Jun 21, 2015

                             ബ്രൈമൂര്‍ എസ്റ്റേറ്റ് അരുവിക്കര മണ്ഡലത്തിലല്ല.
ബ്രൈമൂര്‍ എസ്റ്റേറ്റിലെ പട്ടിണിക്കാരായ തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ ആത്മഹത്യയുടെ വക്കത്താണെന്ന് വാര്‍ത്ത. അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ കേറിയിറങ്ങി ഷാളുകളും വാഗ്ദാനങ്ങളും നല്‍കിയേന. ജൂണ്‍ 27 വരെയെങ്കിലും അവരുടെ ക്ഷേമാന്വേഷണത്തിന് ഇടതുവലതു ഭേദമില്ലാതെ നേതാക്കളും എം.എല്‍.എ മാരും പറന്നിറങ്ങിയേനെ. എങ്കിലും ഇപ്പോഴുമവര്‍ക്ക് ഒരു എം.എല്‍.എയും എം.പി.യുമെല്ലാമുണ്ട്. നാടു നന്നാക്കാന്‍ വേണ്ടി മേളകള്‍ നടത്തി, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് സഹായം നല്‍കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്കും കാശുണ്ടാക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സമ്പര്‍ക്കങ്ങളിലും ഇവര്‍ഉള്‍പ്പെടില്ല. കാരണം, അവര്‍ക്ക് സരിതയും ശാലുമോനോനും സലിംരാജുമടങ്ങുന്ന ഉമ്മന്‍ ചാണ്ടി ബ്രിഗേഡുകളുടെയോ, ആദര്‍ശം വിറ്റ് കാശാക്കുന്ന സുധീരന്റെയോ സഹായമില്ലല്ലോ. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ മന്ത്രിമാരും എം.പിയും എം.എല്‍.എയുമൊക്കെ എത്തും ഓരോ റീത്തുമായി. കാത്തിരിക്കുക

No comments:

Post a Comment