Jun 3, 2015

അരുവിക്കര ഉപതെരഞ്ഞെടുപ്പ്

                      സത്യം പറഞ്ഞാല്‍...

ഞാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണക്കാരനോ,ശത്രുവോ അല്ല. പക്ഷേ, രാഷ്ട്രീയ കാപട്യത്തെ, അതാരു കാണിച്ചാലും അംഗീകരിക്കനുമാകില്ല. അരുവിക്കരയിലും യു.ഡിഎഫും എല്‍.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്മെന്റ്  തുടങ്ങിക്കഴിഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റിന് ഒറ്റക്കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുന്നതു വഴി ഹിന്ദുക്കളെ ഗൂഢമായി അപമാനിക്കാമെന്നതാണ് . കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതലും ഇതാമെന്ന് കാണുമ്പോള്‍, കേരളത്തിലും ചില ബി.ജെ.പി. എം. എല്‍. എ മാരെങ്കിലുമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.  ജാതി- മതാധിഷ്ഠിതങ്ങളായ  ഇരു മുന്നണി രാഷ്ട്രീയം വളരെ ആഭാസകരമായ ഒരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ സര്‍വ അഴിമതിക്കാരുടെയും സ്വര്‍ഗമായി കേരളം മാറിയിരിക്കുന്നു.
   അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
         കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും.  രാജഗോപാല്‍ തോല്‍ക്കാന്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ,  വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന്‍ മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും  ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ  വേണ്ട.

No comments:

Post a Comment