Jun 1, 2015

അരുവിക്കരയില്‍ നിന്ന്

അരുവിക്കരയില്‍ കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനായതുകൊണ്ടാകണം. മലബാര്‍ സിമന്റ് ഫാക്റ്ററി അഴിമതി ഒന്നുമല്ലാതെ പോകുന്നതിന്റെ നന്ദി പിണറായി കാണിക്കുമല്ലൊ. അച്യുതാനന്ദനെ മൂലയ്ക്കൊതുക്കിയത് തന്നെ അതിന്റെ പ്രധാന ലക്ഷണം.
                                                    ***
    പക്ഷേ, എന്നെപ്പോലുള്ള വെറും സാധാരണക്കാര്‍ക്ക് ഒരു സംശയം മാത്രം. ജി.കെ. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് മണ്ഡലത്തെ സ്വര്‍ഗമാക്കിയെന്ന് കോണ്‍ഗ്രസ്സും, യു.ഡി.എഫിന്റെ കരുതല്‍ ജനങ്ങളില്‍ ഏറ്റിറ്റുണ്ടെന്ന് മുഖ്യമന്ത്രിയും ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കാര്‍ത്തികേയന്റെ ഭാര്യയേയും മകനെയും പുത്തന്‍ കോണ്‍ഗ്രസ്സുകാരാക്കി മാമോദീസ മുക്കി  അരുവിക്കര നിര്‍ത്തി, അച്ഛനില്ലാത്ത കൊച്ചനാണേ, ഒരോട്ടു തരണേ എന്ന് കരയിപ്പിക്കുന്നതെന്തിന്. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരനെ പിടിച്ചു നിര്‍ത്തി ധൈര്യ മായി വോട്ടു ചോദിച്ചാല്‍ പോരായിരുന്നോ?
                                                   ***
1 കാര്‍ത്തികേയന്റെ മകന്‍ ശബരി, വലിയൊരു മുതലാളിയുടെ വമ്പന്‍ ശംബളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് അരുവിക്കരയിലെ ജനങ്ങളെ സേവിക്കാനിറങ്ങാന്‍ അച്ഛന്‍ ചത്ത് കട്ടിലൊഴിയുന്നതു വരെ കാത്തിരുന്നതെന്തിന് ? 2 ആ ശംബളത്തിലും കൂടുതല്‍ വരുമാനം രാഷ്ട്രീയത്തൊഴിലില്‍ നിന്ന് വലിയ വിയര്‍പ്പൊന്നുമൊഴുക്കാതെ കിട്ടുമെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടല്ലേ, ധൈര്യമായി ജോലി കളഞ്ഞത്. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍പ്പോലും സ്ഥാനാര്‍ഥിയുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭക്കണക്കായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.തോറ്റാലും വേണ്ടില്ല, സ്ഥാനാര്‍ഥിയായല്‍ മതി എന്ന് നേതാക്കള്‍ കരുതുന്നതിന്റെ പൊരുള്‍ ഇതാണ്.
                                                    ***
തന്റെ ഭാര്യയ്ക്ക് റിട്ടയര്‍മെന്റിന് ശേഷവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ട്  ഉന്നതോദ്യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ നൂറിലൊന്നെങ്കിലും ആര്യനാട്ടെ പട്ടിണിക്കാരായ ആദിവാസികള്‍ക്കോ, ബോണക്കാട്ടെ ആത്മഹത്യയുടെ വക്കിലെത്തിയ ഏതെങ്കിലും തോട്ടം തൊഴിലാളിക്കോ വേണ്ടി കാര്‍ത്തികേയന്‍ നടത്തിയിട്ടു ണ്ടോ.
                                                   ***
എന്തൊക്കെ പറഞ്ഞാലും ശബരി ഒരു തനി രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. തന്റെ അച്ഛന്‍ 24 വര്‍ഷമായി സേവിച്ച മണ്‍ഡലത്തിലെ ആദിവാസിക്കോളനിയില്‍ ജീവിതത്തിലാദ്യമായി (ഒരു പക്ഷേ, അവസാനമായും)എത്തിയ സ്ഥാനാര്‍ഥി വീടും കുടിയും തകര്‍ന്ന് നരക യാതന അനുഭവിക്കുന്ന അവരോട് പറഞ്ഞത് ഇനി എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വീടു വച്ചു തരാമെന്നാണ്. അയാളുടെ അച്ഛനെ ഇരുപത്തി നാലു വര്‍ഷം കൊണ്ടു നടന്നിട്ട് അവര്‍ക്കിപ്പോഴും കേറിക്കിടക്കാനിടമില്ല.അടുത്തത് മകന്റെ ഊഴമാണ്. ഇതിനാണ് കോണ്‍ഗ്രസുകാര്‍ പൊതുവേ ത്യാഗമെന്നൊക്കെ പറയുന്നത്


No comments:

Post a Comment