന്ത്രിയുടെ അനാസ്ഥയുടെ ഫലമായി തൃശൂരില്‍ ആദിവാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഹോസ്റ്റല്‍ മാസങ്ങളായി തുറന്നു കൊടുക്കാതെ ഇട്ടിരുന്നത് കഴിഞ്ഞ ദിവസം ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നു കയറേണ്ടി വന്നു. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം ഒരു വംശ ഹത്യപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ അരുവിക്കരയിലെ ആദിവാസികളെ നന്നാക്കുന്ന നാടകമാണ് മുഖ്യമന്ത്രി അഭിനയിക്കുന്നത്. ഇത്തരത്തില്‍ നാണമെന്ന വികാരമില്ലാതെയുള്ള കാപട്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.
     അതു പോലെ, കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും കെ.സി.വേണുഗോപാലുമെല്ലാം കരിക്കു കുടിക്കാന്‍ കയറുന്ന ശാലു മോനോനോട് അരുവിക്കരയിലെത്തി വോട്ടു പിടിച്ചു കൊടുക്കാനുള്ള വേണുഗോപാലിന്റെ അഭ്യര്‍ഥന ടിയാള്‍ തന്നെ വെളിപ്പെടുത്തി. ശാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസുകാര്‍ക്ക്  പ്രായഭേദമെന്യേ ഉത്തേജനം നല്‍കുമെന്നത് ഉറപ്പല്ലേ. സരിത ഫീല്‍ഡിലെത്തിക്കാണു മല്ലൊ.അരുവിക്കരയിലെ സാരി വിതരണത്തിന് പിന്നാലേയാണ് ഇത്തരം പ്രകടനങ്ങള്‍. ഇനി പര്യമായി പണം വിതരണം ചെയ്യുന്നത് മാത്രമേ കാണാനുള്ളു. മണ്ഡലത്തെ സ്വര്‍ഗമാക്കിയ മുന്നണിയുടെ പരിതാപമാണിത്
 ഈ പരമ കള്ളന്മാരാണ് നേതാക്കളെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടാനാണ്.?

Jun 3, 2015

അരുവിക്കര ഉപതെരഞ്ഞെടുപ്പ്

                      സത്യം പറഞ്ഞാല്‍...

ഞാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണക്കാരനോ,ശത്രുവോ അല്ല. പക്ഷേ, രാഷ്ട്രീയ കാപട്യത്തെ, അതാരു കാണിച്ചാലും അംഗീകരിക്കനുമാകില്ല. അരുവിക്കരയിലും യു.ഡിഎഫും എല്‍.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്മെന്റ്  തുടങ്ങിക്കഴിഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റിന് ഒറ്റക്കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുന്നതു വഴി ഹിന്ദുക്കളെ ഗൂഢമായി അപമാനിക്കാമെന്നതാണ് . കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതലും ഇതാമെന്ന് കാണുമ്പോള്‍, കേരളത്തിലും ചില ബി.ജെ.പി. എം. എല്‍. എ മാരെങ്കിലുമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.  ജാതി- മതാധിഷ്ഠിതങ്ങളായ  ഇരു മുന്നണി രാഷ്ട്രീയം വളരെ ആഭാസകരമായ ഒരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ സര്‍വ അഴിമതിക്കാരുടെയും സ്വര്‍ഗമായി കേരളം മാറിയിരിക്കുന്നു.
   അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
         കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും.  രാജഗോപാല്‍ തോല്‍ക്കാന്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ,  വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന്‍ മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും  ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ  വേണ്ട.

Jun 1, 2015

അരുവിക്കരയില്‍ നിന്ന്

അരുവിക്കരയില്‍ കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനായതുകൊണ്ടാകണം. മലബാര്‍ സിമന്റ് ഫാക്റ്ററി അഴിമതി ഒന്നുമല്ലാതെ പോകുന്നതിന്റെ നന്ദി പിണറായി കാണിക്കുമല്ലൊ. അച്യുതാനന്ദനെ മൂലയ്ക്കൊതുക്കിയത് തന്നെ അതിന്റെ പ്രധാന ലക്ഷണം.
                                                    ***
    പക്ഷേ, എന്നെപ്പോലുള്ള വെറും സാധാരണക്കാര്‍ക്ക് ഒരു സംശയം മാത്രം. ജി.കെ. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് മണ്ഡലത്തെ സ്വര്‍ഗമാക്കിയെന്ന് കോണ്‍ഗ്രസ്സും, യു.ഡി.എഫിന്റെ കരുതല്‍ ജനങ്ങളില്‍ ഏറ്റിറ്റുണ്ടെന്ന് മുഖ്യമന്ത്രിയും ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കാര്‍ത്തികേയന്റെ ഭാര്യയേയും മകനെയും പുത്തന്‍ കോണ്‍ഗ്രസ്സുകാരാക്കി മാമോദീസ മുക്കി  അരുവിക്കര നിര്‍ത്തി, അച്ഛനില്ലാത്ത കൊച്ചനാണേ, ഒരോട്ടു തരണേ എന്ന് കരയിപ്പിക്കുന്നതെന്തിന്. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരനെ പിടിച്ചു നിര്‍ത്തി ധൈര്യ മായി വോട്ടു ചോദിച്ചാല്‍ പോരായിരുന്നോ?
                                                   ***
1 കാര്‍ത്തികേയന്റെ മകന്‍ ശബരി, വലിയൊരു മുതലാളിയുടെ വമ്പന്‍ ശംബളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് അരുവിക്കരയിലെ ജനങ്ങളെ സേവിക്കാനിറങ്ങാന്‍ അച്ഛന്‍ ചത്ത് കട്ടിലൊഴിയുന്നതു വരെ കാത്തിരുന്നതെന്തിന് ? 2 ആ ശംബളത്തിലും കൂടുതല്‍ വരുമാനം രാഷ്ട്രീയത്തൊഴിലില്‍ നിന്ന് വലിയ വിയര്‍പ്പൊന്നുമൊഴുക്കാതെ കിട്ടുമെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടല്ലേ, ധൈര്യമായി ജോലി കളഞ്ഞത്. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍പ്പോലും സ്ഥാനാര്‍ഥിയുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭക്കണക്കായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.തോറ്റാലും വേണ്ടില്ല, സ്ഥാനാര്‍ഥിയായല്‍ മതി എന്ന് നേതാക്കള്‍ കരുതുന്നതിന്റെ പൊരുള്‍ ഇതാണ്.
                                                    ***
തന്റെ ഭാര്യയ്ക്ക് റിട്ടയര്‍മെന്റിന് ശേഷവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ട്  ഉന്നതോദ്യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ നൂറിലൊന്നെങ്കിലും ആര്യനാട്ടെ പട്ടിണിക്കാരായ ആദിവാസികള്‍ക്കോ, ബോണക്കാട്ടെ ആത്മഹത്യയുടെ വക്കിലെത്തിയ ഏതെങ്കിലും തോട്ടം തൊഴിലാളിക്കോ വേണ്ടി കാര്‍ത്തികേയന്‍ നടത്തിയിട്ടു ണ്ടോ.
                                                   ***
എന്തൊക്കെ പറഞ്ഞാലും ശബരി ഒരു തനി രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. തന്റെ അച്ഛന്‍ 24 വര്‍ഷമായി സേവിച്ച മണ്‍ഡലത്തിലെ ആദിവാസിക്കോളനിയില്‍ ജീവിതത്തിലാദ്യമായി (ഒരു പക്ഷേ, അവസാനമായും)എത്തിയ സ്ഥാനാര്‍ഥി വീടും കുടിയും തകര്‍ന്ന് നരക യാതന അനുഭവിക്കുന്ന അവരോട് പറഞ്ഞത് ഇനി എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വീടു വച്ചു തരാമെന്നാണ്. അയാളുടെ അച്ഛനെ ഇരുപത്തി നാലു വര്‍ഷം കൊണ്ടു നടന്നിട്ട് അവര്‍ക്കിപ്പോഴും കേറിക്കിടക്കാനിടമില്ല.അടുത്തത് മകന്റെ ഊഴമാണ്. ഇതിനാണ് കോണ്‍ഗ്രസുകാര്‍ പൊതുവേ ത്യാഗമെന്നൊക്കെ പറയുന്നത്


May 30, 2015

അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്

അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സ്വബോധം വന്നത്. ഭാഗ്യത്തിന് ജി.കാര്‍ത്തികേയന്റെ മകനുള്ളതു കൊണ്ട് തല്‍ക്കാലം ഒരു സ്ഥാനാര്‍ഥിയായി. ആ പയ്യന്‍ കല്യാണം കഴിച്ചതാണോ. കുഞ്ഞുങ്ങളുണ്ടോ, ഇനി, അഥവാ ആ പയ്യനെങ്ങാന്‍ ജയിച്ചുപോയാല്‍ തുടര്‍ന്ന് നേതൃത്വം കുറ്റിയറ്റുപോകരുതല്ലോ. അതുപോലെ, അടിയന്തിരമായി കെ.പി.സി.സി., ഏ.ഐ.സി.സി. നേതൃത്വം ചെയ്യേണ്ടത് ആ രാഹുല്‍ഗാന്ധിയെക്കൊണ്ട് ഔപചാരികമായി ഏറ്റവും പെട്ടന്ന് കല്യാണം കഴിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് മക്കളില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനാഥമാകുകയില്ലേ?സേവപിടിക്കാനും കോഴക്കച്ചവടം കൊഴുപ്പിക്കാനും കുടുംബത്തലവന്മാരാരെങ്കിലുമില്ലെങ്കില്‍ അയ്യോ കഷ്ടം കോണ്‍ഗ്രസേ, എന്ന പഴയ മുദ്രാവാക്യം വിളിച്ചുപോകും, പാവം ,ഒരു യജമാനനെ അന്വേഷിച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ . എന്തു ചെയ്യാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്തി ആത്മാര്‍ഥമായി സഹായിച്ചാലും ഈ കോണ്‍ഗ്രസുകാര്‍ നന്നാകുകയില്ലെങ്കില്‍പ്പിന്നെ അവരായി, അവരുടെ പാടായി.,അല്ലേ സഖാക്കളേ.

May 27, 2015

മന്ത്രി കെ.സി.ജോസഫിന്റെ  നേതൃത്വത്തില്‍ പുതിയ ഒരു തട്ടിപ്പുകൂടി

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‍കേന്ദ്രീകരിച്ചു കൊണ്ട് ഒരു സാഹിത്യചോരണ ശൃംഖല തന്നെ പ്രവര്‍ത്തിച്ചു വരുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. എം.ആര്‍. തമ്പാന്‍ യു.ഡി.എഫ് നോമിനിയായി അവിടെ ഭരണം തുടങ്ങിയതു മുതല്‍ പ്രസ്തുത സ്ഥാപനത്തെ, തന്റെ സ്തുതിപാഠകരുടെയോ, രാഷ്ട്രീയ സംരക്ഷകരുടെയോ പെരുച്ചാഴിമടയായി മാറ്റിക്കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്ന  പല എഴുത്തുകാരുടെയും കൈയില്‍ നിന്ന് ഉദ്ഘാടനച്ചടങ്ങുകളുടെ പേരില്‍ പണം വാങ്ങിക്കുന്നതായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അത് നല്‍കാത്തതിന്റെ പേരില്‍ കേ.ഭാ.ഇ. പ്രസിദ്ധീകരിച്ച എന്റെ 'മലയാള ഭാഷ തൊല്‍കാപ്പിയത്തില്‍ 'എന്ന കൃതിക്കെതിരായി തമ്പാന്‍തന്നെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

    ഇവിടെ ഇതെഴുതാന്‍ കാരണം,  തമ്പാന്റെയും മന്ത്രി. കെ.സി. ജോസഫിന്റെയും നേതൃത്വത്തില്‍ മറ്റൊരു തട്ടിപ്പിന് അരങ്ങൊരുങ്ങുന്നതാണ്. മന്ത്രി കെ.സി. ജോസഫിന്റെ സാംസ്കാരിക താല്‍പ്പര്യങ്ങള്‍ എല്ലാവര്‍ക്കു മറിയാം. കൈയിലേ കാശ്, വായിലേ ദോശ എന്നതിനപ്പുറം ഒരു സാംസ്കാരിക ധാരണയും അദ്ദേഹത്തിനുള്ള തായി ശത്രുക്കള്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. തമ്പാനാകട്ടെ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് പോലും തിലോദകം ചാര്‍ത്തുന്ന തരം ഭാഷാപണ്ഡിതനും. അതായത്, ഒരു സാധാരണ മലയാള പദത്തിന്റെ അര്‍ഥവും പ്രയോഗ രീതികളും സാധ്യതകളും തിരിച്ചറിവില്ലെന്ന് ഇതിനകം തമ്പാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് , ചില ആസ്ഥാന കമ്മറ്റിക്കാരെയും കൂട്ടി ശബ്ദതാരാവലി പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത വന്നിരുന്നു. അതില്‍ ചില കമ്മിറ്റി അംഗങ്ങള്‍ മലയാള സര്‍വകലാശാല കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ കമ്മറ്റിയിലും ഉപദേശകാംഗങ്ങളാണ്. ചുരുക്കത്തില്‍, മലയാള സര്‍വകലാശാല 2015 നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന നിഘണ്ടു ചോര്‍ത്തിയും മറ്റ് ചില നിഘണ്ടുക്കളില്‍ നിന്ന് കട്ടിങും പേസ്റ്റിങും നടത്തിയും ഒരു വ്യാജ നിഘണ്ടു ഒപ്പിക്കാനുള്ള ഗൂഢശ്രമത്തിനാണ് മന്ത്രി നേതൃത്വം നല്‍കുന്നത്. മല.ഭാഷയുടെ പേരില്‍ ഉള്ള ഒരു സര്‍വകലാശാല ചെയ്തു കൊണ്ടിരിക്കുന്ന മൌലികമായ ഒരു കാര്യം മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയും ഒരു മന്ത്രിയും കൂടി പൊതു ഖജനാവിലെ പണം മുടക്കി ചെയ്യാന്‍ തുടങ്ങുന്നത് വിദ്യാഭ്യാസ മന്ത്രിയേയും വിദ്യാഭ്യാസ വകുപ്പിനെയും വിശ്വാസമില്ലാഞ്ഞിട്ടോ, അതോ, സര്‍വകലാശാലയുടെ നേട്ടം പിന്‍വാതിലിലൂടെ സ്വന്തമാക്കാനോ എന്നറിയില്ല. ഒരു കാര്യം മാത്രം വ്യക്തം. കേരള സര്‍ക്കാര്‍ ഒരു കൂട്ടം വ്യാജന്മാരുടെ നിയന്ത്രണത്തിലാണെന്ന്.

May 26, 2015


ജീവിച്ചിരിക്കുന്ന കവിയുടെ പ്രതിഭയ്ക്ക്

സ്വയം

ഒരു (സ്)മാരകം പണിയുമ്പോള്‍ 


കേരളത്തില്‍ ധാരാളം ഫൌണ്ടേഷനുകളുണ്ട്. കവികളുടെ പേരുകളിലുമുണ്ട് പലതും. അവയെല്ലാം മരിച്ചവരുടെ  ആരാധകരും സുഹൃത്തുകളും ബന്ധുക്കളുമൊക്കെ ചേര്‍ന്നു വിവിധ ലക്ഷ്യങ്ങളോടെ  സ്ഥാപിക്കുന്നവ യാണ്. ഏറ്റവും കുറഞ്ഞത്, ഇതുവരെയുള്ള അനുഭവം വച്ചുകൊണ്ട് പറഞ്ഞാല്‍, ലക്ഷ്യം നഗരഹൃദയത്തില്‍ അഞ്ചുസെന്റ്  ഭൂമിയും അവിടെ തല്‍പ്പര കക്ഷികള്‍ക്ക് ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സുമാണ്. അതെന്തുമാകട്ടേ, ഫൌണ്ടേഷന്‍ നിര്‍മാണ ചരിത്രത്തില്‍ ഇതാ തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ തുടക്കം. സാധാരണയായി ഒരു കവിയുടെ പ്രതിഭയുടെ ഫൌണ്ടേഷനെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കവിതകളാണ്. കവിയുടെ ചരമാനന്തരം അദ്ദേഹത്തിന്റെ രൂപബോധം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി പ്രതിമ സ്ഥാപിക്കുകയും  മറ്റ് പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെ ഒരു മഹാകവി ഒരു പുതിയ സമാരംഭം കൂടെ കുറിച്ചു. സ്വന്തം പ്രതിഭയില്‍ തീരെ വിശ്വാസമില്ലാത്തതിനാലാണോ, അതോ, ചുറ്റും കൂടിനില്‍ക്കുന്ന ആരാധകരുടെ ആത്മാര്‍ഥത താന്‍ മരിച്ചുകഴിഞ്ഞാലും ഉണ്ടായിരിക്കുമോ എന്ന സംശയം കൊണ്ടാണോ എന്തോ,താന്‍ ജീവിച്ചിരിക്കേ തന്നെ തന്റെ പ്രതിഭയ്ക്ക് ഒരു സ്മാരകം നിര്‍മ്മിക്കുന്ന തിരക്കിലാണ്. വിവിധ തരം കലാകായിക പരിപാടികളും അതിന്റെ പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓ.എന്‍. വിയുടെ കവിതകളുടെ കാര്യത്തില്‍ ന്യായമായിത്തന്നെ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമാ-നാടക ഗാനങ്ങളുടെ മാധുര്യത്തെപ്പറ്റി ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാന്‍ വഴിയില്ല. സിനിമാഗാനങ്ങളെയും കവിതയെന്ന് വിളിക്കുന്നതിലാണ് വൈലോപ്പള്ളി ശ്രീധരമോനോന്‍ പോലും പരിഹാസ്യത കണ്ടെത്തിയിട്ടുള്ളത്. ഇത് പൊതുവേ സാഹിത്യ വിമര്‍ശകര്‍ തുറന്നുകാട്ടിയിട്ടുമുണ്ട്. എങ്കിലും സ്വന്തം പ്രതിഭയ്ക്ക് സ്വന്തം കവിതകള്‍ ഒരു അടിത്തറയുമൊരുക്കുന്നില്ല എന്ന കവിയുടെ തിരിച്ചറിവ് പക്ഷേ, അന്ധരായ ആരാധകര്‍ക്കില്ലല്ലോ.

May 22, 2015


 ജനാധിപത്യം സംരക്ഷിക്കുന്ന നേതാക്കളുടെ ഗുണപാഠങ്ങള്‍

സല്‍മാന്‍ ഖാന് മാനിനെയും മനുഷ്യരെയും കൊല്ലാം. അയാളെ കോടതി ശിക്ഷിച്ചാലും ജനാധിപത്യത്തിന്റെ സംരക്ഷകന്മാരായ ഭരണാധികാരികള്‍  ജയിലിലാക്കാതെ സംരക്ഷിക്കും. കാരണം, കോടീശ്വരന്മാര്‍ക്ക് നിയമം ബാധകമല്ല. അവരാണ് എല്ലാ നേതാക്കള്‍ക്കും സമായാസമയം തീറ്റിയിട്ടു കൊടുക്കുന്നത് .എന്നാല്‍ മാവോയിസ്റ്റിനെ ഹൈക്കോടതി നീതീകരിച്ചാലുംശരി, ജനാധിപത്യക്കച്ചവടക്കാര്‍ കൊല്ലുകതന്നെ ചെയ്യും.
വയനാട്ടിലെ യൂത്കോണ്‍ഗ്രസുകാരനും പാര്‍ട്ടിക്കാര്‍ക്കുമൊക്കെ എഞ്ചിനീയറെയും തല്ലാം പോലീസ് സൂപ്രണ്ടിനെയും തല്ലാം. അവരെ പോലീസ് തൊടുകയില്ല. ജനാധിപത്യം വറ്റിപ്പോകും. അവര്‍ മാവോയിസ്റ്റുകളല്ലല്ലോ. പക്ഷേ, മാവോയ്സ്റ്റുകള്‍ക്ക് വെള്ളം കൊടുത്താല്‍ രമേശന്റെ പൊലീസ് പാതിരായ്ക്ക് വീട്ടില്‍ക്കയറി സ്ത്രീകളെ പോലും അപമാനിക്കും. അതാണ് കേരളാ മോഡല്‍ ജനാധിപത്യം.

ശശി തകരാര്‍ എം.പിക്ക് കൊലപാതകവും ..വാണിഭവും മാത്രമല്ല, ഗുണ്ടായിസവും വശമുണ്ടെന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ലേ. അതാണ് കോണ്‍ഗ്രസ് ജനാധിപത്യം.

ജനാധിപത്യത്തിന്റെ മറ്റൊരു കാവല്‍ക്കാരന്‍ മുസ്ലീം ലീഗ് മന്ത്രി മുനീറാണ്. വടകരക്കാരന്‍ ഒരു മുതലാളിയുടെ കാറില്‍ സര്‍ക്കാര്‍ കൊടിയും പിടിപ്പിച്ച് കാമപ്രാന്തെടുത്തവനെ പോലെ ഇബ്രാഹിം കുഞ്ഞ് ഭരിക്കുന്ന റൊഡിലൂടെ പറന്നുപോയി, ടിയാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത ഒരധ്യാപകനെ ഇടിച്ചു കൊന്നു. എന്നിട്ട് ചത്തവനാണ് കുറ്റവാളിയെന്ന് ഒരു പ്രസ്താവനയുമിറക്കി. മന്ത്രിയുടെ വിവരത്തെയും സദുദ്ദേശ്യത്തെയും കുറിച്ചൊന്നും മിണ്ടിപ്പോകരുത്. നിയമം ന്യൂനപക്ഷ മന്ത്രിക്ക് ബാധകമാണോ എന്ന് ജനാധിപത്യ പുത്തകമെടുത്ത് പഠിക്കുകയാണ് ഊമ്മന്‍ ചാണ്ടിയും രമേശ് ജന്മിത്തലയും. മുനീറും മാവോയിസ്റ്റല്ല്ലല്ലോ
പാവപ്പെട്ട ഒരു സുരക്ഷാ ജീവനക്കാരനെ കൊല്ലും വരെ കാറിടിപ്പിച്ച കൊലപാതകിയായ മുതലാളിയുടെ പിന്നില്‍ പൊലീസും ഡി.ജി.പി. പോലും വാലും ചുരുട്ടി നടക്കുന്നത് അയാള്‍ മാവോയിസ്റ്റല്ലാത്തതു കൊണ്ടാണ്. മാവോയിസ്റ്റായിരുന്നെങ്കില്‍ കാണാമായിരുന്നു പൊലീസിന്റെ ഒരു വീര്യം. കണ്ടില്ലേ,മാവോയിസ്റ്റാണെങ്കില്‍ പത്തുപൊലീസുകാരുടെ കൈപ്പൂട്ട്. 'അത്താണ് 'ജനാധിപത്യം.
എളമരം കരീം എന്ന മാര്‍ക്സിസ്റ്റ് നേതാവ് ചാക്ക്  രാധാകൃഷ്ണനെ അദ്ദേഹമെന്നും ബഹുമാന്യനായ വ്യവസായി എന്നുമൊക്കെയേ വിളിക്കൂ. വി.എസ്. അച്യുതാനന്ദനെ യാണെങ്കില്‍ തനി  മാര്‍ക്സിസ്റ്റ് ശൈലിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ചാക്കില്ലെങ്കില്‍ പാര്‍ട്ടി പത്രം നിന്നുപോകുമെന്ന് വെടിയുണ്ട ജയരാജന്‍ മുഖലേഖനമെഴുതിയിരുന്നത് ഓര്‍മ്മയില്ലേ?

രിങ്കാലി കരുണാകരന്റെ കിങ്ങിണിക്കുട്ടന്‍ ഇപ്പോള്‍ വെറും കിങ്ങിണിക്കുട്ടനല്ല. പത്തുപുത്തനുണ്ടാക്കിയ കുട്ടപ്പനാണ്. ഈ മാവോയിസ്റ്റുകളെങ്ങാനുമതറിഞ്ഞാല്‍..അതിനാല്‍ അവരെക്കൊല്ലണം. തന്തേക്കാളും മൂപ്പുള്ള മോന്‍തന്നെ.

രാഷ്ട്രീയ വേശ്യകളുടെ പടപ്പുറപ്പാടുകള്‍ കാണാനുള്ള വിധിയും കേരളീയര്‍ക്കുണ്ട്. ഒരു സ്ഥാനത്തിനു വേണ്ടി നമ്മുടെ ആദര്‍ശവാദികള്‍ എത്രവേണമോ അധഃപതിക്കുമെന്നതിന് തെളിവായി സുധീകരനും സതീശനും മറ്റും മുന്നിലുണ്ട്. അത്രയും ആദര്‍ശമേ ഒരു കോണ്‍ഗ്രസുകാരന് പറഞ്ഞിട്ടുള്ളുവെന്ന് നമുക്കറിയാം. ഒരു വര്‍ഷം മുമ്പു വരെ ഉമ്മന്‍ ചാണ്ടിയും മാണിയും മറ്റും, അലക്കിത്തേച്ച ഭാഷയില്‍ സംസാരിക്കുന്ന പ്രേമചന്ദ്രനും സോഷ്യലിസത്തിന്റെ വഴിവാണിഭക്കാരനായ വീരേന്ദ്ര കുമാറിനും അഴിമതിയുടെ പര്യായങ്ങളായിരുന്നു. പിണറായി വിജയന്റെ കണ്ണൂര്‍ മോഡല്‍ വിപ്ലവത്തില്‍ കളത്തിന് പുറത്തായപ്പോള്‍ മുതല്‍ ഊമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ഇവര്‍ക്ക് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ ആദര്‍ശവാദികളായി. മഹാത്മാഗാന്ധിക്ക് ഉമ്മന്‍ ചാണ്ടി ട്യൂഷനെടുക്കണമെന്നാണ് ഇപ്പോള്‍ പ്രേമചന്ദ്ര ന്റ പ്രസംഗം. എത്രനാളാണോ ഈ കാസറ്റ്. ഇനി, സി.പി.എം. വല്ലതുമെറിഞ്ഞു കൊടുത്താല്‍ അന്നു മുതല്‍ ഹിസ് മാസ്റ്റേഴ്സ് വോയ്സില്‍ യു.ഡി.എഫ് വിരുദ്ധ അച്ചടിഭാഷ കേള്‍ക്കാം. ദീപസ്തംഭം മഹാശ്ചര്യം, നവായ്ക്കുളത്തും ഒരു കുളമുണ്ടല്ലോ. പ്രേമചന്ദ്രന്‍ കുളിച്ചാല്‍ ആ കുളം നാറും.

ഇങ്ങനെ നമ്മുടെ ജനാധിപത്യത്തിന് മുതലാളിമാരോടും ക്രിമിനലുകളോടും വലിയ സ്നേഹമാണ്. അവരുടെ കാവല്‍ നായ്ക്കളാണ് നേതാക്കലളെന്ന പേരില്‍ വിലസുന്നത്

May 20, 2015

സി.പി.ഐ സന്ദര്‍ഭത്തിനൊത്തുയരുന്നു


കാനം രാജേന്ദ്രന്റെ രാഷ്ട്രീയ ഇടപെടല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തബോധം
പ്രകടിപ്പിക്കുന്നുണ്ട്

ഈ അഭിനന്ദനം കാനം രാജേന്ദ്രനെന്ന വ്യക്തിക്കല്ല.അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു സുവ്യക്ത നിലപാടിനുള്ള സാമാന്യ ജനതയുടെ അംഗീകാരമാണ് . കോടതി പോലും സാമൂഹിക /രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് നിരീക്ഷിച്ചിട്ടുള്ള രൂപേഷ് എന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെ മാത്രമല്ല, അയാളുടെ കുടുംബത്തെ യും പരിചയക്കാരെയും, ഒരു പക്ഷേ, ദാഹജലം കൊടുത്തവരെ പോലും പോലീസ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് പിടിച്ച് ജയിലലടയ്ക്കുകയോ, പറ്റുമെങ്കില്‍ സംഘട്ടന നാടകം സൃഷ്ടിച്ച് വെടിവച്ചു കൊല്ലുകയോ ചെയ്യുന്ന തിനുള്ള അധികാരം ഭരണകൂട ഭീകരതയ്ക്കുണ്ടെന്ന ഒരു തോന്നലാണ് അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേരള സര്‍ക്കാരിന്. പോലീസ് , അവരുടെ കുപ്രസിദ്ധമായ ഹിംസാത്മക പ്രകൃതം രൂപേഷ് എന്ന രാഷ്ട്രീയ പ്രവര്‍ത്ത കന്റെ തരുണ പ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടും കാണിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുന്ന യുഡിഎഫ്-എല്‍.ഡി.എഫ് നേതൃത്വവും നിക്ഷിപ്ത താല്‍പ്പര്യക്കാരും അതിനെയും മൌനം കൊണ്ട് അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചപ്പോഴാണ് ,സി.പി.ഐ. സന്ദര്‍ഭത്തിനൊത്തു യര്‍ന്ന്, രൂപേഷിനെ ഒരു രാഷ്ട്രീയത്തടവുകാരനായി കാണണമെന്നും, അയാളുടെ മക്കളെ ഉപദ്രവിച്ചാല്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രഖ്യാപിച്ചത്. മാവോയിസം ഒരു  വിശ്വാസമാണെന്ന കോടതിയുടെ നിരീക്ഷണത്തെയും കാനം ഓര്‍മിപ്പിച്ചു. എന്നല്ല, മാവോയിസ്റ്റുകളെ നേരിടാനെന്ന് പറഞ്ഞ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുപയോഗിച്ച പണം വിനിയോഗിച്ചിരുന്നെങ്കില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ ഓരോ തുണ്ടു ഭൂമി നല്‍കാന്‍ കഴിയുമായിരുന്നുവെന്നും കാനം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഭരണകക്ഷി കള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കേണ്ടി വരുമ്പോഴൊക്കെ മാവോയിസ്റ്റ് കോലാഹല മുയര്‍ത്തുകയും അതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ തയാറാകുകയുമാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം ധീരമായി ഉയര്‍ത്തിപ്പിടിച്ച സി.പി.ഐയ്ക്കും അതിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനും അഭിവാദ്യമര്‍പ്പിക്കുന്നു

ഡോ.ആര്‍. ഗോപിനാഥന്‍

May 17, 2015

ശബ്ദതാരാവലി


മലയാള ഭാഷാ പദവിജ്ഞാന കോശവും ശബ്ദതാരാവലിയും

അക്ഷരമാല
മലയാള ഭാഷയിലെ അക്ഷരമാലയില്‍ വടക്കുംകൂര്‍ 51 അക്ഷരം സ്വീകരിക്കുന്നു. ഒരു ഉള്ളാടപ്പാട്ടിലും 'തമ്പുരാനമ്പത്തൊന്നക്ഷരം തന്നേ' എന്ന് കാണുന്നു. (ഇടുക്കിയിലെ ആദിവാസിപ്പാട്ടുകള്‍) അ കാരം മുതല്‍ ന കാരം വരെ 30 അക്ഷരവും, രണ്ട് കുറിയ ഉ് , ഇ് കാരങ്ങളും തമിഴില്‍ ആയ്താക്ഷരവും (മലയാളത്തില്‍ ഘോഷികള്‍) അടങ്ങുന്ന 3 ചാര്‍പ്പെഴുത്തുകള്‍, അഥവാ ആശ്രിത ചിഹ്നങ്ങളും ചേര്‍ന്ന് ആകെ 33 അക്ഷരങ്ങള്‍. അതില്‍ അ ഇ ഉ എ ഒ 5 ഹ്രസ്വം. അവയുടെ ദീര്‍ഘങ്ങളും. (തൊല്‍.) മലയാളത്തിലെ ഘോഷികള്‍ സൃഷ്ടിക്കാന്‍ തമിഴിലെ ആയ്തത്തിന് കഴിയും.
അത് സംസ്‌കൃതത്തിലെ ഉപസര്‍ഗത്തിന്റെ സ്ഥാനം വഹിക്കുന്നു. ഉദാ- ആയ്തം+> ച്ഛ/, +> /, +> /. ഇത് സംസ്‌കൃതത്തിലെ ആശ്രിതം എന്ന വിഭാഗമാണ്. ഇ കാരത്തിനും ഉ കാരത്തിനും പഴന്തമിഴില്‍ മൂന്ന് ഉച്ചാരണം വീതമുണ്ട്. (തൊല്‍) അര മാത്രയില്‍ താഴെ അളവുള്ളത്,(ഇ്,ഉ്) വിവൃതമായി ഉച്ചരിക്കുന്നത്, (,ദീര്‍ഘോച്ചാരണമുള്ളത്.(ഇഇ, ഉഉ) ഇതൊക്കെ മലയാളത്തിലും ഉച്ചാരണത്തില്‍  ഇപ്രകാരമാണെങ്കിലും തമിഴില്‍ രണ്ടിലധികം മാത്രയളവ് മേല്‍ക്കാണിച്ചതു പോലെ (എഴുഉതല്‍) എഴുതാറുണ്ടെങ്കിലും മലയാളത്തിലങ്ങനെ ചെയ്യാന്‍ പാടില്ല. ഉച്ചാരണത്തില്‍ മാത്രം കാണിക്കുക.'ഗുരുവാക്കാമിച്ഛപോലെ പാടി നീട്ടി ലഘുക്കളെ' (വൃ.മഞ്ജരി) എന്നാണ് പ്രമാണം. 12 സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളും മൂന്ന് ചാര്‍പ്പെഴുത്തുകളും., ആ യും വായ തുറക്കുന്നതു മൂലവും ഇ, , , , ഐ എന്നിവ വായ തുറക്കുന്നതിനോടൊപ്പം അടിനാക്കിന്റെ (നാവിന്റെ മൂലം) ഇരുവശങ്ങള്‍ മേല്‍വരിയിലെ പല്ലിന് സമീപം തൊടുന്നതു മൂലമുണ്ടാകുന്നു., ,, , ഔ എന്നീ അഞ്ചു സ്വരങ്ങള്‍ ചുണ്ടുകൂര്‍പ്പിച്ചുച്ചരിക്കുന്നു. വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിലും വൈദിക സമ്പ്രദായത്തെയാണ് പിന്തുടരുന്നത്. സംസ്‌കൃതാക്ഷരമാലയിലില്ലാത്ത റ യും ന യും ഏറ്റവുമൊടുവിലായിട്ടാണ് ചേര്‍ത്തിരിക്കു ന്നത്. സാഹിത്യത്തമിഴില്‍ (ആധുനികം) മുപ്പത്തിയാറക്ഷരങ്ങളുണ്ടെങ്കില്‍ വായ്‌മൊഴി ത്തമിഴില്‍ മുപ്പത് അക്ഷരങ്ങളാണുള്ളത്. (ആന്‍ഡ്രനോവ്). , (ല്) എന്നിവ അപൂര്‍വ മായെങ്കിലും മലയാള ഭാഷയിലുണ്ടെങ്കിലും അവയുടെ ദീര്‍ഘം തീര്‍ത്തും നിഷ്പ്രയോജനമാണ് സജീവ ഭാഷയ്ക്ക്. അതിനാലവ പൂര്‍ണമായുമൊഴിവാക്കുന്നു. ഉയിര്‍മെയ്/സ്വരവ്യഞ്ജനം
അം (am) കേവല സ്വരമോ, വ്യഞ്ജനമോ അല്ല. അതൊരു പ്രത്യയമാണ്. യഥാര്‍ത്ഥ ത്തില്‍ അതൊരു പ്രത്യേക ഗണത്തില്‍പ്പെടുന്നു. തൊല്‍കാപ്പിയം ഇതിനെ ഉയിര്‍മെയ് (സ്വരവ്യഞ്ജനം)എന്ന് വിളിക്കുന്നു. മലയാളത്തിലെ സ്വര-വ്യഞ്ജനങ്ങളുടെ പ്രയോഗത്തിന നുസൃതമായി അം ല്‍ തുടങ്ങുന്ന നിരവധി വാക്കുകളുണ്ട്. അന്‍ എന്നൊരു രൂപഭേദവു മതിനുണ്ട്. മിക്ക നിഘണ്ടുക്കളും അംശം എന്ന വാക്കില്‍ തുടങ്ങുന്നു. ഗുണ്ടര്‍ട്ടുള്‍പ്പെടെ ചിലര്‍ അം പ്രത്യേക പ്രത്യയമായി സ്വീകരിച്ച് അര്‍ഥം നല്‍കി. അതാണ് ശരിയും. 'അം എന്ന് മിണ്ടിപ്പോകരുത്' എന്ന താക്കീതില്‍ അം മൗനത്തെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമെന്ന അര്‍ഥമാണ് സൂചിപ്പിക്കുന്നത്. ചിലേടത്ത് ഇത് കമാ എന്നാകുന്നു. അക്ഷര മാലയില്‍ ഇതിന്റെ സ്ഥാനം ഔ കഴിഞ്ഞ് കൊടുക്കുന്നു. കാരണം ഇതിന് വ്യഞ്ജന സമ്പര്‍ക്കമുള്ളതാണ്. അന്‍ ന് അം ന്റെ തുല്യ പദമെന്ന സ്ഥാനവും പുരുഷഭേദ സൂചക മെന്ന ഒരു സ്വതന്ത്ര സ്ഥാനവുമുണ്ട്. രണ്ട് സ്ഥാനത്തും അതിന് പ്രത്യേക പ്രയോഗ സന്ദര്‍ഭങ്ങളും അര്‍ഥ ഭേദകത്വവുമുണ്ട്. അതിനാല്‍ ഇവയെ രണ്ട് രൂപങ്ങളും അര്‍ഥ വ്യത്യാസങ്ങളുമുള്ള സ്വതന്ത്ര പദങ്ങളായി കണക്കാക്കുകയാണ് ഉചിതം. (അം, അന്‍ എന്നീ വര്‍ണങ്ങള്‍ നോക്കുക.)
ലിപി പരിണാമം തെക്കന്‍ ദ്രാവിഡവും പ്രാകൃത (വടക്കന്‍ ദ്രാവിഡം)വും ഒരു പൂര്‍വ ഭാഷ യില്‍ നിന്ന് വികസിച്ചു വന്നതാണ്. അവയുടെ ലിപികളും ഏകദേശം ഒരു പോലെയാണ്. വ്യാകരണപരമായും അവ തമ്മില്‍ സാദൃശ്യമുണ്ട്. അവ സംസ്‌കൃതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇടക്കല്‍ ഗുഹയില്‍ കാണുന്നത് വട്ടെഴുത്തിന്റെയും ബ്രാഹ്മിയുടെയും കലര്‍പ്പുള്ള ഒരു ലിപിയാണ്. ക്രി.പി. ഒന്നാം നൂറ്റാണ്ടു മുതല്‍ ബ്രാഹ്മി ലിപിക്ക് രൂപ ഭേദം വന്ന് ക്രമേണ അത് വട്ടെഴുത്തിലേയ്ക്കും തമിഴിലേയ്ക്കും നീങ്ങാന്‍ തുടങ്ങി. ക്രി.പി.മൂന്നാം നൂറ്റാണ്ടിന് ശേഷം അത് ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്ന് മൂന്നായി തിരിഞ്ഞു. ആറാം നൂറ്റാണ്ടില്‍ പല്ലവ കാലത്താണ് ഗ്രന്ഥ ലിപി വികാസം പ്രാപിച്ചത്. കാഞ്ചീപുരത്തെ ആദിപല്ലവന്മാര്‍ ബ്രാഹ്മി ഉപയോഗിക്കുന്നു. അതിനു ദേവനാഗരി അക്ഷരങ്ങള്‍ കൂടിയുണ്ട്. ഈ പല്ലവ ഗ്രന്ഥലിപിയില്‍ നിന്നാണ് ആര്യ എഴുത്തെന്ന പേരില്‍ മലയാള ഭാഷയുടെ അക്ഷരമാല വളര്‍ന്നുവന്നിട്ടുള്ളത്. തമിഴ് ലിപിയും വട്ടെഴുത്തും കോലെഴുത്തും മലയാണ്മയും ഒരേ കുടുംബത്തില്‍പ്പെട്ട അക്ഷരമാലയില്‍ നിന്നു വികസിച്ചു വന്നിട്ടുള്ളവയാണ്. ഇവ യ്‌ക്കൊന്നും വര്‍ഗാക്ഷരങ്ങളില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലിപി ബ്രാഹ്മി യാണ്. തെക്കേ ഇന്ത്യയിലെ അശോക ശാസനങ്ങളുടെ ഭാഷ പാലി (പ്രാകൃതം)യും ലിപി ബ്രാഹ്മിയുമാണ്. മധുര-തിരുനെല്‍വേലി പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ശാസനങ്ങളിലെ ലിപിയും ബ്രാഹ്മിയാണ്; ഭാഷ തമിഴും. ഈ ലിപി വടക്കേ ഇന്ത്യന്‍ ബ്രാഹ്മിയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് തെക്കന്‍ ബ്രാഹ്മിയെന്നും വിളിക്കുന്നു.ക്രിസ്ത്വബ്ദം ഒന്നാം ശതകം വരെയുള്ള പഴന്തമിഴ് ഭാഷാ ലിഖിതങ്ങളെല്ലാം തെക്കന്‍ ബ്രാഹ്മിയിലാണ്. അതിനുശേഷം ലിപിയുടെ രൂപത്തിനു മാറ്റം വന്നുതുടങ്ങുകയുംവികൃതമായ ബ്രാഹ്മി ക്രമേണ അധികമാകു കയും ഒടുവില്‍ ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്നീ ലിപികളായി മാറുകയും ചെയ്തു. വട്ടെഴുത്തി ന് ചേര-പാണ്ട്യ എഴുത്തെന്നും തെക്കന്‍ മലയാളമെന്നും നാനം മോനമെന്നും പേരുകളു ണ്ടായിരുന്നു. വട്ടെഴുത്തില്‍ വര്‍ഗ മധ്യാക്ഷരങ്ങളായ അതിഖര, മൃദു,ഘോഷങ്ങള്‍ക്കും ഊഷ്മാക്കള്‍ക്കും ഹകാരത്തിനും ചിഹ്നമില്ലായിരുന്നു. അതിനാല്‍ ഭാഷയില്‍ നിരവധി തദ്ഭവങ്ങളുണ്ടായി. വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തിന് പ്രത്യേക ലിപിയൊന്നു മില്ല. എഴുത്താണിയുടെ പ്രത്യേകതയനുസരിച്ച് ഓരോ വടിവ് രൂപപ്പെട്ടതാണ്. അതിനെ വടക്കന്‍ കേരളത്തില്‍, മലയാളം-തമിഴെന്നും, തെക്ക് ,മലയായ്മ/മലയാണ്‍മ എന്നും വിളിച്ചുവന്നു. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗ്രന്ഥ ലിപി സംസ്‌കൃത ഗ്രന്ഥങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സംസ്‌കൃത ശബ്ദങ്ങള്‍ കൃത്യമായി എഴുതാനുള്ള 51 അക്ഷരങ്ങളും അതിന് ചില രൂപ ഭേദങ്ങളുമുണ്ടായിരുന്നു. .ഡി. ഏഴാം നൂറ്റാണ്ടു വരെയുള്ളതാണ് ഗ്രന്ഥ ലിപിയുടെ ആദ്യരൂപം. കാഞ്ചിയിലെയും കാഞ്ചീവരത്തെയും പല്ലവ ലിഖിതങ്ങള്‍ ഈ രൂപത്തിലുള്ളവയാണ്. മുന്‍ കന്നഡ-തെലുഗു ലിപിയുമായി സാദൃശ്യമുള്ളതാണ് ആ രൂപം. തമിഴെഴുതാന്‍ ഗ്രന്ഥത്തമിഴ് എന്ന രൂപം ഏര്‍പ്പെടുത്തി യത് പല്ലവന്മാരാണ്. എന്നാല്‍, കേരളത്തിലും തെക്കന്‍ തമിഴകത്തും വട്ടെഴുത്ത് തന്നെയായിരുന്നു പ്രധാനമായി നിലനിന്നിരുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് തമിഴ് നാട്ടില്‍ ദേവനാഗരി പ്രചാരത്തില്‍ കൊണ്ടു വന്നത്. സംസ്‌കൃതത്തിന്റെ പ്രചാരം മൂലമാണ് ഗ്രന്ഥ ലിപി തമിഴകമെങ്ങും വ്യാപിച്ചത്. ഗ്രന്ഥ ലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തി സൃഷ്ടിച്ചതാണ് തുളു-മലയാളം. ഈ രൂപം എട്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നു. കേരളത്തിലെ പ്രധാനപ്പെട്ട ശിലാരേഖകളും ചെപ്പേടുകളു മെല്ലാം വട്ടെഴുത്തിലുമാണ്. സംസ്‌കൃത ശബ്ദങ്ങള്‍ ഗ്രന്ഥാക്ഷരത്തിലും ബാക്കിയെല്ലാം വട്ടെഴുത്തിലുമാണ് എഴുതിയിരുന്നത്.
ഇന്നത്തെ മലയാള ലിപി മിക്കവാറും ഗ്രന്ഥാക്ഷരങ്ങളില്‍ നിന്ന് രൂപം കൊണ്ടതാണ്. , , ഋ എന്നീ സ്വരാക്ഷരങ്ങളും ഖ, , , , , ബ എന്നീ വ്യഞ്ജനാക്ഷരങ്ങളും മലയാള ലിപിയിലും ഗ്രന്ഥത്തിലും ഒന്നുതന്നെയാണ്. , , , വ എന്നിവയില്‍ ഗ്രന്ഥാക്ഷര ങ്ങളില്‍ തുടക്കത്തില്‍ കാണുന്ന ചുറ്റിക്കെട്ട് മലയാളത്തില്‍ ഉപേക്ഷിച്ചു., , , ള ഇവ യുടെ ലിപികള്‍ തമ്മില്‍ അല്‍പ്പ വ്യത്യാസമേയുള്ളു., , , , , ണ ഇവയ്ക്കും രണ്ടു ലിപികളിലും പറയത്തക്ക വ്യത്യാസമില്ല. ദീര്‍ഘം, വള്ളി, പുള്ളി, അനുസ്വാരം, വിസര്‍ഗമെ ന്നിവയും ഒന്നുതന്നെ. ഗ്രന്ഥത്തിലില്ലാത്ത റ, ഴ എന്നീചിഹ്നങ്ങള്‍ വട്ടെഴുത്തിലുള്ളതാണ്. ഇത്തരത്തില്‍ ഗ്രന്ഥാക്ഷരവും മലയാള ലിപിയും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ഇതുപോലെ തന്നെയാണ് തമിഴും ഗ്രന്ഥവും തമ്മിലുള്ള ബന്ധവും. എന്നാല്‍ ഗ്രന്ഥത്തില്‍ 51 അക്ഷരങ്ങളുള്ളപ്പോള്‍ തമിഴില്‍ 9 ഉയിരെഴുത്തുകളും (സ്വരം)18 മെയ്യെഴുത്തുകളു (വ്യഞ്ജനം) മാണുണ്ടായിരുന്നത്.
പ്രാചീന തമിഴും പ്രാചീന മലയാളവും എ.ഡി. എട്ടാം നൂറ്റാണ്ടു വരെ പിന്തുടര്‍ന്നത് ഗ്രന്ഥാക്ഷരവും പിന്നീട് വട്ടെഴുത്തുമായിരുന്നു. ക്രമേണ തമിഴ് ആയ്ത ചിഹ്നം സ്വീകരിച്ച പ്പോള്‍, മലയാള ഭാഷ വിസര്‍ഗമുള്‍പ്പെടെയുള്ള സംസ്‌കൃത വര്‍ണമാല കൂടി സ്വീകരിച്ചു. ഇന്നത്തെ മലയാള ലിപി ആര്യയെഴുത്തിന്റെ പിന്തുടര്‍ച്ചയാണ്. എഴുത്തച്ഛനാണ് ആര്യ എഴുത്ത് ഇന്നത്തെ രൂപത്തില്‍ മാനകീകരിച്ചത്.
ഗുണ്ടര്‍ട്ട് അം, അഃ എന്നിവയെ സ്വരങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഃ യെ തമിഴിലെ ആയ്തമായി കാണിച്ചിട്ടുമുണ്ട്. . താ. പ്രത്യേകം നല്‍കുന്നില്ല. ശബ്ദസാഗരം സ്വരങ്ങളുടെ കൂട്ടത്തില്‍ നല്കുന്നില്ലെങ്കിലും ലിപിയുടെ കൂട്ടത്തില്‍ നല്‍കുന്നു. അത് തികഞ്ഞ ആശയ ക്കുഴപ്പമാണ്. .ജെ.ഫ്രഹണ്‍മെയര്‍ A Progressive Grammar of the Malayalam Language ‍(1889) എന്ന കൃതിയില്‍ അ ആ ഇ ഈ ഉ ഊ എ ഏ ഒ ഓ ഐ ഔ ഋ ഋാ ന(ല്)അം അഃ എന്ന് 18 സ്വരങ്ങളാണ് നല്‍കിയിരിക്കുന്നത്. , ല്() അപൂര്‍വമായ പദങ്ങളിലെങ്കിലും വേണ്ടതിനാല്‍ തത്വത്തില്‍ അംഗീകരിക്കുക. അവയുടെ ദീര്‍ഘം വേണ്ട. അം -ആം, അന്‍- ആന്‍ എന്നിവയെ സ്വര വ്യഞ്ജനങ്ങളെന്ന നിലയില്‍ പ്രത്യേകം നല്‍കുന്നു. അവ ചേര്‍ന്ന പദങ്ങള്‍ക്ക് പദാദിയിലും പദ മധ്യത്തും പദാന്തത്തിലും പ്രയോഗങ്ങളുള്ളതിനാലും, സ്വതന്ത്ര പ്രയോഗമില്ലാത്തതിനാലും അവയിലേറെയും മറ്റക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങളുടെ പട്ടികയിലുമുണ്ട്. അതിനാല്‍ അതിലെ ഉദാഹരണ മാതൃകകള്‍ മാത്രം പ്രത്യേകമായി നല്‍കുന്നു. അവസാനത്തെ അ കണ്ഠ്യത്തെയാണുദ്ദേശിക്കുന്നത്. അത് അ യുടെ വ്യത്യസ്ത പ്രയോഗങ്ങളിലൊന്നായി നല്‍കുകയാണ്. കാരണം, ഉച്ചാരണ ഭേദം എഴുത്തില്‍ രേഖപ്പെടുത്താനാകാത്തതിനാല്‍ അത് ആശയകുഴപ്പത്തിനിടയാക്കുന്നു.
ചിഹ്നനം. അരയുകാരം. (ഉ്) ഡി സി ബുക്‌സ്, ശബ്ദ സാഗരത്തില്‍ അര ഉ കാരമെഴുതാന്‍ തികച്ചും തെറ്റും ആധുനിക സങ്കേതത്തിന് ഒട്ടും യോജിക്കാത്തതുമായ ഒരു ചിഹ്നന സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. വങ്ക് എന്ന് ശരിയായി എഴുതുന്നതിന് പകരം, വങ്കു്, എന്ന തെറ്റായ രീതിയാണ് പിന്തുടരുന്നത്. (), ഹ്രസ്വവും ഉ് ( )അരമാത്രയുമാണ്. (ങ്ക+> ങ്കു; ങ്ക+> ങ്ക്.) പങ്കു+് എന്നെഴുന്നത് തെറ്റാണ്. പങ്കു/പംഗു എന്ന് വിവൃതോകാരത്തില്‍ അവസാനിക്കുന്ന വാക്കിന് മുടന്തന്‍, ശനി എന്നെല്ലാമാണ് അര്‍ഥം. സംവൃതോകാരാന്ത പദമായ പങ്ക്-ന് ഓഹരി എന്നും. അതായത്,് പങ്കു- വും പങ്ക് ഉം ഒന്നല്ല. വ്യത്യയ പദങ്ങളാണ്. പങ്കുവിലല്ല, പങ്ക-ലാണ് അരയുകാരം ചേര്‍ക്കേണ്ടത്. മറ്റൊന്ന് രണ്ട് ചിഹ്നങ്ങള്‍ ഒരു ശബ്ദത്തിന്റെ ലിപി എഴുതാന്‍ ഉപയോഗിക്കേണ്ടതില്ല. ഒരു ലിപിക്ക് ഒരു ചിഹ്നം മതി. അതേ ആകാവൂ. പക്ഷേ, മല. ഭാഷയുടെ സ്ഥിതി ഇക്കാര്യത്തില്‍ സങ്കീര്‍ണമാണ്. പങ്ക് എന്ന വാക്ക് മറ്റൊരു രീതിയിലും എഴുതാറില്ലെങ്കിലും, പംഗു എന്ന പദം പങ്കു എന്നും എഴുതാറുണ്ട്. 1 ങ്ക < ങ്+.-തേങ്ക > തേങ്ങ. 2 ങ്ക < ണ്‍+. വെണ്‍+കുളം- വെങ്കുളം. മങ്കുടം. പെങ്കിടാവ്. ഇത്തരം വാക്കുകള്‍ പിരിച്ചു തന്നെ -പെണ്‍ കിടാവ്-എഴുതുന്നതാണ് ഉചിതം. ങ്+> ങ്ക അപ്രകാരം തന്നെ നിലനിര്‍ത്തുക. ഉദാ-മങ്ക, പങ്കായം.
മറ്റൊന്ന്, ങ്ക- മ്ഗ. മങ്കലം- മംഗലം. മംഗളം-മങ്കളം. അംഗുലം -അങ്കുലം. സംസ്‌കൃത പദങ്ങളില്‍ ംഗ യും മല.പദങ്ങളില്‍ ങ്ക യുമാണ് വരുന്നത്. അത് അത്തരത്തില്‍ത്തന്നെ എഴുതുന്നതാണ് നല്ലത്. ഇവിടെ, അം വരുന്നവ അപ്രകാരം തന്നെ വിഭജിച്ചും അല്ലാത്തവ സന്ധ്യക്ഷരങ്ങളായും എഴുതുകയാണ് വേണ്ടത്.
മല. ലിപിയുടെ കാര്യത്തില്‍ ഐകരൂപ്യം വരുത്തേണ്ട ഒരു പ്രധാന അക്ഷരം മ്പ യാണ്. മുന്‍+പ് > മുമ്പ്, മുംപ്, പിന്‍+പ് > പിമ്പ്/ംപ്. ദയ എന്നര്‍ഥം നല്‍കുന്ന അമ്പ് തുടങ്ങിയേടത്തെല്ലാം ന്‍+പ യാണ് വരുന്നത്. പക്ഷേ, അമ്പട്ടന്‍ /അമ്പിട്ടന്‍ എന്ന വാക്ക് അംബട്ഠ (ബ്രാഹ്മണന് വൈശ്യയിലുണ്ടായവന്‍) എന്ന പ്രാകൃത പദത്തില്‍ നിന്നാണ് ഭാഷയിലേയ്ക്ക് വന്നത്. അതിന്റെ സം. രൂപം അംബഷ്ഠ, ഒരു ജാതിയെ സൂചിപ്പിക്കുന്നുഅത്, അംബട്ട/അമ്പട്ട /അംപട്ട എന്ന് മൂന്ന് രീതിയിലെഴുതുന്നു. അം, അന്‍ എന്നീ ഇടനിലകളുടെ പ്രശ്‌നമാണിവിടെയും വരുന്നത്. മ്പ, മ്ബ, മ്പ എന്ന് മൂന്ന് എഴുത്ത് രൂപങ്ങളുണ്ട് അത് വിവേചിച്ചറിയാന്‍ സാമാന്യ ഭാഷാജ്ഞാനമുള്ളവര്‍ക്ക് പോലും സാധ്യമല്ല. അതിനാല്‍ ഒറ്റ എഴുത്ത് രൂപം- മ്പ യായി സ്വീകരിക്കുന്നതാണ് ഉചിതം. ഈ പദ വിജ്ഞാനീയത്തില്‍ മാതൃകയ്ക്കായി രണ്ടു രൂപങ്ങളും നല്‍കുന്നുണ്ട്. സം+പൂര്‍ണം > സമ്പൂര്‍ണം. മ്, ന്‍ ആകുന്നു. ഇവിടെയും മ്പ ഒഴിവാക്കാം.
ഈ പ്രശ്‌നങ്ങള്‍ അക്ഷര മാലാ ക്രമം ദീക്ഷിക്കുന്നതില്‍ ഐകരൂപ്യമില്ലാതാക്കി. അതിനാല്‍ വിവിധ നിഘണ്ടുക്കളിലെ അക്ഷരമാലാ ക്രമത്തിന് ഐകരൂപ്യമില്ല. അതുണ്ടാകണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
അല്-അല്‍, ഞാറ്-ഞാര്‍, കാറ്-കാര്‍, പാല്- പാല്‍ ഈ ഗണത്തെ ല്‍ , ര്‍ എന്ന് ഏകീകരിക്കുക. കാര്‍-കാറ് ഇവ തമ്മില്‍ വ്യത്യയമുണ്ട്. ര്‍-റ് ഇവ ചിലേടത്ത് വ്യത്യയമില്ലാതെയും ചിലേടത്ത് വ്യത്യയത്തോടെയും വരുന്നു. വ്യത്യയമുള്ളവ- മാര്‍ (നാ.)-മാറ് (ക്രി.); പോര്‍ (നാ.)- പോര് (ക്രി.); കീര്‍ (നാ.)-കീറ് (ക്രി.). നീര്‍- നീര്, വേര്‍- വേര് ഇവ തമ്മില്‍ നാമരൂപങ്ങളില്‍ വ്യത്യയമില്ല. എന്നാല്‍ ഇവയുടെ ക്രിയാരൂപം നോക്കുക. വേര്‍+പിരിയുക. വേര്+പിടിക്കുക. ര യ്ക്കും റ യ്ക്കും ര്‍ എന്ന ഒരു ചില്ലുമാത്രമേയുള്ളു. നിഘണ്ടുവില്‍ പദക്രമമനുസരിച്ച് ഈ ര്‍ നെ ര യുടെ കൂടെയാണോ,
റ യുടെ കൂടെയാണോ ഉള്‍പ്പെടുത്തേണ്ടത്. ഇത് രീതിശാസ്ത്ര തലത്തില്‍ പരിഹരിക്കേണ്ടുന്ന ഒരു വിഷയമാണ്. ഇതേ പ്രശ്‌നം ദന്ത്യ ന കാരവും മൂര്‍ധന്യ ന കാരവും തമ്മിലുമുണ്ട്. പദാദ്യത്തില്‍ ദന്ത്യ ന കാരവും പദാന്തത്തിലും പദ മധ്യത്തും മൂര്‍ധന്യ ന കാരവുമാണ് സ്വാഭാവികോച്ചാരണത്തില്‍. ഉദാ- നനഞ്ഞു. ഈ ന യെ ഉച്ചാരണ സ്ഥാനമനുസരിച്ച് രണ്ടിടത്ത് ചേര്‍ക്കേണ്ടതുണ്ട്. റ യുടെ കൂടെയും ത യുടെ കൂടെയും. ഉദാ-നല്ല. ആന. സന്ധി പദങ്ങളിലും മൂര്‍ധ. ന യാണ് നിയമേന. ഉദാ- നന്മ, തിന്മ. ഇത് ല്‍ ന് (നല്‍+) പകരം വരുന്നതാണ്. അര്‍ഥ വ്യത്യാസമില്ല.
ഇരട്ടിപ്പ്- കേ. പാണി. നിയമ പ്രകാരം ദ്വിത്വ സന്ധി പദങ്ങളില്‍ പിന്നില്‍ വരുന്ന ദൃഢ വര്‍ണം ഇരട്ടിക്കും. ഇത് ഉച്ചാരണ മൂല്യമനുസരിച്ച് സാര്‍വത്രികമല്ല. യഥാര്‍ഥത്തില്‍ സംഭാഷണ ലക്ഷ്യത്തിനനുസരിച്ചും അനാസ്ഥ മൂലവും ഇതിന് മാറ്റം വരാം. എങ്കിലും സുവ്യക്തമായും ഇരട്ടിപ്പില്ലാത്തിടത്ത് അതുണ്ടാക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. മര്‍മരം- മര്‍മ്മരം, നിര്‍മിതി, പാര്‍വതി- പാര്‍വ്വതി തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇപ്പോള്‍ ഓരോ പ്രസാധകനും ഓരോ രീതിയിലാണ് അച്ചടിക്കുന്നത്. അതനുസരിച്ച് ജനങ്ങളുടെ എഴുത്തിലും ഐകരൂപ്യമില്ലാതാകുന്നു
വിരാമം, വാക്യം പൂര്‍ണമാകുന്നേടത്തും; അര്‍ഥ വിരാമം, ആശയ പ്രകാശനത്തിന് അനുയോജ്യമായ വിധത്തില്‍ വേണ്ടുന്ന സ്ഥലങ്ങളിലും ഉപയോഗിക്കണം.
ചില്ലും സംവൃതോകാരവും തമ്മില്‍ വ്യത്യയമുള്ള പദങ്ങളും വ്യത്യയമില്ലാത്ത പദങ്ങളുമുണ്ട്. ഉദാ- റ്-ര്‍. അറ്-അറുക്കുക. അര്‍ - അലിംഗ ബുഹുവചന പ്രത്യയം.
രീതിശാസ്ത്രം
1 അക്ഷരമാല ക്രമത്തില്‍ ഇപ്പോഴുള്ള അടിസ്ഥാനപരമായ ആശയകുഴപ്പം പരിഹരിക്കുക. അത് ക്രമീകരിച്ച്, , ആ തൊട്ട് ഔ വരെ സ്വരാക്ഷരങ്ങള്‍. അം-ആം, അന്‍-ആന്‍ എന്നിവ സ്വര വ്യഞ്ജനങ്ങള്‍.  തുടര്‍ന്ന്, , ഖ എന്നിപ്രകാരം () അനുനാസികത്തിലെ ത്തിയ ശേഷം വര്‍ഗാക്ഷരത്തിന്റെ ()ഇരട്ടിപ്പ് (ക്ക), തുടര്‍ന്ന്, സന്ധ്യക്ഷരഗ്ഗള്‍ (ങ്ക, ങ്ങ).  പിന്നീട് ച, ട എന്നിങ്ങനെ ന (മൂര്‍ധ) വരെ. അതനുസരിച്ച്, സ്വരാക്ഷരങ്ങള്‍. - ,, , , , , , (ല്), , , , , ഓ ഔ.
സ്വര വ്യഞ്ജനങ്ങള്‍- അം- ആം; അന്‍, ആന്‍.
വ്യഞ്ജനങ്ങള്‍ - ക മുതല്‍ ന (മൂര്‍ധ.) വരെ. ഓരോ വ്യഞ്ജന വര്‍ഗത്തിന്റെയും ഒടുവില്‍ അവയുടെ ഇരട്ടിപ്പ് (ക്ക)ആദ്യവും കൂട്ടക്ഷരം (ങ്ക, ങ്ങ) തുടര്‍ന്നും നല്‍കുന്നു. അതില്‍, ആദ്യം ചില്ല്, പിന്നെ അക്ഷരം എന്ന് മുറ. സംവൃതോകാരം (ഉ്), ഉ കാരത്തിന് മുമ്പ് വരുന്നു.
അ മുതല്‍ ഔ വരെയുള്ള സ്വരങ്ങളോട് ഇതര സ്വരങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന പദ ങ്ങളാണ് ആദ്യം നല്‍കുന്നത്.(മറ്റുള്ളവര്‍ അങ്ങനെ വര്‍ഗീകരിക്കുന്നില്ല) തുടര്‍ന്ന്, സ്വരവ്യഞ്ജനങ്ങളും പിന്നീട് വ്യഞ്ജനങ്ങളുമെന്നതാണ് അക്ഷര ക്രമം. തത്വത്തില്‍ തൊല്‍പ്പിയം മുതല്‍ സ്വീകരിച്ചു വരുന്നതാണ് ഈ അക്ഷര ക്രമം. പക്ഷേ, നിഘണ്ടു ക്കളില്‍ ഇത് പ്രയോഗത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടോ തെറ്റായ ഒരു കീഴ്വഴക്കം പിന്തുടരുകയാണ് ചെയ്തിട്ടുള്ളത്
ഇതുവരെയുള്ള മല.ഭാഷാ നിഘണ്ടുക്കളില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ചരിത്ര സംഭവങ്ങളെയും ശാസ്ത്ര-സാങ്കേതിക പദങ്ങളും ഉള്‍പ്പെടുത്തിക്കണ്ടിട്ടില്ല. ശാസ്ത്രനാമങ്ങളുള്‍പ്പെടെ നല്‍കിക്കൊണ്ട് ഈ കുറവും പരിഹരിക്കുവാന്‍ സമഗ്രമലയാള ഭാഷാനിഘണ്ടുവില്‍ ഉദ്യമിച്ചിട്ടുണ്ട്. 
അറബി-മലയാളം.
ധാരാളം അറബി പദങ്ങള്‍ മലയാളത്തിലുണ്ട്. കൂടാതെ, മലയാളത്തില്‍ പൊതുവേ പ്രചുരമല്ലാത്ത അറബി-മലയാള സാഹിത്യ പദങ്ങളുടെയുടെ ഒരു നിരയുമുണ്ട് .അവയെ മുഴുവന്‍ മലയാള ഭാഷാ പദ വിജ്ഞാനീയത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല അതിനാല്‍ പരമാവധി പ്രചുര പദങ്ങളും പ്രസക്ത പദങ്ങളും മാത്രമാണ് ഇവിടെ നല്‍കുന്നത്.

ഗോത്രവര്‍ഗ ഭാഷകള്‍.
മല.ത്തിലെ മൗലിക പദങ്ങള്‍ മിക്കവയും ഗോത്രവര്‍ഗ ഭാഷകളുമായി ബന്ധപ്പെട്ടവയാണ്. ബന്ധുത്വ പദങ്ങളും അപ്രകാരം തന്നെ. ലഭ്യമായിടത്തോളം ഗോത്രവര്‍ഗ ഭാഷാപദങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരളത്തില്‍ 57 ഗോത്ര വര്‍ഗ സമൂഹങ്ങളുള്ളവയില്‍ ഒരു വിഭാഗം കുറിച്യരും  മലയരും പണിയരും കാടരും മലയരയരും കാണിക്കാരിലൊരു വിഭാഗവും മലപ്പണ്ടാരങ്ങളുമാണ് മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ-ഏതാണ്ട് മലയാള ഭാഷ തന്നെ- സംസാരിക്കുന്നവര്‍. കുറിച്യരും കാണിക്കാരും രണ്ടു ജീവിത ശൈലികളും രണ്ടു തരം ഭാഷകളുമാണ് പിന്തുടരുന്നത്. നാട്ടുകാണികള്‍ മലയാള ഭാഷയും മലങ്കാണികള്‍ മലങ്കാണി ഭാഷയുമാണ് സംസാരിക്കുന്നത് -ഇവരുടെ ഭാഷകളില്‍ ഇരുപത്തിയേഴെണ്ണത്തിന്റെ വ്യാകരണ ഘടകങ്ങള്‍ ഈ നിഘണ്ടുവില്‍ വേര്‍തിരിച്ചിട്ടുണ്ട് -
എല്ലാ വൈജ്ഞാനിക മേഖലകളില്‍ നിന്നുമുള്ള പ്രചുരമായ പദങ്ങള്‍, സാങ്കേതിക പദങ്ങള്‍, ശാസ്ത്ര നാമങ്ങള്‍, നാട്ടറിവുകള്‍, വാക്കുകളുടെ സ്രോതസ്, സംസ്‌കൃത, പ്രാകൃത, ദ്രാവിഡ ഭാഷകളിലെ സമാന പദങ്ങള്‍, നിരുക്തം, ധാതുക്കള്‍, പദ രൂപീകരണം, വ്യാകരണ, ഭാഷാശാസ്ത്ര സ്ഥാനങ്ങളും പ്രവൃത്തികളും, ഓരോ പദവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറിപ്പുകള്‍ (ഉദാ- ആക്‌സില്‍ എന്താണ്, കൊച്ചച്ഛന്‍ എന്ന പദം എങ്ങനെയുണ്ടായി, ഐസ് എന്ന ഇംഗ്ലീഷ് പദത്തിന് തുല്യ പകരപദം മല. ഇല്ലാതെവന്നതെന്തുകൊണ്ട്- എന്നിത്തരത്തില്‍)എന്നിവയും നല്‍കുന്നു.
പ്രതീകഭാഷ
ആധുനിക ശാസ്ത്ര വികാസം ഭാഷയേയും സ്വാധീനിച്ചതിന്റെ ഫലമായി സാങ്കേതിക പദാവലിയും രൂപപ്പെട്ടു. ക്ലച്ചും ആക്‌സിലും ഗിയറും പോലെ പല പദങ്ങളും പകര പദങ്ങളില്ലാത്തവയാണ്. അതുകൂടാതെ, .വി. കൃഷ്ണപിള്ളയുടെ കണ്ടക്റ്റര്‍ കുട്ടിയില്‍ മോട്ടോര്‍ ഭാഷയുടെ ഒരു രൂപകം അവതരിപ്പിക്കുന്നുണ്ട്. ഉദാ- ബസ് കണ്ടക്റ്റര്‍ ഉടമയോട്: മുതലാളിയുടെ  72 മോഡലും 75 മോഡലും കൂടെ ഗാരേജിന് മുന്നില്‍ വച്ച് ക്രാഷായി 72 ന്റെ ഹെഡ്‌ലൈറ്റും 75 ന്റെ ബോണറ്റും തകര്‍ന്ന് രണ്ടിനേം വര്‍ക്ക്ഷോപ്പില്‍ കേറ്റീട്ടൊണ്ട്. (രണ്ടുമക്കളും തമ്മിലടിച്ച് ആശുപത്രിയിലായെന്നാണ് ഇതിന്റെ ചുരുക്കം
 ഇത്തരത്തില്‍ ഒരു നിഘണ്ടുവിനെ പദവിജ്ഞാന കോശമെന്നാണ് വിളിക്കേണ്ടത് .ലോകഭാഷകളില്‍ ആദ്യമായി മലയാള ഭാഷയിലാണ് ഇത്തരമൊരു സമഗ്ര പദവിജ്ഞാനീയം പുറത്തുവരുന്നതെന്ന് കൂടി സൂചിപ്പിക്കട്ടെ.