Feb 12, 2016

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക

ദലിതുകളെ രാഷ്ട്രീയോപകരണങ്ങളാക്കുന്ന വര്ഗീയതയെ തിരിച്ചറിയുക


രോഹിത് വെമുല എന്ന ഹൈദരാബാദ് സര്വകലാശാലാ വിദ്യാര്ഥിയുടെ ആത്മഹത്യ ആരെയും ഞെട്ടിക്കുന്നതായിരുന്നുവെങ്കിലും അതിലും കഠിനമായ ഒരറിവായിരുന്നൂ അതിനു മുമ്പ് ഒമ്പതോളം ദലിത് വിദ്യാര്ഥികള് അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുള്ളത്. എന്തുകൊണ്ടാണവയൊന്നും അറിയപ്പെടാതെ പോയതെന്നുള്ള ചോദ്യത്തിന്റെ ഉത്തരം നല്കിയത് കേരളത്തിലെ ഇന്ത്യന് യൂണിയന് മുസ്ലിം ലീഗാണ്. ആ ആത്മഹത്യകളൊന്നും സ്പൊണ്സേഡ് ആയിരുന്നില്ലെന്നുമാത്രമല്ല, അവ ഉന്നയിക്കാന് ശ്രമിച്ചത് ദളിതുകളുടെ പ്രശ്നങ്ങളുമായിരുന്നു. രോഹിത് വെമുലയുടെ ദുരന്തത്തെ സര്വശക്തിയോടും കൂടി നിലനിര്ത്താനും തുടര് പ്രചാരണം നടത്താനുള്ള ഉപാധിയാക്കിതിനും കാരണം ആ ആത്മഹത്യ ദലിത് പ്രശ്നത്തിനു വേണ്ടിയായി രുന്നില്ലെന്നും,  അത്, മുസ്ലീം മതത്തിന്റെ മറവില് ദേശവിരുദ്ധപ്രവര്ത്തനം നടത്തുന്ന തീവ്രവാദികള്ക്കു വേണ്ടിയായിരുന്നുവെന്നുമുള്ളതിനാലാണ്. ഇന്ത്യാ സര്ക്കാരിനും തെലുങ്കാനാ സര്ക്കാരിനും കൊടുക്കാന് കഴിയുന്നതിലേറെ ധനസഹായം ചെയ്യാന് കഴിവുള്ള സംഘടനകളാണ് ഈ ആത്മഹത്യയ്ക്ക് വളവും വെള്ളവും നല്കിയതെന്ന സംഘപരിവാറുകാരുടെ വാദം നാളുകള് കഴിയുന്തോറും തെളിഞ്ഞുവരുകയാണ്. കേരളത്തിലിപ്പോള് യാത്രകളുടെ കാലമാണ്. എല്ലാ പാര്ട്ടിക്കാരും ജാഥ നടത്തി. ആരുടെ ജാഥയ്ക്ക് കിന്നിരി യാകാനാണ് വെമുലയുടെ അമ്മയും സഹോദരനും ഈ ദുരന്തത്തിനിടയിലും കേരളത്തിലെത്തിയതെന്ന കാര്യം ശ്രദ്ധാപൂര്വം കാണേണ്ടതാണ്. രാഷ്ടീയവും മതപരവുമായ തീവ്രവാദങ്ങള് ഇന്ന് ലോകമെങ്ങും ശൃംഖലകളുള്ള ഒരു വ്യവസായമാണ്. പല കാരണങ്ങളാല് അസ്വസ്ഥരായ യുവതീ യുവാക്കളെ അതിലേയ്ക്ക് റിക്രൂട്ടു ചെയ്യാനും എളുപ്പമാണ്. ആ കെണിയില് ദലിത് ബുദ്ധിജീവികള് വീഴാന് എളുപ്പമാണ്. ആ സൂചനയാണ് രോഹിത് വെമുലയുടെ അമ്മയും സഹോദരനും മുസ്ലീം ലീഗിന്റെ സമ്മേളനതിനെത്തി നമുക്ക് നല്കുന്ന സന്ദേശം. അതിനോടൊപ്പം അഫ്സല് ഗുരുവിനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന തിലുമുണ്ട് ഒരു തന്ത്രം. ഇന്ത്യയിലെ പാവപ്പെട്ട സാധാരണക്കാരെ നിഷ്ക്കരുണം കൊല്ലുന്ന ഭീകരരെ രക്തസാക്ഷികളായി അനുസ്മരി ക്കാന് ശ്രമിക്കുന്നവരുടെ ഉന്നവും  കണക്കറ്റ പണതിന്റെ ലഭ്യതയാണ്. വിപ്ലവം തീവ്രവാദമല്ലെന്ന തിരിച്ചറിവ് ദലിതരുള്പ്പടെ എല്ലാവരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് .

No comments:

Post a Comment