Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

No comments:

Post a Comment