Jun 30, 2015

 യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഉമ്മന്‍ 

                    ചാണ്ടി രാജിവയ്ക്കണം

അരുവിക്കര തെരഞ്ഞെടുപ്പ് കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുക്കിയ മന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് യു.ഡി.എഫുകളും അവകാശ പ്പെടുന്നുണ്ടെങ്കില്‍ അടിയന്തിരമായി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതാണ്.

കാരണം  കേവലം സാങ്കേതികത മാത്രമല്ല ജനാധിപത്യം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിന് എതിരായി വീണിട്ടുള്ള വോട്ടില്‍ നിന്ന് എത്രയോ താഴെയാണ്. നോട്ടയും മറ്റ് സ്ഥാനാ ര്‍ഥികളും കൂടി നേടിയ വോട്ടും, സത്യസന്ധമായി പറഞ്ഞാല്‍, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ട് മൈനസ് യു.ഡി.എഫ് വോട്ട്  ആണല്ലോ ഭരണവിരുദ്ധ വോട്ട്. ഒരു സ്ഥാനാര്‍ഥി ജയിക്കാന്‍ മത്സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാല്‍ മതിയെന്നുള്ളത് സ്വയം രക്ഷയ്ക്കായി ഇവിടത്തെ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രമാണ്. രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഉപജീവനം ഉറപ്പാക്കാനുള്ള ഒരു തന്ത്രം മാത്രം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് പറയുമ്പോള്‍ അത് പൊതു ജനഹിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം പരിശോധിക്കാന്‍.
 അതായത്, 'അപമാനക്കരയില്‍' യു.ഡി.എഫ്. സ്ഥാനാര്‍ഥി സാങ്കേതികമായി ജയിച്ചെങ്കിലും ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നവരാണ് ഭൂരിപക്ഷം സമ്മതിദായ കരും. ബി.ജെ.പി+എല്‍.ഡി.എഫ് +നോട്ട +ഇതരര്‍ . യു.ഡി.എഫ്. ഭരണത്തെ അനുകൂലിക്കുന്നവര്‍ ശബരീനാഥിന് വോട്ടു ചെയ്തവര്‍ മാത്രം.വളരെക്കുറ വാണെന്നര്‍ഥം. അതിനാല്‍, ഭരണത്തിന്റെ വിലയിരുത്തലാണെന്ന് വിലയിരു ത്തുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് വാക്ക് പാലിക്കണം, സത്യസന്ധതയെന്നൊന്ന് പരിചയമുണ്ടെ ങ്കില്‍..ഭൂരിപക്ഷം തിരസ്ക്കരിച്ച മന്ത്രിസഭ -ഇപ്പോഴാണ്  എല്ലാ അര്‍ഥത്തിലും ഒരു ന്യൂനപക്ഷ മന്ത്രി സഭയായത്.

ഇത് കേരളീയരുടെ നാണക്കേട്.

അരുവിക്കര അപമാനക്കരയായി. ഇത് കേരളീയരുടെ നാണക്കേട്. അഴിമതി നടത്തുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍, ചാനലുകര്‍ക്ക് ആവശ്യമെങ്കില്‍, നാമെന്തിന് മടിക്കണം. വീരപ്പന്‍ സിന്ദാബാദ്..

              ആര്യനാടോ,അപമാന നാടോ?

കേരളത്തില്‍ കൊള്ളയും കൊലപാതകവും തിമിര്‍ത്താടാന്‍ സാധ്യത തുറന്ന ആര്യനാട്ടുകാര്‍ അഴിമതിയ്ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരിക്കുന്നു. മാണിക്കും ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മോഷ്ടിക്കാനും പെണ്‍വാണിഭത്തിനും സമ്മതം നല്‍കിയിരിക്കുന്നു. ഇനിയുള്ള കൊള്ള ആര്യനാട്ടുകാരുടെ ചെലവിലായിക്കൊള്ളട്ടെ. പുതിയൊരു കൊള്ളക്കാരനും കൂടി രംഗത്തെത്തിച്ച ആര്യനാട്ടുകാര്‍ക്ക് കിട്ടേണ്ടതു കിട്ടുംമെന്നുറപ്പിക്കാം. ആര്യനാട്ട്കാര്‍ക്ക് കോഴയില്‍ കുറച്ച് നല്‍കാന്‍ സാരി മാത്രം പോര. മറ്റെന്തെങ്കിലും കൂടി നല്‍കണം.ചാണ്ടി ശ്രദ്ധിക്കുക. കേരളത്തെ കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക് കേരളത്തെ അപമാനിക്കാനാന്‍  കഴിഞ്ഞിരിക്കുന്നു. ആര്യനാടോ,അപമാന നാടോ?

Jun 29, 2015

        പിണറായി വിജയന്‍ എന്‍.എസ്.എസില്‍

 ഉ.ചാണ്ടിയും മാണിയും മാത്രമല്ല പിണറായി വിജയനും കൂടി കൂടിയാല്‍ എന്‍.എസ്.എസ്. സുകുമാരന്‍ നായര്‍ക്ക് ഒത്ത കൂട്ടായി. ഇനി സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ആറടി മണ്ണും കൂടി പൂജ്യമായിക്കൊള്ളും. ഒരു പിണറായി വിജയന്റെ കുറവ് സുകു. നായര്‍ക്കുണ്ടായിരുന്നു. എന്‍.എസ്.എസ്. സെക്രട്ടറി സ്ഥാനം എസ്  രാമചന്ദ്രന്‍ പിള്ളയെ ഏല്‍പ്പിച്ചിട്ട് സുകു.നായര്‍ക്ക്  പഴയ പ്യൂണ്‍ പണി എ.കെ.ജി. സെന്ററില്‍ തുടരാം. അഭിവാദ്യങ്ങള്‍ ..പിണറായി സുകുമാരന്‍ നായര്‍ കീ ശയ്...

Jun 27, 2015

നായന്മാരുടെ ആനപ്പുറത്തൊരു സുമുകുമാരന്‍ നായര്‍

 ഓരോരുത്തര്‍ക്കും അര്‍ഹമായത് പറഞ്ഞിട്ടുണ്ട്. ഈ സുകുമാരന്‍ നായരെങ്ങനെ എന്‍.എസ്.എസ് സെക്രട്ടറിയായി?ഏത് മേല്‍വിലാസത്തില്‍? എന്തായാലും കക്ഷി  നന്ദിയുള്ള നായ..രാണ്. നായന്മാരുടെ ചെലവിലാണ് അര്‍മ്മാദിക്കുന്നതെങ്കിലും മാണി-ചണ്ടിച്ചായന്മാരുടെ പര്യമ്പുറത്താണ് അന്തിയുറക്കം. ഇടയ്ക്ക് എഴുന്നേറ്റ് ഒന്ന് കുരയ്ക്കും. അവര്‍ വല്ലതുമിട്ടു കൊടുക്കും. നായന്മാരുടെ ഒരു നാണക്കേട്. ഇയാളെ എങ്ങനെ ചുമക്കുന്നൂ ആത്മാഭിമാനികളായ നായര്‍ സമുദായം എന്നതിലാണദ്ഭുതം.